തീമഴ പെയ്യിച്ച് ഉത്തര കൊറിയ... ഉന്നിന്റെ ബാലിസ്റ്റിക് മിസൈൽ... ചീറിപ്പാഞ്ഞ് അമേരിക്കൻ ബോംബര്‍ ജെറ്റുകൾ... യുദ്ധം ഉടന്‍; അമേരിക്കയ്ക്ക് മുന്നറിയിപ്പ്

കൊറിയന്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരകൊറിയ ഹ്രസ്വദൂര മിസൈലുകളും ദീര്‍ഘദൂര മിസൈലും വിക്ഷേപിച്ചിരുന്നു. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനിക പരിശീലനത്തിന് മറുപടിയായാണ് ഉത്തരകൊറിയ നിരന്തരം മിസൈല്‍ വിക്ഷേപണം നടത്തുന്നത്. വിജിലന്റ് സ്റ്റോം എന്ന പേരില്‍ നടക്കുന്ന പരിശീലനത്തില്‍ കഴിഞ്ഞ ദിവസം അമേരിക്ക സൂപ്പര്‍സോണിക് ബി 1ബി ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ പറത്തി ശക്തികാട്ടിയിരുന്നു.
എന്നാൽ, ആഗോളതലത്തിൽ യുദ്ധത്തിനെതിരെ ജി20 കൂട്ടായ്മ പ്രമേയം പാസ്സാക്കി മണിക്കൂറിനുള്ളിൽ ബാലിസ്റ്റിക് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തരകൊറിയ. അമേരിക്കയ്ക്കുള്ള മുന്നറിയിപ്പിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം എന്ന പ്രത്യേകതയുമുണ്ട്. മേഖലയിൽ സാന്നിധ്യം ശക്തമാക്കാനുള്ള യു.എസ് നീക്കത്തിന് കടുത്ത സൈനിക പ്രത്യാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമാണ് സംഭവം.
ജപ്പാനും കൊറിയൻ ഉപദ്വീപിനുമിടയിലുള്ള സമുദ്രത്തിലേക്കാണ് മിസൈൽ വിക്ഷേപിച്ചിത്. ദക്ഷിണ കൊറിയയെ ഭീതിയിലാഴ്‌ത്തിയാണ് ഒരാഴ്ചയ്‌ക്കിടെ രണ്ടാമതും കിം ജോംഗ് ഉന്നിന്റെ പ്രകോപനം. വരുന്ന മാസം ഉത്തര കൊറിയ ആണാവായുധ പരീക്ഷണം നടത്തുമെന്നും ദക്ഷിണ കൊറിയ രക്ഷാസമിതിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദക്ഷിണ കൊറിയൻ സംയുക്ത സൈനിക മേധാവി ജനറൽ കിം സിയോങ് ക്യൂം ആണ് വിവരം പുറത്തുവിട്ടത്. ഉത്തര കൊറിയയുടെ കിഴക്കൻ തീരനഗരമായ വോൻസനിൽ നിന്നാണ് പ്രാദേശിക സമയം ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ് വിക്ഷേപിച്ചത്. അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തുന്ന പരീക്ഷണത്തിൽ കപ്പലുകൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും വൻ അപകടം വരാൻ സാദ്ധ്യതയുണ്ടെന്നും ദക്ഷിണ കൊറിയൻ സൈനിക മേധാവി മുന്നറിയിപ്പ് നൽകി.
നടപടിയെ യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ സൈന്യങ്ങൾ അപലപിച്ചു. ദക്ഷിണ കൊറിയൻ മേഖലയ്‌ക്ക് സമീപത്തുകൂടെ കിഴക്കൻ സമുദ്രമേഖലയിലേയ്‌ക്കാണ് മിസൈൽ തൊടുത്തത്. അമേരിക്ക ദക്ഷിണ കൊറിയയ്‌ക്ക് എല്ലാ പ്രതിരോധ പിന്തുണയും ജി20യിൽ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം ഉത്തര കൊറിയ നടത്തിയത്. ഉത്തരകൊറിയയുടെ തുടർച്ചയായ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ നിതാന്ത ജാഗ്രതയിലാണ് ദക്ഷിണ കൊറിയൻ സൈന്യം.
ഒരാഴ്ചയുടെ ഇടവേളയ്ക്കുശേഷമാണ് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തുന്നത്. യു.എസ്, ദക്ഷിണ കൊറിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്താനിരിക്കുന്ന ആണവാക്രമണത്തിന്റെ മുന്നോടിയായാണ് മിസൈൽ പരീക്ഷണങ്ങളെന്നായിരുന്നു മുന്നറിയിപ്പ്. ഉത്തര കൊറിയയെ ലക്ഷ്യമിട്ട് അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും അടുത്തിടെ ഉച്ചകോടി നടത്തിയിരുന്നു. ഇത് കൊറിയൻ മേഖലയിൽ കൂടുതൽ അപ്രവചനീയമായ സംഘർഷത്തിലേക്കായിരിക്കും നയിക്കുകയെന്നാണ് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രി ചോ സോൻ ഹൂയ് പ്രതികരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച കംബോഡിയയിലായിരുന്നു ഉച്ചകോടി. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണങ്ങളെ അപലപിച്ച നേതാക്കൾ, മേഖലയിൽ സൈനികശക്തി കൂട്ടാൻ ഒന്നിച്ചുപ്രവർത്തിക്കാൻ ധാരണയിലെത്തുകയും ചെയ്തിരുന്നു. എല്ലാവിധ സന്നാഹങ്ങളുമായി ദക്ഷിണ കൊറിയയെയും ജപ്പാനെയും സംരക്ഷിക്കുമെന്ന് ബൈഡൻ ഉച്ചകോടിക്കു പിന്നാലെ വ്യക്തമാക്കുകയും ചെയ്തു. ആണവായുധങ്ങൾ വരെ ഇതിനായി ഉപയോഗിക്കുമെന്നാണ് മുന്നറിയിപ്പ്.
പസഫിക്കിലെ ഉത്തരകൊറിയയുടെ പ്രകോപനത്തിന് നിരന്തരം ഇരയാകുന്ന ദക്ഷിണ കൊറിയ-ജപ്പാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി ജി20 വേദിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും കൂടിക്കാഴ്ച നടത്തി യിരുന്നു. ഇതിന് പിന്നാലെ നടന്നിരിക്കുന്ന പ്രകോപനം അമേരിക്കയ്‌ക്ക് നൽകുന്ന മുന്നറിയിപ്പാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha


























