iPhone ഉപയോഗിച്ചാൽ ജീവന് ആപത്ത്? മരണം വരെ സംഭവിക്കും! ജാഗ്രത പാലിക്കാൻ ആപ്പിൾ

ഐ ഫോണിന് ഒരു ജീവനെടുക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ വിശ്വസിച്ചേ മതിയാകൂ... കാരണം ഇപ്പോൾ ആപ്പിൾ തന്നെയാണ് ഇത് ശരിവച്ചിരിക്കുന്നത്, അല്ലെങ്കിൽ ഒരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐഫോൺ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കാണ് അടിയന്തര മുന്നറിയിപ്പ് ആപ്പിൾ നൽകിയിരിക്കുന്നത്.
മൊബൈൽ സമാർട്ട് ഫോണുകൾ പൊട്ടിത്തെറിക്കുന്നതും അപകടം വരുത്തി വയ്ക്കുന്നതുമായ വാർത്തകൾ ഇടയ്ക്ക് എങ്കിലും നാം ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഐ ഫോൺ വില്ലനാകുന്നത് അങ്ങനെയല്ല! മറിച്ച് ഏത് സമയവും അപകടകാരിയായി മാറാം.
പേസ്‌മേക്കർ പോലുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചവർക്കാണ് ഇത് വെല്ലുവിളി ഉയർത്തുന്നത്. ഐ ഫോണുകളെ 15 സെന്റിമീറ്ററെങ്കിലും അകലത്തിൽ വയ്ക്കണമെന്ന മുന്നറിയിപ്പാണ് ആപ്പിൾ നൽകുന്നത്. പേസ് മേക്കറുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ തക്കശേഷിയുള്ള കാന്തങ്ങളും വൈദ്യുത കാന്തിക മണ്ഡലവും ആപ്പിൾ ഉപകരണങ്ങളിലുണ്ട് എന്നതാണ് മുന്നറിയിപ്പിന് കാരണം.
ലോകത്തിലെ സ്മാർട്ട് ഫോൺ വിൽപ്പനയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന കമ്പനി ബ്ലോഗ് പോസ്റ്റിലാണ് തങ്ങളുടെ ഉപകരണങ്ങളിലെ ശക്തമായ വൈദ്യുത കാന്തിക മണ്ഡലവും കാന്തങ്ങളും ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ജീവൻരക്ഷാ ഉപകരണങ്ങളെ സ്വാധീനിച്ചേക്കാമെന്ന ആശങ്ക വ്യക്തമാക്കിയത്.
ഐഫോൺ 13, 14 എന്നിവയ്ക്ക് പുറമേ എയർപോഡ്, ആപ്പിൾ വാച്ച്, ഹോം പോഡ്, ഐപാഡ്, മാക്, ബീറ്റ്‌സ് എന്നിവ ഉപയോഗിക്കുന്നവരും ജാഗ്രതയോടെ ഈ വിഷയത്തെ നോക്കി കാണണം. ഫിറ്റ്ബിറ്റ്, ആപ്പിൾ വാച്ചുകൾ എന്നിവയും സമാനമായ ഉപകരണങ്ങളും ശരീരത്തിൽ ഘടിപ്പിച്ച ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനത്തെ താളം തെറ്റിക്കാൻ കഴിയുമെന്ന് കഴിഞ്ഞ മാസം പുറത്തുവന്ന ഒരു പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിൻറെ തുടർച്ചയാണ് ആപ്പിളിൻറെ മുന്നറിയിപ്പ് എന്നാണ് വിവരം.
ആപ്പിളിന്റെ ബ്ലോഗ് പോസ്റ്റിലാണ് തങ്ങളുടെ ഉപകരണങ്ങളിലെ ശക്തമായ വൈദ്യുത കാന്തിക മണ്ഡലവും കാന്തങ്ങളും ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ജീവൻരക്ഷാ ഉപകരണങ്ങളെ സ്വാധീനിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകുന്നത്. ഇതിന് ഏക പരിഹാരം എന്തെന്ന് ചോദിച്ചാൽ, സുരക്ഷിതമായ അകലത്തിൽ ആപ്പിൾ ഉപകരണങ്ങൾ വയ്ക്കുകയെന്ന പോംവഴിയാണ് ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിനായി നിർദേശിച്ചിരിക്കുന്നത്.
അമേരിക്കയിൽ മാത്രം ഏകദേശം 3 ദശലക്ഷം ആളുകൾ അവരുടെ ശരീരത്തിൽ പേസ്മേക്കറുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. അവരെല്ലാം ഐഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത്രയേറെ സൂക്ഷിക്കേണ്ടതുണ്ട്. ഡീഫിബ്രിലേറ്ററുകൾ(Defibrillators) എന്നത് ചർമ്മത്തിനടിയിൽ, പ്രത്യേകിച്ച് നെഞ്ചിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ കമ്പ്യൂട്ടറുകളാണ്, അവ ഹൃദയമിടിപ്പ് നിരീക്ഷിക്കുകയും വേണ്ടത്ര പ്രവർത്തിക്കുന്നില്ലെങ്കിൽ അത് സജീവമാക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നു. ഇതിനെയാണ് സാരമായി ബാധിക്കാൻ പോകുന്നത്
ജീവൻ രക്ഷാ ഉപകരണങ്ങളെ സ്മാർട് ഫോണുകൾ സ്വാധീനിക്കുമെന്ന വാർത്ത ആദ്യം വരുന്നത് 2020 ഒക്ടോബറിൽ ഐഫോൺ 12 പുറത്ത് ഇറക്കിയ സമയത്തായിരുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളെ കുറിച്ച് പഠനം നടത്തുന്ന NGO ആയ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ തന്നെ ഐഫോണിന്റെ ഉപയോഗം സംബന്ധിച്ച മുന്നറിയിപ്പ് കൊടുത്തിരുന്നു.
'കാന്തങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെ സ്വാധീനിക്കുമെന്നത് നേരത്തേ അറിയാവുന്നതാണ്. ഐഫോൺ 12ൽ ഉപയോഗിച്ച മാഗ്നെറ്റുകളും അതുണ്ടാക്കുന്ന കാന്തിക മണ്ഡലത്തിന്റെ സ്വാധീനവും അമ്പരപ്പിക്കുന്നതാണ്' എന്നായിരുന്നു 2021ൽ ബ്രൗൺ സർവകലാശാലയിലെ ഡോ. മിഷേലെ വു പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശക്തിയേറിയ കാന്തങ്ങളുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി അകലം പാലിക്കണമെന്ന മുന്നറിയിപ്പ് ഡോക്ടർമാർ തന്നെ ഇത്തരം രോഗികൾക്ക് സാധാരണ നൽകാറുള്ളതാണ്. സാധാരണ പേസ്മേക്കറുടെ പ്രവർത്തന സമയത്തെ നിയന്ത്രിക്കുന്നത് കാന്തത്തിന്റെ കൂടി സഹായത്തിലാണ്.
ആയതിനാൽ ഐഫോൺ പോലുള്ള ഉപകരണങ്ങൾ അടുത്തെത്തിയാൽ പേസ് മേക്കർ ഘടിപ്പിച്ചവരുടെ ഹൃദയമിടിപ്പ് വേഗത്തിലാവാനോ പതുക്കെയാവാനോ ഒക്കെ സാധിക്കും. അങ്ങനെ സംഭവിച്ചാൽ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്ക് ഒരു പക്ഷേ എത്തിച്ചേരും. ഹൃദയമിടിപ്പിലെ താളപ്പിഴകൾ രോഗികളുടെ ജീവന് വരെ ഭീഷണിയാവുന്ന സാഹചര്യവും ഉണ്ടായേക്കാമെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha





















