Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...


സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...


ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...


കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

മരണം കണ്മുന്നില്‍ കണ്ട ഒരു കണ്ടെയ്‌നര്‍ യാത്രയുടെ ഓര്‍മ്മ പങ്കുവയ്ക്കുന്നു ജവാദ് അമീറി

29 OCTOBER 2019 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...

ഡി.എൻ.എ ഘടന കണ്ടെത്തിയ ജയിംസ് വാട്സൺ അന്തരിച്ചു....

19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം

രൂക്ഷമായ ജലക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നേരിടുന്നു ; ടെഹ്‌റാൻ ഒഴിപ്പിക്കേണ്ടി വന്നേക്കാം പ്രസിഡന്റ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി

ഇക്കഴിഞ്ഞ ഒക്ടോബര്‍ 23-ന് ലണ്ടനില്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ വാര്‍ത്ത വന്നപ്പോള്‍ ജവാദ് അമീറിയുടെ നെഞ്ചിലെ തീ പിന്നെയും ആളിക്കത്തുകയാണ്. ശ്വസിക്കാന്‍ ഒരിറ്റു വായു കിട്ടുന്നില്ലെന്ന്, കണ്ടെയ്‌നറിലുണ്ടായിരുന്നെന്നു കരുതുന്ന വിയറ്റ്‌നാമിലെ ഫാം തി ട്രാ മൈ എന്ന പെണ്‍കുട്ടി അവളുടെ അമ്മയ്ക്ക് അവസാനമായി അയച്ച സന്ദേശം പുറത്തുവന്നപ്പോള്‍ ജവാദിയുടെ ഓര്‍മ്മകള്‍ മൂന്നു വര്‍ഷത്തിനു മുമ്പുള്ള ഒരു രാത്രിയിലേക്ക് പോയി. ബിബിസി പുറത്തുകൊണ്ടുവന്ന ജവാദിയുടെ കഥ ഇങ്ങനെയാണ്.

നല്ലൊരു ഭാവി സ്വപ്നം കണ്ട് അഫ്ഗാനില്‍ നിന്ന് ബ്രിട്ടനിലേക്ക് ഏതുവിധേനയും കടക്കാന്‍ എത്തിയതായിരുന്നു ഇരുപത്തിയെട്ടുകാരനായ ജവാദും ഏഴു വയസ്സുള്ള സഹോദരന്‍ അഹമ്മദും. ഒരുവിധത്തില്‍ ഇരുവരും, അന്നു മനുഷ്യക്കടത്തിന്റെ കുപ്രസിദ്ധ കേന്ദ്രമായിരുന്ന ഫ്രാന്‍സിലെ കാലൈയിലെത്തി. അവിടെ ഒരു അഭയാര്‍ഥി ക്യാംപില്‍ താമസിക്കുകയായിരുന്നു ഇരുവരും. ഓരോ ദിവസവും അവിടെ ട്രക്കുകളെത്തും. ഓരോരുത്തരുടെയും കയ്യിലുള്ള പണം മുഴുവന്‍ വാങ്ങിയെടുക്കും. പതിനഞ്ചോ മുപ്പതോ പേരെ ഓരോ ട്രക്കിലും നിറയ്ക്കും. മരുന്നും ഭക്ഷ്യവസ്തുക്കളുമെല്ലാമായി പോകുന്ന ട്രക്കുകളായിരുന്നു എല്ലാം. അതിനിടയില്‍ മനുഷ്യരെ ഒളിച്ചു കടത്തുന്നതായിരുന്നു രീതി. എങ്ങോട്ടാണ് അവര്‍ പോകുന്നതെന്നോ എന്ന് ലക്ഷ്യസ്ഥാനത്തെത്തുമെന്നോ ആര്‍ക്കും അറിയില്ല. നല്ല ഭാവിയിലേക്കുള്ള വഴികാട്ടിയായാണ് പക്ഷേ ഓരോ അഭയാര്‍ഥിയും ആ ട്രക്കുകളെ കണ്ടത്. കണ്ടെയ്‌നറില്‍ കിടന്ന് ആരെങ്കിലും മരിച്ചാല്‍ പോലും മനുഷ്യക്കടത്തുകാര്‍ക്ക് യാതൊരു കൂസലുണ്ടായിരുന്നില്ല.

ഒരു രാത്രി ജവാദിനും സഹോദരനും കണ്ടെയ്‌നറുകളിലൊന്നില്‍ പോകാന്‍ അവസരം ലഭിച്ചു. മരുന്നു നിറച്ച കണ്ടെയ്‌നറിലായിരുന്നു യാത്ര. ആകെ 15 പേരായിരുന്നു ഉണ്ടായിരുന്നത്. കയറിയ ഉടനെ അവര്‍ പുറത്തുനിന്നു വാതിലടച്ചു. ആ വലിയ വാതില്‍ ഒച്ചയോടെ അടഞ്ഞപ്പോള്‍ തന്നെ പലരുടെയും പാതി ജീവന്‍ പോയിരുന്നു. കാരണം ഇനിയത് തുറക്കണമെങ്കില്‍ പുറത്തു നിന്ന് ആരെങ്കിലും മനസ്സുവയ്ക്കണം.

മരുന്നു പെട്ടികള്‍ അടുക്കിവച്ചതിന് ഏറ്റവും മുകളിലായിരുന്നു കിടക്കേണ്ടിയിരുന്നത്. കണ്ടെയ്‌നറിന്റെ മുകള്‍ഭാഗവും മരുന്നുപെട്ടികളിലെ ഏറ്റവും മുകളിലുള്ള ഭാഗവും തമ്മിലുണ്ടായിരുന്ന അര മീറ്റര്‍ ഒഴിവിലായിരുന്നു കിടപ്പ്. 15/16 മണിക്കൂര്‍ വരെ അങ്ങനെ കിടക്കേണ്ടി വന്നു. അനങ്ങാന്‍ പോലുമാകാത്ത അവസ്ഥ. നില്‍ക്കാനോ ഇരിക്കാനോ പറ്റില്ല. ചുറ്റിലും ഇരുട്ട്. സഞ്ചരിക്കുന്ന ഒരു സെമിത്തേരിയാണതെന്നു പോലും തോന്നിപ്പോയി.

തുടക്കത്തില്‍ നല്ല തണുപ്പായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ റഫ്രിജറേഷന്‍ സംവിധാനം തകരാറിലായി. അതോടെ കണ്ടെയ്നറിലാകെ ചൂടു നിറഞ്ഞു. അത് കൂടിക്കൂടി വന്നു. തണുപ്പിനെ പ്രതിരോധിക്കാന്‍ അതുവരെ ഉപയോഗിച്ച കമ്പിളിപ്പുതപ്പുകളും വസ്ത്രങ്ങളുമെല്ലാം മാറ്റി. കയ്യിലുണ്ടായിരുന്ന വെള്ളവും തീര്‍ന്നു. കഴിക്കാന്‍ യാതൊന്നുമില്ല. ശുചിമുറി സൗകര്യവും ഇല്ല. എല്ലാവരും വിയര്‍ത്തുകുളിച്ചു.

അതിനിടെയാണ് അഹമ്മദ് ശ്വാസം കിട്ടാതെ കരയാനും ചുമയ്ക്കാനും തുടങ്ങിയത്. കണ്ടെയ്‌നര്‍ ചുട്ടുപഴുക്കാനും തുടങ്ങി. ഒരാള്‍ക്കു പോലും സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ. എല്ലാവരും ചേര്‍ന്ന് കണ്ടെയ്‌നറിന്റെ മേല്‍ക്കൂരയില്‍ ആഞ്ഞടിച്ചു. ഒരുവിധത്തില്‍ പലരും ഡ്രൈവറെ വിളിച്ചു കരഞ്ഞു. ഇടയ്‌ക്കെല്ലാം അയാള്‍ വാഹനം നിര്‍ത്തി. അപ്പോഴെല്ലാം വാതില്‍ തുറക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. മിണ്ടാതിരിക്കാന്‍ ആക്രോശിക്കുകയായിരുന്നു അയാള്‍. ചിലരുടെ കയ്യില്‍ ഫോണുണ്ടായിരുന്നെങ്കിലും പൊലീസിനെ വിളിക്കാന്‍ ഭയം. അവര്‍ തിരികെ നാട്ടിലേക്ക് അയയ്ക്കുമോയെന്നായിരുന്നു ആശങ്ക. അതിനിടെ ഫോണിലെ ബാറ്ററിയും തീര്‍ന്നു.

ഫ്രാന്‍സിലെ അഭയാര്‍ഥി ക്യാംപില്‍ വച്ച് അഹമ്മദിന് ഒരു സന്നദ്ധ സംഘടന പ്രവര്‍ത്തക ചെറിയൊരു ഫോണ്‍ നല്‍കിയിരുന്നു. ആ ഫോണില്‍ അവരുടെ നമ്പറുമുണ്ടായിരുന്നു. അതിലേക്ക് ഒരു വിധത്തില്‍ സന്ദേശമയച്ചു. കണ്ടെയ്‌നറില്‍ വായുവില്ലെന്നും ഡ്രൈവര്‍ വാഹനം നിര്‍ത്തുന്നില്ലെന്നുമായിരുന്നു സന്ദേശം. സഹായം അഭ്യര്‍ഥിച്ചുള്ള ആ സന്ദേശം ഫലം കണ്ടു. പൊലീസില്‍ വിവരമെത്തി, കണ്ടെയ്‌നര്‍ കസ്റ്റഡിയിലെടുത്തു.

സ്വര്‍ഗം ലഭിച്ച സന്തോഷമായിരുന്നു അന്നേരമെന്ന് ജവാദ് ഓര്‍ക്കുന്നു. പരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍ ആര്‍ക്കും കുഴപ്പമില്ലെന്നു വ്യക്തമാക്കി. അല്‍പമെങ്കിലും വൈകിയിരുന്നെങ്കില്‍ അതായിരുന്നിരിക്കില്ല ഫലമെന്ന മുന്നറിയിപ്പും. എന്തായാലും ആരെയും തിരികെ വിട്ടില്ല. എല്ലാവരെയും ഒരു ഹോസ്റ്റലിലേക്കു മാറ്റി. വൈകാതെ യുകെയില്‍ താമസിക്കാനുള്ള അംഗീകാരവും ജവാദിനും അഹമ്മദിനും ലഭിച്ചു.

ലണ്ടനില്‍ പിടിച്ചെടുത്ത കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നതായി കരുതുന്ന വിയറ്റ്നാം പെണ്‍കുട്ടി ഫാം തി ട്രാ മൈ(26), യുകെയിലേക്കു കടക്കാനുള്ള തന്റെ ശ്രമം പരാജയപ്പെടുകയാണെന്നും ശ്വാസം കിട്ടുന്നില്ലെന്നും പറഞ്ഞ ശേഷം മാതാപിതാക്കളോടു ക്ഷമയും പറഞ്ഞാണ് സന്ദേശം അവസാനിപ്പിച്ചത്.

നൂറോളം പേരുമായി യാത്ര ചെയ്ത മൂന്നു ട്രക്കുകളിലൊന്നിലാണ് മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു. ശേഷിച്ചവരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതും ആശങ്കാജനകമായ കാര്യമാണ്. മൃതദേഹങ്ങളില്‍ പലതിനുമൊപ്പം തിരിച്ചറിയല്‍ രേഖകളൊന്നുമുണ്ടായിരുന്നില്ല. വിരലടയാളം, ഡിഎന്‍എ, ശരീരത്തിലെ ടാറ്റൂകളും അടയാളങ്ങളും തുടങ്ങിയവയാണ് നിലവില്‍ തിരിച്ചറിയാനുള്ള വഴികള്‍. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവര്‍ മോറിസ് റോബിന്‍സണ്‍(25) ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ വടക്കന്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു സ്ത്രീയെയും പുരുഷനെയും ജാമ്യത്തില്‍ വിട്ടു. വടക്കന്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ഒരാള്‍ക്കും ജാമ്യം ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്കോട്ട സ്‌ഫോടന പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം  (10 minutes ago)

ശരീരമാസകലം മുറിവുകളേറ്റ നിലയില്‍ മോഡലിനെ ആശുപത്രിയിലാക്കി കാമുകന്‍ മുങ്ങി; മോഡലിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്  (1 hour ago)

ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം  (1 hour ago)

ദുബായില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം: നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് പൊട്ടിത്തെറിച്ചത്  (2 hours ago)

നേപ്പാളിന്റെ 1,000 രൂപ നോട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് ചൈനീസ് കമ്പനി  (2 hours ago)

തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക എല്‍.ഡി.എഫ് പുറത്തുവിട്ടു  (2 hours ago)

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറിൽ സ്ഫോടനം; 2 മരണം, ബോംബ് സ്ക്വാഡെത്തി, അതീവ ജാ​ഗ്രതയിൽ ‍ഡൽഹി  (2 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനേയും റിമാന്‍ഡ് ചെയ്തു  (2 hours ago)

ദുർമന്ത്രവാദ പ്രവൃത്തികൾ തടയുന്നതിന് നിയമം അനിവാര്യം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി  (2 hours ago)

ആര്യ രാജേന്ദ്രനെ ചവിട്ടി പുറത്തിട്ട cpmന് മറുപടി  (3 hours ago)

ജീവിതത്തിലെ ഈ അഞ്ച് വര്‍ഷം എന്നെ സംബന്ധിച്ച് അതിപ്രധാനമാണ്; വികാരനിര്‍ഭരമായ കുറിപ്പുമായി ആര്യ  (3 hours ago)

പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് മന്ത്രിയെ അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി  (3 hours ago)

350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്‌ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN  (4 hours ago)

മുന്നറിയിപ്പുമില്ലാതെ വൈദ്യുതി മുടങ്ങുന്നു: അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ കാരണം കണ്ട് ഞെട്ടി  (4 hours ago)

Malayali Vartha Recommends