Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

യുക്രെയ്നിൽ ഇന്നലെ പുലർച്ചെ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 25 ഓളം പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 20 പേരും കീവിൽ നിന്ന് 215 കിലോമീറ്റർ അകലെയുള്ള ഉമൻ നഗരത്തിലെ 9 നില താമസകേന്ദ്രത്തിൽ മിസൈൽ പതിച്ചാണ് കൊല്ലപ്പെട്ടത് .പത്ത് വയസുള്ള കുട്ടി അടക്കം 17 പേർ കൊല്ലപ്പെട്ടത് ഫ്ലാറ്റ് സമുച്ഛയത്തിൽ മിസൈൽ പതിച്ചതുകൊണ്ടാണ്

30 APRIL 2023 05:28 PM IST
മലയാളി വാര്‍ത്ത

യുക്രെയ്നിൽ ഇന്നലെ പുലർച്ചെ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 25 ഓളം പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 20 പേരും കീവിൽ നിന്ന് 215 കിലോമീറ്റർ അകലെയുള്ള ഉമൻ നഗരത്തിലെ 9 നില താമസകേന്ദ്രത്തിൽ മിസൈൽ പതിച്ചാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. രാജ്യത്തിന്റെ മധ്യഭാഗത്തുള്ള ഉമാൻ നഗരത്തിനുനേരെ 20 ക്രൂസ് മിസൈലുകളും രണ്ട് ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ പത്ത് വയസുള്ള കുട്ടി അടക്കം 17 പേർ കൊല്ലപ്പെട്ടത് മദ്ധ്യ നഗരമായ ഉമാനിലാണ്. ഫ്ലാറ്റ് സമുച്ഛയത്തിൽ മിസൈൽ പതിക്കുകയായിരുന്നു. അപ്പാർട്മെന്റ് കെട്ടിടത്തിൽ പതിച്ച രണ്ട് മിസൈലുകളാണ് മിക്കവരുടെയും മരണത്തിനിടയാക്കിയത്.ഉമാനിലെ ഒമ്പത് നില പാർപ്പിട കെട്ടിടത്തിൽ ആണ് മിസൈൽ പതിച്ചത്.

ആക്രമണത്തിൽ ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും കെട്ടിടം ഭാഗികമായി തകരുകയും ചെയ്തു. 20 ക്രൂസ് മിസൈലുകളും 2 ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിച്ചതായി റഷ്യ വ്യക്തമാക്കി. അതേസമയം11 മിസൈലുകൾ തകർത്തതായി യുക്രെയ്ൻ അവകാശപ്പെട്ടു. നഗരത്തിന്റെ പല ഭാഗങ്ങളിലും വലിയ സ്ഫോടനമുണ്ടായി.

കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ തുടരുകയാണ്. നിപ്രോയിൽ മൂന്ന് വയസുകാരിയും മാതാവും കൊല്ലപ്പെട്ടു.
തലസ്ഥാനമായ കിയവിനുനേരെയും മിസൈൽ ആക്രമണമുണ്ടായി. എന്നാൽ, നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടില്ല. യുക്രെയ്ൻ വ്യോമസേന 11 ക്രൂസ് മിസൈലുകളും രണ്ട് ഡ്രോണുകളും തകർത്തതായി നഗര ഭരണകൂടം അറിയിച്ചു.

അതേ സമയം യുക്രെയിൻ സൈന്യത്തിന്റെ റിസേർവ് യൂണിറ്റുകളെയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉമാനിലെ പത്ത് ജനവാസ കെട്ടിടങ്ങൾ റഷ്യ തകർത്തെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. 51 ദിവസങ്ങൾക്ക് ശേഷമാണ് റഷ്യ കീവിൽ ആക്രമണം നടത്തുന്നത്. കീവിൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. റഷ്യ വിക്ഷേപിച്ച 23 മിസൈലുകളിൽ 21 എണ്ണവും രണ്ട് ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയിൻ സൈന്യം പറയുന്നു.

 

അതിനിടെ,​ കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കിൽ മിനി ബസിന് നേരെയുണ്ടായ യുക്രെയിൻ ഷെല്ലാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി റഷ്യൻ അനുകൂല വിമതർ ആരോപിച്ചു. അതേസമയം, യുക്രെയിനിൽ റഷ്യൻ നിയന്ത്രണത്തിലുള്ള ഡൊണെസ്ക്, ലുഹാൻസ്ക്, ഖേഴ്സൺ, സെപൊറീഷ്യ പ്രവിശ്യകളിലെ ജനങ്ങൾക്ക് റഷ്യൻ പൗരത്വത്തിനായി അപേക്ഷിക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്നലെ ഉത്തരവിറക്കി. റഷ്യൻ പൗരത്വം സ്വീകരിക്കാത്തവരെ ഈ മേഖലകളിൽ നിന്ന് നാടുകടത്താൻ സാദ്ധ്യതയുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ യുദ്ധത്തിന് അന്ത്യം കുറിയ്ക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഒന്നും നടക്കുന്നില്ല. നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യര്‍ യുദ്ധത്തിന്റെ ഇരകളായി നരകിക്കുന്ന കാഴ്ചയാണു ലോകംകാണുന്നത്. ഇരു പക്ഷത്തും മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത സൈനികരുടെ എണ്ണത്തിനു കണക്കില്ല..

റഷ്യയുടെ ആക്രമണത്തോട് പിടിച്ചുനില്‍ക്കാന്‍ യുക്രൈന് കഴിയുന്നതിന്റെ ഒരു പ്രധാന കാരണം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും എത്തിച്ചുനല്‍കിയ ആയുധങ്ങളാണ്. 46 ലോകരാജ്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ യുക്രൈന് ആയുധ സഹായം നല്‍കിയിട്ടുണ്ട്. ഒന്‍പതിനായിരം കോടി രൂപയുടെ ആയുധ സാമ്പത്തിക സഹായം ഇതിനകം യുക്രൈന് ലഭിച്ചു. ഇതിന്റെ ഇരട്ടിയോളം തുകയുടെ സഹായം വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. റഷ്യയുടെ എണ്ണ വിപണിക്കുമേല്‍ യൂറോപ്യന്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധവും അതിവേഗം അവസാനിപ്പിക്കാമെന്നു കരുതി റഷ്യ ആരംഭിച്ച അധിനിവേശ യുദ്ധത്തിന്റെ ഗതി മാറ്റിയിരിക്കയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (14 minutes ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (4 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (6 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (6 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (7 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (7 hours ago)

Malayali Vartha Recommends