യുദ്ധം 43ാം ദിവസം; ലോക രണ്ടാം നമ്പര്‍ സൈന്യത്തെ മലര്‍ത്തിയടിച്ച് യുക്രൈന്‍ കിഴവന്മാരെ ഇറക്കി പുടിന്റെ അവസാന കളി; യുക്രൈന് ഇനി ആഘോഷിക്കാം

യുദ്ധമാരംഭിച്ച ഇന്ന് 43ാം ദിവസം. ഇപ്പോള്‍ പുറത്തുവന്ന ഈ ഒരു ഒറ്റ വാര്‍ത്ത മതി റഷ്യന്‍ സൈന്യത്തിന് എത്രമാത്രം ആള്‍നാശം സംഭവിച്ചു എന്നറിയാന്‍. യുക്രൈനിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്ന് റഷ്യ പൂര്‍ണമായും പിന്മാറിക്കഴിഞ്ഞു. ആയുധ ക്ഷാമവും ആവശ്യത്തിന് സൈനീകരില്ലാത്തതുമൊക്കെയാണ് റഷ്യയുടെ പിന്മാറ്റത്തിന് കാരണമെന്ന തരത്തില്‍ വാര്‍ത്ത വന്നുവെങ്കിലും. അത് വിശ്വാസ യോഗ്യമായിരുന്നില്ല. കാരണം ലക്ഷക്കണക്കിന് സൈനീകരുള്ള രാജ്യമാണ് റഷ്യ. പക്ഷേ ആ സൈന്യത്തിന് പോലും ഇപ്പോള്‍ ആള്‍ ക്ഷാമം വന്നിരിക്കുന്നു.
യുക്രൈനിലുടനീളം നടന്ന ആറാഴ്ചത്തെ പോരാട്ടത്തില്‍ കനത്ത നഷ്ടം നേരിട്ട റഷ്യന്‍ സൈന്യം ഇപ്പോള്‍ നിലനില്‍പ്പിനായി 60 വയസ്സ് വരെയുള്ള സൈന്യത്തില്‍ നിന്നും വിരമിച്ച സന്നദ്ധപ്രവര്‍ത്തകരെയാണ് റിക്രൂട്ട് ചെയ്യുന്നത് ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 'പിതാക്കന്മാരുടെ സൈന്യം' എന്നാണ് ഇതിനെ പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. യുക്രൈനിലെ പോരാട്ടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പകരമായിട്ടാണ് ഈ റിക്രൂട്ട്‌മെന്റെന്ന് റിപ്പോര്‍ട്ടുകള്‍ എന്ന് പറയുന്നു. സിവിലിയന്‍ റിട്ടയര്‍മെന്റിന് അടുത്തിരിക്കുന്ന മുന്‍ സൈനികര്‍ സൈബീരിയന്‍ നഗരങ്ങളായ ചെല്യാബിന്‍സ്‌കിലും ത്യുമെനിലും വീണ്ടും ഒത്തുചേരണമെന്ന് സൈന്യം ആഗ്രഹിക്കുന്നതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൈന്യത്തില്‍ നിന്നും വിരമിച്ച ടാങ്ക് കമാന്‍ഡര്‍മാര്‍, സ്‌നിപ്പര്‍മാര്‍, എഞ്ചിനീയര്‍മാര്‍ എന്നിങ്ങനെ സാങ്കേതിക രംഗങ്ങളില്‍ ജോലി ചെയ്തിരുന്നവരെ സൈന്യത്തില്‍ നിലനിര്‍ത്താന്‍ തയ്യാറെടുക്കുന്നതായാണ് വിവരം. ഇത്തരത്തില്‍ സൈന്യത്തില്‍ ചേര്‍ന്ന 60,000 റിസര്‍വിസ്റ്റുകളെ ഇതിനകം യുദ്ധുഖത്ത് പോരാടാനായി റഷ്യന്‍ സൈന്യം വിളിച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമായും വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നും മോസ്‌കോയില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള സൈബീരിയ പോലെയുള്ള പ്രദേശങ്ങളില്‍ നിന്നും ഇത്തരത്തില്‍ നിര്‍ബന്ധിത സേവനത്തിന് 1,34,500 ഓളം പേരെ തെരഞ്ഞടുത്തെന്നും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ റഷ്യന്‍ സൈന്യത്തിന്റെ നാലിലൊന്ന് പേരും നിര്‍ബന്ധിതരായ 18 നും 27 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ്. അവര്‍ സാധാരണയായി ഒരു വര്‍ഷത്തെ നിര്‍ബന്ധിത സൈനിക സേവനത്തിനായി ചേരുന്നവരാണെന്ന് പ്രതിരോധ വിദഗ്ധര്‍ പറഞ്ഞു
യുദ്ധത്തില്‍ റഷ്യയ്ക്ക് 20,000 ത്തോളം സൈനികരെ നഷ്ടമായെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. എന്നാല്‍, യുദ്ധത്തില്‍ വെറും 1,351 സൈനികരെ നഷ്ടപ്പെട്ടതായും 3,825 പേര്‍ക്ക് പരിക്കേറ്റതായുമാണ് റഷ്യ പുറത്ത് വിട്ട കണക്ക്. നാറ്റോയുടെ കണക്ക് പ്രകാരം 7,000 മുതല്‍ 15,000 റഷ്യന്‍ സൈനികരുടെ നഷ്ടം കണക്കാക്കുന്നു. യുദ്ധം 40ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ രാജ്യത്ത് 18,300 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ ഔദ്ധ്യോഗീകമായി അറിയിച്ചിരുന്നു. ചാത്താം ഹൗസിലെ സീനിയര്‍ റിസര്‍ച്ച് ഫെലോ ആയ മാത്യു ബൗലെഗ് റഷ്യന്‍ യുദ്ധത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
'എയില്‍ നിന്ന് ബി പോയിന്റിലേക്ക് ട്രക്ക് ഓടിക്കാന്‍ സൈനികരെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അവര്‍ യുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിധിക്കപ്പെട്ടവരല്ല . വെടിക്കോപ്പുകളോ മെഡിക്കല്‍ സപ്ലൈകളോ ഓടിക്കാന്‍ അവര്‍ക്ക് ആരെയെങ്കിലും ആവശ്യമുണ്ടെങ്കില്‍, അത് 60 വയസ്സുള്ള ഒരാള്‍ക്ക് നിര്‍വ്വഹിക്കാനാകും. '
'വിലകുറഞ്ഞ' യുദ്ധം അവസാനിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം തുടര്‍ന്നു. 'റഷ്യന്‍ പ്രതിരോധ മന്ത്രാലയം മാര്‍ച്ച് 25 ന് 'ദൗത്യം പൂര്‍ത്തീകരിച്ചു' എന്ന് തെറ്റായി പ്രഖ്യാപിച്ചു. അവര്‍ തങ്ങളുടെ പ്രാരംഭ ലക്ഷ്യങ്ങള്‍ നേടിയെന്ന് പ്രഖ്യാപിക്കുന്നതിലൂടെ, റഷ്യന്‍ സൈന്യത്തിന് ഇപ്പോള്‍ ഡോണ്‍ബാസിനെ 'വിമോചിപ്പിക്കുന്നതിനായി' കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ഇതൊരു സൈനിക മുന്‍ഗണനാ വിഷയമാണ്.' അദ്ദേഹം പറഞ്ഞു.
രാജ്യത്ത് തനിക്കെതിരെ ഉയരുന്ന ചോദ്യങ്ങളെ ശമിപ്പിക്കാനാണ് പുടിന്റെ ശ്രമം. അത് സ്വന്തം മുഖം രക്ഷിക്കാനുള്ള കെട്ടിച്ചമച്ച ഭരണകൂട പ്രചാരണമല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം പറയുന്നു. 'പുതിയ റിക്രൂട്ട്‌മെന്റുകളില്‍ ഭൂരിഭാഗവും കല്‍മീകിയ, ഇംഗുഷെഷ്യ, ഡാഗെസ്താന്‍ റിപ്പബ്ലിക്കുകളില്‍ നിന്നുള്ള വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരാണെന്ന് യുക്രൈന്‍ ഇന്റലിജന്‍സ് അവകാശപ്പെട്ടു.
'നിങ്ങള്‍ക്ക് ആളുകളെ നേര്‍ക്കുനേരെ കാണാന്‍ കഴിയുന്ന നഗര യുദ്ധത്തില്‍ ഏര്‍പ്പെടുന്നത് മിക്ക റഷ്യക്കാര്‍ക്കും അത്ര സുഖകരമായ കാര്യമല്ല. കാരണം അവര്‍ പോരാടേണ്ടത് സ്ലാവിക് വംശജരോടാണ്. റഷ്യന്‍ സൈന്യത്തിലെ മിക്ക പോരാളികള്‍ക്കും ഇതില്‍ താത്പര്യമില്ലെന്ന് എമിലി ഫെറിസ് പറയുന്നു.
ജോര്‍ജിയയിലെ രണ്ട് വേര്‍പിരിഞ്ഞ പ്രദേശങ്ങളായ അബ്ഖാസിയയില്‍ നിന്നും സൗത്ത് ഒസ്സെഷ്യയില്‍ നിന്നുമുള്ളവരാണ് സൈന്യത്തിലുള്ളത്. യുദ്ധത്തിനായി പുടിന്‍ വംശീയ ന്യൂനപക്ഷങ്ങളെയാണ് ആശ്രയിക്കുന്നതെന്നും യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റഷ്യന്‍ കാര്യങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്ത ഗവേഷകയായ എമിലി ഫെറിസ് പറയുന്നു.
'പല കേസുകളിലും, യുക്രൈനിയക്കാര്‍ക്ക് രണ്ട് രാജ്യങ്ങളിലും കുടുംബങ്ങളുണ്ട്, അവര്‍ റഷ്യക്കാരുമായി വളരെ സാമ്യമുള്ളതായി കാണപ്പെടുന്നു'. പ്രതിമാസം 1,000 ഡോളര്‍ സമ്പാദിക്കാമെന്ന വാഗ്ദാനത്തില്‍ നൂറുകണക്കിന് സിറിയന്‍ കൂലിപ്പടയാളികളും റഷ്യന്‍ സേനയില്‍ ചേരാനായെത്തുന്നു.
യുക്രൈനിലെ റഷ്യന്‍ പിന്തുണയുള്ള ഡോണ്‍ബാസ് മേഖലയില്‍ നിന്നുള്ളവരെയും യുക്രൈന്‍ സൈന്യത്തിനെതിരെ പോരാടാനായി യുദ്ധമുഖത്തേക്ക് അയച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം ലോജിസ്റ്റിക്ക് പ്രശ്‌നങ്ങളാല്‍ നട്ടം തിരിയുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























