Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

കൊല്ലപ്പെടുമെന്ന ഭയത്താല്‍ സ്വന്തം രാജ്യത്തേക്കു മടങ്ങാനാകാതെ ഇറാനിയന്‍ സൗന്ദര്യറാണി

29 OCTOBER 2019 01:24 PM IST
മലയാളി വാര്‍ത്ത

More Stories...

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

ഫിലിപ്പീന്‍സിലെ രാജ്യാന്തര സൗന്ദര്യമത്സരത്തില്‍ ഇറാന്റെ പ്രതിനിധിയായി പങ്കെടുത്ത ബഹോറെ സറി ബഹാരി, കൊല്ലപ്പെടുമെന്ന ഭയത്താല്‍ സ്വന്തം രാജ്യത്തേക്കു മടങ്ങാനാകാതെ രണ്ട് ആഴ്ചയായി ജീവിക്കുന്നത് വിമാനത്താവളത്തില്‍. ഇറാനിലേക്ക് നാടു കടത്തപ്പെട്ടാല്‍ താന്‍ കൊല്ലപ്പെടുമെന്നാണ് പറയുന്നത്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്റര്‍പോളിന്റെ റെഡ് നോട്ടിസ് ലഭിച്ചതായി ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഏതു രാജ്യമാണു റെഡ് നോട്ടിസിനായി ആവശ്യമുന്നയിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

ഇറാനിയന്‍ സര്‍ക്കാരിനെതിരെ പൊതുവേദികളില്‍ സ്വീകരിച്ച നിലപാടുകളുടെ പേരിലാണ് തന്നെ വേട്ടയാടുന്നതെന്നാണ് ബഹോറെയുടെ പരാതി. 2018-ലാണ് ഇറാന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ തന്നെ വേട്ടയാടാന്‍ തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു. അനിശ്ചിതത്വത്തിന്റെ ആശങ്കയില്‍ സഹായത്തിനായി രാജ്യാന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബഹോറെ.

കഴിഞ്ഞ 14 ദിവസമായി മനില രാജ്യാന്തര വിമാനത്താവളത്തിലാണ് ബഹോറെയുടെ താമസം. മനിലയില്‍ അടുത്തിടെ നടന്ന മിസ് ഇന്റര്‍കോണ്ടിനന്റല്‍ പേജന്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. 2014 മുതല്‍ ഫിലിപ്പീന്‍സിലാണ് താമസം. ഇറാനിലേക്കു തിരികെ പോകുന്നില്ലെന്നാണ് തീരുമാനം. ഫിലിപ്പീന്‍സില്‍ താമസിക്കുന്ന തനിക്കെതിരെ ഇറാനില്‍ എങ്ങനെയാണ് ക്രിമിനല്‍ കേസുണ്ടാകുന്നതെന്ന് ഞാന്‍ പല തവണ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും ബഹോറെ പറഞ്ഞു. ഫിലിപ്പീന്‍സില്‍ അഭയാര്‍ഥിയാകാന്‍ താല്‍പര്യമില്ല. അവിടെ എനിക്കു സുരക്ഷ ലഭിക്കുമെന്നു തോന്നുന്നില്ല. മറ്റേതെങ്കിലും രാജ്യത്തേക്കു കടക്കാനാണ് ആഗ്രഹമെന്നു ബഹോറെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലെ പാസഞ്ചര്‍ റൂമിലാണു ദിവസങ്ങളായി ബഹോറെ ജീവിക്കുന്നത്. ദുബായില്‍ നിന്നു മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. കേസിലെ അനിശ്ചിതത്വം തന്നെ തകര്‍ക്കുന്നതായും മാനസികമായി അസ്വസ്ഥതകളുണ്ടെന്നും ബഹോറെ പ്രതികരിച്ചു കഴിഞ്ഞു.

1979-ലെ ഇറാന്‍ വിപ്ലവത്തില്‍ സ്ഥാനഭ്രഷ്ടനാക്കിയ രാജാവ് മുഹമ്മദ് റിസ പഹ്‌ലവിയുടെ മകന്‍ റിസ പഹ്‌ലവിയെ പിന്തുണച്ചതിനാലാണ് ഇറാന്‍ തന്നെ ലക്ഷ്യമിടുന്നതെന്നും ഈ മുപ്പത്തിയൊന്നുകാരി ആരോപിച്ചു. ഇറാനില്‍നിന്നു നാടുകടത്തപ്പെട്ടയാളാണു റിസ പഹ്‌ലവി. അടുത്തിടെ നടന്ന ഒരു സൗന്ദര്യ മത്സരത്തില്‍ പഹ്‌ലവിയുടെ ചിത്രവും ഇറാന്‍ മുന്‍ രാജവംശത്തിന്റെ പതാകയും ബഹോറെ ഉപയോഗിച്ചിരുന്നു. ജനങ്ങളുടെ ശബ്ദമാകാനായിരുന്നു ശ്രമിച്ചിരുന്നതെന്നാണ് അന്ന് വിദ്യാര്‍ഥിനി കൂടിയായിരുന്ന ഇവര്‍ പറഞ്ഞത്.

മനിലയിലെ ഇറാനിയന്‍ എംബസിയും ഇറാന്‍ സര്‍ക്കാരും മൗനം തുടരുകയാണ്. സ്റ്റുഡന്റ് വീസയില്‍ ദന്തവൈദ്യം പഠിക്കുന്നതിനായി അഞ്ചു വര്‍ഷം മുന്‍പാണ് ബഹോറെ ഫിലിപ്പീന്‍സിലെത്തുന്നത്. സ്റ്റുഡന്റ്‌സ് വീസ ഓരോ വര്‍ഷവും പുതുക്കി. തനിക്കുള്ള ഇപ്പോഴത്തെ വീസയുടെ കാലാവധി 2020 ജനുവരി വരെയുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ദുബായ് യാത്രയ്ക്കുശേഷം ഒക്ടോബര്‍ 17-ന് മനിലയില്‍ മടങ്ങിയെത്തിയപ്പോഴാണ് ബഹോറെയെ വിമാനത്താവളത്തില്‍ തടഞ്ഞത്. ഫിലിപ്പീന്‍സിലെ ദഗുപന്‍ നഗരത്തിലെ ആക്രമണക്കേസിലും ഈ പെണ്‍കുട്ടി പ്രതിയാണെന്നാണ് ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗം പറയുന്നത്. എന്നാല്‍ ഈ പ്രശ്‌നമാണോ റെഡ് നോട്ടിസ് പുറപ്പെടുവിക്കാന്‍ കാരണമെന്ന് അവര്‍ വ്യക്തമാക്കുന്നുമില്ല. രാജ്യാന്തര സ്വഭാവമുള്ള ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തില്‍ റെഡ് നോട്ടിസിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാറില്ല. എന്നാല്‍ ഫിലിപ്പീന്‍സില്‍ ആക്രമണ കേസുണ്ടെന്ന ആരോപണം പച്ചക്കള്ളമാണെന്നാണു ബഹോറെ പറയുന്നത്. ഇറാനിലേക്കു തിരികെ വിടാനുള്ള തന്ത്രമാണ് ഇതിനു പിന്നില്‍. ഫിലിപ്പീന്‍സില്‍ തനിക്കെതിരെ ഒരു കേസും നിലവിലില്ലെന്നും ബഹോറെ തിരിച്ചടിച്ചു.

ഒക്ടോബര്‍ 17നു ദുബായില്‍നിന്നു മടങ്ങിയെത്തിയപ്പോഴാണു രാജ്യത്തു പ്രവേശിക്കാനാകില്ലെന്നു ഫിലിപ്പീന്‍സ് അധികൃതര്‍ ബഹോറെയെ അറിയിച്ചത്. തുടര്‍ന്നു വിമാനത്താവള ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടായി. വീസയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണു ബഹോറെയോട് അധികൃതര്‍ ആദ്യം പറഞ്ഞത്. ഇറാനിലേക്കു മടങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ബഹോറെ ഒരു സുഹൃത്തിനെ സഹായത്തിനായി വിളിച്ചു. എവിടേക്കും പോകില്ലെന്നു മറുപടി കൊടുത്ത യുവതി വിമാനത്താവളത്തില്‍ തന്നെ ഇരിക്കുകയായിരുന്നു. ബഹളമായതോടെ സുഹൃത്തെത്തി വിമാനത്താവള അധികൃതരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇദ്ദേഹത്തെയും പിന്നീട് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വിദേശ പൗരന്മാര്‍ ഫിലിപ്പീന്‍സിലെ നിയമത്തെ ബഹുമാനിക്കാന്‍ തയാറാകണമെന്ന നിലപാടാണ് ഇമിഗ്രേഷന്‍ കമ്മിഷണര്‍ ജെയിം മൊറെന്റെ സ്വീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (1 hour ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (1 hour ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (2 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (2 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (2 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (3 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (3 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (9 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (9 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (9 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (9 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (9 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (10 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (10 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (10 hours ago)

Malayali Vartha Recommends