പാകിസ്ഥാന് വേണ്ടി വിവരങ്ങൾ ചോർത്തി നൽകി; ചാര പ്രവർത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലെ ശാസ്ത്രഞ്ജനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു; പ്രദീപ് കുരുൽക്കറിനെ പാക്കിസ്ഥാൻ കുടുക്കിയത് ഹണി ട്രാപ്പിലൂടെ

നമ്മുടെ രാജ്യത്തിരുന്ന് നമുക്ക് തന്നെ പണി തന്നാൽ എങ്ങനെയുണ്ടാവും. ആ ചതി നമുക്ക് ഒരിക്കലും പൊറുക്കാനോ മറക്കാനോ കഴിയില്ല. രാജ്യത്തിന്റെ സുരക്ഷാ പ്രതിരോധ കാര്യങ്ങൾ വളരെ രഹസ്യ സ്വഭാവമുള്ള കുറെ കാര്യങ്ങളാണ്. ഇപ്പോൾ ഇതാ അതിനെ വിവരങ്ങളെക്കുറിച്ച് ചാരപ്രവർത്തി നടത്തിയ ഒരു ചാരനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.ചാര പ്രവർത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലെ ശാസ്ത്രഞ്ജനെ തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയിലെ പുണെയിലെ ഡിഫൻസ് റിസർച് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറാണ് ചാരപ്രവർത്തി ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര എടിഎസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.എങ്ങനെ ഇയാൾക്ക് ഇത്തരത്തിൽ ഒരു ചാര പ്രവർത്തി ചെയ്യാൻ കഴിഞ്ഞു എന്നത് വളരെ വലിയ ചോദ്യചിഹ്നമാണ്?പ്രദീപ് കുരുൽക്കറിനെ പാക്കിസ്ഥാൻ ഏജൻസി ഹണി ട്രാപ്പിൽ കുടുക്കി തങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കുകയായിരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഇയാൾക്കെതിരെ ഡിആർഡിഒയിൽ നിന്നുമാണ് ഇയാൾക്കെതിരെ മഹാരാഷ്ട്ര എടിഎസിന് പരാതി കിട്ടിയിരിക്കുന്നത് .പ്രദീപ് കുരുൽക്കർ ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു .പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയുമായി ഇയാൾ ആശയ വിനിമയം നടത്തിയെന്ന് കണ്ടെത്തി. ഇതോടെ അറസ്റ്റ് ചെയ്തതെന്ന് എടിഎസ് വ്യക്തമാക്കുകയും ചെയ്തു. പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ഇയാൾ വാട്സ്ആപ്പ് വഴിയാണ് ബന്ധപ്പെട്ടത്.
ഇതിന്റെ തെളിവുകൾ എടിഎസിന് കിട്ടി . പ്രദീപ് കുരുൽക്കർ എന്തൊക്കെ വിവരങ്ങൾ പാക് ഏജൻസിക്ക് വേണ്ടി ചോർത്തി നൽകിയെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എടിഎസ് വ്യക്തമാക്കി .ഡിആർഡിഒയിലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഇയാൾ ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാവുന്ന നിലയിൽ പ്രവർത്തിച്ചു എന്ന ആരോപണം എടിഎസ് ശക്തമായി തന്നെ ഉന്നയിക്കുന്നു . 1923 ലെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.എന്തായാലും ഇയാൾ അറസ്റ്റിലായിരിക്കുകയാണ് എന്നതാണ് വളരെ ഗൗരവകരമായ കാര്യം.
https://www.facebook.com/Malayalivartha





















