Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

അൻപതാം പിറന്നാൾ വേളയിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി യു.എ.ഇ; ജോലിയും വരുമാനവും വർധിക്കും; പ്രതീക്ഷയോടെ പ്രവാസികൾ

04 DECEMBER 2021 03:05 PM IST
മലയാളി വാര്‍ത്ത

രാജ്യത്തിന്റെ അൻപതാം പിറന്നാൾ വേളയിൽ സുപ്രധാന പ്രഖ്യാപനങ്ങളാണ് യു.എ.ഇ നടത്തുന്നത്. കോവിഡ് സൃഷ്ട്ടിക്കുന്ന ആശങ്കകൾക്കിടയിലും പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്ന തീരുമാനങ്ങളാണ് രാജ്യം കൈക്കൊണ്ടിരിക്കുന്നത്. രാജ്യ രൂപീകരണത്തിന്റെ അമ്പത് വർഷങ്ങള്‍ പൂർത്തീകരിച്ച യുഎഇ പുതിയ ലക്ഷ്യങ്ങുമായി മുന്നോട്ട് പോവുകയാണ്. ഭാവിയില്‍ സാമ്പത്തിക രംഗത്തെ ലോകതലസ്ഥാനമാക്കി യുഎഇയെ മാറ്റുക എന്നുള്ളതാണ് ഭരണാധികാരികളുടെ ലക്ഷ്യം. ഇതിനായി വമ്പന്‍ പദ്ധിതകളാണ് അണിയറില്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. സാംസ്കാരിക, ക്രിയാത്മക വ്യവസായങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ എണ്ണം ഇരട്ടിയാക്കുക എന്നുള്ളതാണ് ഇതില്‍ നിർണ്ണായകം. ഈ നീക്കം ശരിയായ ദിശയിലേക്കുള്ള ശക്തമായ ചുവടുവെയ്പ്പാണെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

 

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും രാജ്യത്തെ തൊഴിലാളികളുടെ ശരാശരി വരുമാനം ഉയർത്തുന്നതിനും ഈ സംരംഭം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.യുഎഇയില്‍ തൊഴിലവസങ്ങള്‍ വർധിക്കുമ്പോള്‍ സ്വാഭാവികമായും മലയാളികള്‍ക്കും അത് വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് നല്‍കുന്നത്. സ്വദേശി വത്കരണം ഉള്‍പ്പടേയുള്ള കാരണങ്ങളാല്‍ പല ഗള്‍ഫ് രാജ്യങ്ങളിലും പ്രവാസികള്‍ അടുത്തിടെ വലിയ രീതിയില്‍ തൊഴില്‍ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ യുഎഇ ഇതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തൊഴില്‍ സാത്യകള്‍ മുന്നോട്ട് വെക്കുന്നതാണ് പ്രതീക്ഷ നല്‍കുന്നത്.

യുഎഇയില്‍ മാത്രം 37 ലക്ഷത്തോളം ഇന്ത്യക്കാർ ഉണ്ടെന്നാണ് ഏറ്റവും അവസാനമായി പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ മലയാളികളുടെ മാത്രം എണ്ണം 18 ലക്ഷത്തിലേറെ വരെ. യുഎഇയുടെ മൊത്തം ജനസംഖ്യ ഇപ്പോഴും ഒരു കോടി തികഞ്ഞിട്ടില്ലെന്നിരിക്കേയാണ് ഇത്രത്തോളം മലയാളി സാന്നിധ്യം. യു എ ഇ ജനതയില്‍ എണ്‍പതുശതമാനത്തിലേറെയും കുടിയേറ്റക്കാരാണെന്നാണ് കണക്ക്. കോവിഡ് കാലത്ത് നിരവധി പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും തിരിച്ച് പറക്കാന്‍ തുടങ്ങിയിട്ടുണ്ട്.

സർക്കാറിന്റെ പുതിയ പദ്ധതികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതില്‍ നേട്ടം കൊയ്യാനുള്ള വൈദഗ്ധ്യം പ്രവാസികള്‍ ഇപ്പോള്‍ തന്നെ കരസ്ഥമാക്കണമെന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച സാംസ്കാരികവും ക്രിയാത്മകവുമായ വ്യവസായങ്ങൾക്കായുള്ള പദ്ധതി മൂന്ന് പ്രധാന വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന 40 സംരംഭങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുഎഇയിൽ ഇതിനകം തന്നെ 22 ഫ്രീ സോണുകളാണുള്ളത്. ഇതിലൂടെ ഫ്രീലാൻസർമാരെയും ക്രിയേറ്റീവ് സ്റ്റാർട്ടപ്പുകളെയും ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നു.

ഇൻഫ്രാസ്ട്രക്ചർ പോലുള്ള മേഖലകളിലെ വൻതോതിലുള്ള നിക്ഷേപങ്ങളും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ്. സാംസ്കാരികവും ക്രിയാത്മകവുമായ വ്യവസായങ്ങൾക്കായുള്ള ദേശീയ തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ലോകോത്തര വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് യുഎഇ അതിന്റെ വിദ്യാഭ്യാസ നയങ്ങളിലും കാതലായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. "യുഎഇ അറബ് ലോകത്തെ നയിക്കുന്നതായും ക്രിയേറ്റീവ് ചരക്കുകളുടെയും സേവനങ്ങളുടെയും മേഖലയിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ് യുഎഇ എന്നും സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറയുന്നു. എണ്ണപ്പണം മാത്രമായിരുന്നു കൃത്യമായ ആസൂത്രണമായിരുന്നു യുഎഇയുടെ വിജയത്തിന്റെ കാതല്‍.

വൻകിട വിനോദസഞ്ചാര, വ്യവസായ സൗഹൃദ പദ്ധതികളിലൂടെയാണ് ദുബായ് പുരോഗതിയിൽ ഏറ്റവും മുന്നിലത്തിയത്. 6 മാസം മുൻപു മരുപ്രദേശമായിരുന്നിടത്തു പെട്ടെന്ന് അംബരചുംബികൾ ഉയരുന്നതാണ് ദുബായ് കാത്തുവെക്കുന്ന വിസ്മയം. ലോകത്ത് തന്നെ ഇന്ന് ഏറ്റവും വലിയ നിർമ്മാണ മേഖല യുഎഇ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 1950 കളുടെ അവസാനം മുതല്‍ തന്നെ യുഎഇയിലേക്കുള്ള മലയാളികളുടെ കുടിയേറ്റം ആരംഭിച്ചിരുന്നു. എണ്‍പതുകളോടെയാണ് അത് ശക്തമായി മാറിയത്. 1976-ൽ മലയാളികളായ കുടിയേറ്റക്കാർ ഏകദേശം അയ്യായിരത്തോളം പേരായിരുന്നെങ്കിൽ 1993 ൽ അത് 4.3 ലക്ഷമായി ഉയർന്നു. കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് പ്രകാരം 36 ലക്ഷത്തിലധികം മലയാളികൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (2 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (2 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (2 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (2 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (3 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (3 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (3 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (3 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (3 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (3 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (4 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (4 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (4 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (4 hours ago)

Malayali Vartha Recommends