ഇറാൻ വീണ്ടും എണ്ണക്കപ്പൽ പിടിച്ചെടുത്തു...ലക്‌ഷ്യം നടുക്കുന്നത് ആണവായുധ ഭീഷണിയും ഇറാൻ അമേരിക്ക നാവികയുദ്ധം..!

ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തതായി യു.എസ് നാവികസേന അറിയിച്ചു.ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് അമേരിക്കൻ എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുക്കുന്നത്. ബുധനാഴ്ച രാവിലെ 6:20 ന് പാനമ പതാകയുള്ള എണ്ണക്കപ്പലായ നിയോവി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് പിടിച്ചെടുക്കുകയായിരുന്നുവെന്ന് ബഹ്‌റൈൻ ആസ്ഥാനമായുള്ള യു.എസ് നേവിയുടെ അഞ്ചാം കപ്പൽ വിഭാഗം അറിയിച്ചു.
ഇറാന്റെ അർധസൈനിക വിഭാഗമായ റവല്യൂഷനറി ഗാർഡ് ബോട്ടുകൾ കപ്പൽ വളയുന്നതിന്റെയും ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്തേക്കു കൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങൾ യുഎസ് പുറത്തുവിട്ടു. ഇറാന്റെ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ലോക് സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും പറഞ്ഞു
ഒരാഴ്ചക്കുള്ളിൽ രണ്ടാമത്തെ എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തതെന്ന് യു.എസ് നാവികസേന അറിയിച്ചു. ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുമ്പോൾ ഇന്ന് രാവിലെ 6:20 ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് നേവി പാനമ പതാകയുള്ള എണ്ണക്കപ്പൽ നിയോവി പിടിച്ചെടുത്തതായി ബഹ്‌റൈൻ ആസ്ഥാനമായുള്ള യു.എസ് നേവിയുടെ അഞ്ചാം കപ്പൽ അറിയിച്ചു. ഹോർമുസ് കടലിടുക്ക് ഉൾപ്പെടുന്ന പ്രദേശത്തെ അട്ടിമറിക്കാനുള്ള ഹൈജാക്കിംഗുകളുടെയും സ്ഫോടനങ്ങളുടെയും പമ്പരയിൽ ഏറ്റവും പുതിയതാണ് ഇത്
ഇറാന്റെ ആദ്യ പ്രതികരണത്തിൽ, ഒരു വാദിയുടെ പരാതിയെത്തുടർന്ന് ജുഡീഷ്യൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എണ്ണ ടാങ്കർ പിടിച്ചെടുത്തതെന്ന് ടെഹ്‌റാൻ പ്രോസിക്യൂട്ടർ അറിയിച്ചു, കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.
വ്യാഴാഴ്ച ഒമാൻ ഉൾക്കടലിൽ മാർഷൽ ദ്വീപുകളുടെ ഓയിൽ ടാങ്കർ അഡ്വാന്റേജ് സ്വീറ്റ് ഇറാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് സംഭവം. ആ ടാങ്കർ ബന്ദർ അബ്ബാസിൽ ഇറാനിയൻ അധികൃതരുടെ കൈവശമുണ്ടെന്ന് മാർഷൽ ഐലൻഡ്‌സ് ഫ്‌ളാഗ് രജിസ്ട്രി ചൊവ്വാഴ്ച അറിയിച്ചു.
മാർഷൽ ഐലൻഡ്‌സ് ടാങ്കറായ സൂയസ് രാജനിലെ എണ്ണ, അമേരിക്ക, കോടതി ഉത്തരവ് വഴി പിടിച്ചെടുത്തതിന് മറുപടിയായാണ് ഇറാൻ അഡ്വാന്റേജ് സ്വീറ്റ് പിടിച്ചെടുത്തതെന്ന് സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രെ പറഞ്ഞു.
ഇറാൻ കപ്പലുകളെ തുടർച്ചയായി ഉപദ്രവിക്കുന്നതും പ്രാദേശിക ജലത്തിൽ നാവിഗേഷൻ അവകാശങ്ങളിൽ ഇടപെടുന്നതും സമുദ്ര സുരക്ഷയ്ക്കും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാണ്.. 2019 ൽ ടാങ്കറുകൾക്ക് കേടുപാടുകൾ വരുത്തിയ കപ്പലുകൾക്ക് നേരെയുള്ള ലിമ്പറ്റ് മൈൻ ആക്രമണത്തിനും 2021 ൽ രണ്ട് യൂറോപ്യൻ ക്രൂ അംഗങ്ങളെ കൊന്ന ഇസ്രായേലി-ലിങ്ക്ഡ് ഓയിൽ ടാങ്കറിന് നേരെ മാരകമായ ഡ്രോൺ ആക്രമണത്തിനും യുഎസ് നാവികസേന ഇറാനെയാണ് കുറ്റപ്പെടുത്തിയത് . ടെഹ്‌റാൻ ഇത് നിഷേധിച്ചെങ്കിലും ഇറാന്റെ നിഴൽ യുദ്ധം സമുദ്ര മേഖലയിൽ ഭീഷണി ഉയർത്തുന്നുണ്ട്
2002-ൽ ഇറാൻ ആണവായുധനിർമ്മാണത്തിനുവേണ്ടി ശ്രമിക്കുന്നുവെന്ന വാർത്ത വന്നതോടെ അമേരിക്കയും ഇസ്രയേലും എന്തുവിലകൊടുത്തും ഇറാനെ പിന്തിരിപ്പിക്കണമെന്ന് തീരുമാനിക്കുകയും അതിനുള്ള നീക്കങ്ങൾ തുടങ്ങുകയും ചെയ്തു. വേണമെങ്കിൽ യുദ്ധംചെയ്യുമെന്ന് ഭീഷണി മുഴക്കുമ്പോഴും അന്താരാഷ്ട്ര ആണവ ഏജൻസിയെ ഉപയോഗിച്ച് ഇറാന്റെ ആണവപ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ഇതിൽ ലോകത്തിലെ മിക്ക രാജ്യങ്ങളും അമേരിക്കയോട് സഹകരിച്ചു. ആണവ നിർവ്യാപനകരാർ ഒപ്പിട്ട രാജ്യമെന്ന നിലയിൽ സമാധാനപരമായ ഉപയോഗത്തിനുമാത്രമേ ആണവപരീക്ഷണങ്ങൾ നടത്താൻ ഇറാന് അധികാരമുള്ളൂ. എന്നാൽ, ആണവ ഏജൻസിയുടെ പരിശോധനയിൽ ഇറാൻ ആണവബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചു. ഇറാൻ ആ കണ്ടെത്തലിനെ നിരാകരിച്ചുവെങ്കിലും അവർ നടത്തിയ പരീക്ഷണങ്ങളുടെ വ്യാപ്തിയും സ്വഭാവവും സംശയമുയർത്തുന്നതായിരുന്നു.
തുടർന്ന് ഈ പ്രശ്നം ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയെ അറിയിക്കുകയും സമിതി ഇറാനെതിരായി പല ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇവയിൽ പ്രധാനമായത് ഇറാന്റെ എണ്ണവ്യാപാരത്തെ തടസ്സപ്പെടുത്തുക എന്നതായിരുന്നു. അമേരിക്ക അവരുടെതന്നെ ഉപരോധം ശക്തിപ്പെടുത്തുകയും ഇന്ത്യയെപ്പോലെ ഇറാന്റെ എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങളോട് എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യുദ്ധം ഒഴിവാക്കാനായി ഇറാനെതിരേയുള്ള ഉപരോധത്തിൽ ഇന്ത്യപോലും പങ്കെടുക്കുകയുണ്ടായി. അതോടൊപ്പംതന്നെ സമാധാനപരമായി പ്രശ്നം പരിഹരിക്കാൻ ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ശ്രമം തുടങ്ങുകയും ചെയ്തു. ഇറാൻ ഉപരോധത്തെ ചെറുത്തുനിന്നുവെങ്കിലും കാലംകഴിഞ്ഞതോടെ അവർക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വരുകയും സ്വന്തം അതിജീവനത്തിനുവേണ്ടി ആണവപ്രവർത്തനങ്ങൾ കുറയ്ക്കാൻ തയ്യാറാവുകയും ചെയ്തു.
രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും ജർമനിയും ചേർന്നുണ്ടാക്കിയ ഒരു സഖ്യം ഇറാനുമായി ചർച്ചകൾ ആരംഭിച്ചു. 2015-ൽ വളരെ ദീർഘവും സങ്കീർണവുമായ ചർച്ചകൾക്കുശേഷം പ്രസിഡന്റ് ഒബാമയുടെ കാലത്ത് ആറ് രാജ്യങ്ങളും ഇറാനുമായി ഒരു കരാർ ഉണ്ടാക്കി. അതനുസരിച്ച് ആണവപ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കാൻ ഇറാൻ സമ്മതിക്കുകയും ലോകരാജ്യങ്ങൾ ഉപരോധം നിർത്തലാക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ലോകം വളരെ പ്രതീക്ഷയോടും ശുഭാപ്തിവിശ്വാസത്തോടുംകൂടിയാണ് കരാറിനെ അംഗീകരിച്ചത്. എന്നാൽ ഇതോടെ ഇറാൻ അമേരിക്കയ്ക്ക് എതിരാവുകയായിരുന്നു..
ആണവ പദ്ധതി നിർത്തിവച്ചാൽ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണു യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ഇറാനുമായി 2015 ൽ ഒപ്പുവെച്ച ആണവ കരാർ, ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി റദ്ദാക്കി . 2018ൽ കരാറിൽ നിന്ന് യുഎസ് ഏകപക്ഷീയമായി പിന്മാറുകയും, വീണ്ടും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തത്തോടെ പ്രശ്നം വഷളായി . കരാറിനു മുമ്പത്തെ ഉപരോധങ്ങൾ വീണ്ടും ചുമത്തിയ ട്രംപ് അന്താരാഷ്ട്ര വിപണിയിൽ ഇറാന്റെ എണ്ണവ്യാപാരം നിർത്തിവെക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങളും നടത്തി. ഗൾഫ് മേഖലയിലേക്ക് യുദ്ധവിമാനങ്ങളും കൂടുതൽ സൈനികരെയും അയച്ച ട്രംപിന്റെ നീക്കം മേഖലയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചിരുന്നു.. ഇതിന്റെ തുടർച്ച ആയാണ് ഇപ്പോൾ ഇറാൻ അമേരിക്കൻ എണ്ണക്കപ്പൽ പിടിച്ചെടുക്കുന്നത്
https://www.facebook.com/Malayalivartha





















