Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

കൊല്ലപ്പെടുമെന്ന ഭയത്താല്‍ സ്വന്തം രാജ്യത്തേക്കു മടങ്ങാനാകാതെ ഇറാനിയന്‍ സൗന്ദര്യറാണി

29 OCTOBER 2019 01:24 PM IST
മലയാളി വാര്‍ത്ത

More Stories...

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

ഫിലിപ്പീന്‍സിലെ രാജ്യാന്തര സൗന്ദര്യമത്സരത്തില്‍ ഇറാന്റെ പ്രതിനിധിയായി പങ്കെടുത്ത ബഹോറെ സറി ബഹാരി, കൊല്ലപ്പെടുമെന്ന ഭയത്താല്‍ സ്വന്തം രാജ്യത്തേക്കു മടങ്ങാനാകാതെ രണ്ട് ആഴ്ചയായി ജീവിക്കുന്നത് വിമാനത്താവളത്തില്‍. ഇറാനിലേക്ക് നാടു കടത്തപ്പെട്ടാല്‍ താന്‍ കൊല്ലപ്പെടുമെന്നാണ് പറയുന്നത്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്റര്‍പോളിന്റെ റെഡ് നോട്ടിസ് ലഭിച്ചതായി ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഏതു രാജ്യമാണു റെഡ് നോട്ടിസിനായി ആവശ്യമുന്നയിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

ഇറാനിയന്‍ സര്‍ക്കാരിനെതിരെ പൊതുവേദികളില്‍ സ്വീകരിച്ച നിലപാടുകളുടെ പേരിലാണ് തന്നെ വേട്ടയാടുന്നതെന്നാണ് ബഹോറെയുടെ പരാതി. 2018-ലാണ് ഇറാന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ തന്നെ വേട്ടയാടാന്‍ തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു. അനിശ്ചിതത്വത്തിന്റെ ആശങ്കയില്‍ സഹായത്തിനായി രാജ്യാന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബഹോറെ.

കഴിഞ്ഞ 14 ദിവസമായി മനില രാജ്യാന്തര വിമാനത്താവളത്തിലാണ് ബഹോറെയുടെ താമസം. മനിലയില്‍ അടുത്തിടെ നടന്ന മിസ് ഇന്റര്‍കോണ്ടിനന്റല്‍ പേജന്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. 2014 മുതല്‍ ഫിലിപ്പീന്‍സിലാണ് താമസം. ഇറാനിലേക്കു തിരികെ പോകുന്നില്ലെന്നാണ് തീരുമാനം. ഫിലിപ്പീന്‍സില്‍ താമസിക്കുന്ന തനിക്കെതിരെ ഇറാനില്‍ എങ്ങനെയാണ് ക്രിമിനല്‍ കേസുണ്ടാകുന്നതെന്ന് ഞാന്‍ പല തവണ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും ബഹോറെ പറഞ്ഞു. ഫിലിപ്പീന്‍സില്‍ അഭയാര്‍ഥിയാകാന്‍ താല്‍പര്യമില്ല. അവിടെ എനിക്കു സുരക്ഷ ലഭിക്കുമെന്നു തോന്നുന്നില്ല. മറ്റേതെങ്കിലും രാജ്യത്തേക്കു കടക്കാനാണ് ആഗ്രഹമെന്നു ബഹോറെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലെ പാസഞ്ചര്‍ റൂമിലാണു ദിവസങ്ങളായി ബഹോറെ ജീവിക്കുന്നത്. ദുബായില്‍ നിന്നു മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. കേസിലെ അനിശ്ചിതത്വം തന്നെ തകര്‍ക്കുന്നതായും മാനസികമായി അസ്വസ്ഥതകളുണ്ടെന്നും ബഹോറെ പ്രതികരിച്ചു കഴിഞ്ഞു.

1979-ലെ ഇറാന്‍ വിപ്ലവത്തില്‍ സ്ഥാനഭ്രഷ്ടനാക്കിയ രാജാവ് മുഹമ്മദ് റിസ പഹ്‌ലവിയുടെ മകന്‍ റിസ പഹ്‌ലവിയെ പിന്തുണച്ചതിനാലാണ് ഇറാന്‍ തന്നെ ലക്ഷ്യമിടുന്നതെന്നും ഈ മുപ്പത്തിയൊന്നുകാരി ആരോപിച്ചു. ഇറാനില്‍നിന്നു നാടുകടത്തപ്പെട്ടയാളാണു റിസ പഹ്‌ലവി. അടുത്തിടെ നടന്ന ഒരു സൗന്ദര്യ മത്സരത്തില്‍ പഹ്‌ലവിയുടെ ചിത്രവും ഇറാന്‍ മുന്‍ രാജവംശത്തിന്റെ പതാകയും ബഹോറെ ഉപയോഗിച്ചിരുന്നു. ജനങ്ങളുടെ ശബ്ദമാകാനായിരുന്നു ശ്രമിച്ചിരുന്നതെന്നാണ് അന്ന് വിദ്യാര്‍ഥിനി കൂടിയായിരുന്ന ഇവര്‍ പറഞ്ഞത്.

മനിലയിലെ ഇറാനിയന്‍ എംബസിയും ഇറാന്‍ സര്‍ക്കാരും മൗനം തുടരുകയാണ്. സ്റ്റുഡന്റ് വീസയില്‍ ദന്തവൈദ്യം പഠിക്കുന്നതിനായി അഞ്ചു വര്‍ഷം മുന്‍പാണ് ബഹോറെ ഫിലിപ്പീന്‍സിലെത്തുന്നത്. സ്റ്റുഡന്റ്‌സ് വീസ ഓരോ വര്‍ഷവും പുതുക്കി. തനിക്കുള്ള ഇപ്പോഴത്തെ വീസയുടെ കാലാവധി 2020 ജനുവരി വരെയുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ദുബായ് യാത്രയ്ക്കുശേഷം ഒക്ടോബര്‍ 17-ന് മനിലയില്‍ മടങ്ങിയെത്തിയപ്പോഴാണ് ബഹോറെയെ വിമാനത്താവളത്തില്‍ തടഞ്ഞത്. ഫിലിപ്പീന്‍സിലെ ദഗുപന്‍ നഗരത്തിലെ ആക്രമണക്കേസിലും ഈ പെണ്‍കുട്ടി പ്രതിയാണെന്നാണ് ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗം പറയുന്നത്. എന്നാല്‍ ഈ പ്രശ്‌നമാണോ റെഡ് നോട്ടിസ് പുറപ്പെടുവിക്കാന്‍ കാരണമെന്ന് അവര്‍ വ്യക്തമാക്കുന്നുമില്ല. രാജ്യാന്തര സ്വഭാവമുള്ള ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തില്‍ റെഡ് നോട്ടിസിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാറില്ല. എന്നാല്‍ ഫിലിപ്പീന്‍സില്‍ ആക്രമണ കേസുണ്ടെന്ന ആരോപണം പച്ചക്കള്ളമാണെന്നാണു ബഹോറെ പറയുന്നത്. ഇറാനിലേക്കു തിരികെ വിടാനുള്ള തന്ത്രമാണ് ഇതിനു പിന്നില്‍. ഫിലിപ്പീന്‍സില്‍ തനിക്കെതിരെ ഒരു കേസും നിലവിലില്ലെന്നും ബഹോറെ തിരിച്ചടിച്ചു.

ഒക്ടോബര്‍ 17നു ദുബായില്‍നിന്നു മടങ്ങിയെത്തിയപ്പോഴാണു രാജ്യത്തു പ്രവേശിക്കാനാകില്ലെന്നു ഫിലിപ്പീന്‍സ് അധികൃതര്‍ ബഹോറെയെ അറിയിച്ചത്. തുടര്‍ന്നു വിമാനത്താവള ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടായി. വീസയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണു ബഹോറെയോട് അധികൃതര്‍ ആദ്യം പറഞ്ഞത്. ഇറാനിലേക്കു മടങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ബഹോറെ ഒരു സുഹൃത്തിനെ സഹായത്തിനായി വിളിച്ചു. എവിടേക്കും പോകില്ലെന്നു മറുപടി കൊടുത്ത യുവതി വിമാനത്താവളത്തില്‍ തന്നെ ഇരിക്കുകയായിരുന്നു. ബഹളമായതോടെ സുഹൃത്തെത്തി വിമാനത്താവള അധികൃതരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇദ്ദേഹത്തെയും പിന്നീട് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വിദേശ പൗരന്മാര്‍ ഫിലിപ്പീന്‍സിലെ നിയമത്തെ ബഹുമാനിക്കാന്‍ തയാറാകണമെന്ന നിലപാടാണ് ഇമിഗ്രേഷന്‍ കമ്മിഷണര്‍ ജെയിം മൊറെന്റെ സ്വീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്നിധാനത്ത് ദർശനത്തിന് എത്തിയവർ 30 ലക്ഷം കവിഞ്ഞു  (8 minutes ago)

. സ്ത്രീകൾ ഉൾപ്പെട്ട കാര്യങ്ങളിൽ ദോഷാനുഭവങ്ങൾ വരാതെ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.  (30 minutes ago)

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇ  (40 minutes ago)

മെസ് നടത്തിപ്പ് കരാർ സ്വന്തമാക്കി വനിതാസംരംഭക  (49 minutes ago)

40 പന്തുകൾ‍ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...  (1 hour ago)

യുവാവിനു പിന്നാലെ മുത്തശ്ശിയും അവരുടെ സഹോദരിയും... സങ്കടക്കാഴ്ചയായി...  (1 hour ago)

തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു....    (1 hour ago)

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുന്നു  (1 hour ago)

പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർ പുതിയ അപേക്ഷ നൽകണം  (1 hour ago)

സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്  (2 hours ago)

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (2 hours ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (9 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (10 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (11 hours ago)

Malayali Vartha Recommends