Widgets Magazine
07
Dec / 2023
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂയപ്പള്ളി പ്രതികളെ ഏഴ് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വിട്ടു; മുഖം ഷാൾ കൊണ്ട് മറച്ച് അനുപമയും, പത്മകുമാറും...


ദുരൂഹത നിറച്ച ചെരുപ്പുകളുടെ ദൃശ്യങ്ങൾ:- നായ്ക്കളെ കാവലിന് നിർത്തി പത്മകുമാറും, കുടുംബവും മറയ്ക്കുന്നത് എന്ത്..?


പത്മകുമാറും കുടുംബവും സമാനമായ കുറ്റകൃത്യം നേരത്തെ ചെയ്തിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും: പിടിയിലാകുമ്പോൾ ലഭിച്ച പത്മകുമാറിന്റെ ഡയറിയിൽ നിന്ന് ആ തെളിവുകൾ...


ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാൽ എംബിബിഎസ് ബിരുദം റദ്ദാക്കും...ആ ഒപ്പ് കുരുക്കാകും... വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ മൊഴി...


ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം...ഹമാസ് സ്ഥാപകരിലൊരാളായ യഹ്യ സിൻവാറിനെ അവസാനിപ്പിക്കാൻ പോവുകയാണെന്ന് ഇസ്രായേൽ... വീട് ഇസ്രായേൽ സൈന്യം വളഞ്ഞു...അയാളെ അവിടെ നിന്ന് കണ്ടെത്തുന്നത് വരെയുള്ള സമയം മാത്രമേ ഇനി ബാക്കിയുള്ളു..

ഖാലിസ്ഥാന്‍വാദികൾ ഇന്ത്യയോട് ചെയ്ത ഏറ്റവും വലിയ കൊടുംചതി, കനിഷ്‌ക വിമാന ദുരന്തത്തില്‍ കാനഡയ്ക്കും പങ്ക്? ല​ഗേജിൽ കയറ്റി വിട്ടത്...കത്തിയമര്‍ന്ന വിമാനം കടലില്‍ പതിച്ചത് 329 യാത്രക്കാരും 22 ജീവനക്കാരുമായി...!!

27 SEPTEMBER 2023 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

പാതാളം വരെ പിളരുന്നു ചിതറിയോടി ഹമാസ്;ഇസ്രയേല്‍ ബോംബിങ്ങില്‍ ചാമ്പലായ് ഗാസ,ഐഡിഎഫ് പുറത്തെടുത്തിരിക്കുന്നത് കാര്‍പെറ്റ് ബോംബിങ്,ഇത് രണ്ടാം ലോകമഹായുദ്ധത്തില്‍ സംഭവിച്ച വര്‍ഷങ്ങളോളം നീണ്ടുനിന്ന ബോബിങ്ങിന് സമാനം,ഒന്നും ബാക്കി വെയ്ക്കില്ലെന്ന് നെതന്യാഹു

ഗാസയിലുടനീളമുള്ള ഫലസ്തീനികള്‍ക്ക് നേരെ ആക്രമണം നടത്തി ഇസ്രായേൽ:- ഖാന്‍ യൂനുസ് നഗരം വളഞ്ഞ് യുദ്ധം:- 24 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങിയത് 73 പേര്‍...

ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം...ഹമാസ് സ്ഥാപകരിലൊരാളായ യഹ്യ സിൻവാറിനെ അവസാനിപ്പിക്കാൻ പോവുകയാണെന്ന് ഇസ്രായേൽ... വീട് ഇസ്രായേൽ സൈന്യം വളഞ്ഞു...അയാളെ അവിടെ നിന്ന് കണ്ടെത്തുന്നത് വരെയുള്ള സമയം മാത്രമേ ഇനി ബാക്കിയുള്ളു..

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍റെ യു എ ഇ, സൗദി സന്ദർശ വേളില്‍... നിർണ്ണായക ചർച്ചകള്‍ നടന്നതായി റിപ്പോർട്ട്...എണ്ണ വിലയിൽ കൂടുതൽ സഹകരണം ചർച്ച ചെയ്തു...വെട്ടിക്കുറവ് അടുത്ത വർഷവും തുടരാന്‍ ഇരു രാജ്യങ്ങളും ധാരണയായെന്നും റിപ്പോർട്ടുകള്‍..

അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു.... യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്പ്പുണ്ടായത്, പ്രദേശത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു

ഖാലിസ്ഥാന്‍വാദികളായ സിക്ക് തീവ്രവാദികള്‍  ഇന്ത്യയോടു ചെയ്ത ഏറ്റവും വലിയ കൊടുംചതിവായിരുന്നു കനിഷ്‌ക ബോയിംഗ്  വിമാനം  ബോംബ് വച്ച് തകര്‍ത്ത മഹാദുരന്തം. ഇന്ത്യയ്ക്കുള്ളില്‍  പഞ്ചാബ് സംസ്ഥാനം വിഭജിച്ച്  ഖാലിസ്ഥാന്‍ എന്ന പേരില്‍ സിക്കുകാര്‍ക്കു മാത്രമായി സ്വതന്ത്രരാജ്യമാക്കാനുള്ള ഖാലിസ്ഥാന്‍ തീവ്രവാദികളുടെ നീക്കങ്ങളുടെ ഭാഗമായി ചെയ്ത മഹാ അപരാധമായിരുന്നു ആ വിമാനാപകടം. 1985 ജൂണ്‍ 23ന് എയര്‍ ഇന്ത്യയുടെ കനിഷ്‌ക വിമാനം ഖാലിസ്ഥാനികള്‍ ബോംബ് വച്ച് തകര്‍ത്തപ്പോള്‍ കത്തിയമര്‍ന്ന് കടലില്‍ പതിച്ചത്  329 യാത്രക്കാരും വിമാന ജീവനക്കാരുമാണ്.

എയര്‍ ഇന്ത്യയുടെ അക്കാലത്തെ ഏറ്റവും വലിയ വിമാനങ്ങളിലൊന്നായിരുന്ന എംപറര്‍ കനിഷ്‌കയിലെ ലഗേജിനിടെ ബോംബ് കയറ്റിവിടാന്‍ സഹായിച്ചതില്‍ കാനഡയിലെ സുരക്ഷാ വിഭാഗത്തിനും പങ്കുണ്ടായിരുന്നുവെന്ന ആക്ഷേപം ഇന്നും നിലനില്‍കുന്നു. വിമാനത്തിലേക്കുള്ള നൂറു കണക്കിന് ലഗേജുകളിലൊന്ന് മാത്രം പരിശോധന നടത്താതെ സെക്യൂരിറ്റി വിഭാഗത്തില്‍ കയറ്റിവിടാനോളം സ്വാധീനം അന്നും ഖാലിസ്ഥാനികള്‍ക്ക് കാനഡയിലുണ്ടായിരുന്നു. കനിഷ്‌ക തകര്‍ത്ത ആ ദിവസം തന്നെ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം കൂടി തകര്‍ക്കാന്‍ ഖാലിസ്ഥാനികള്‍ തയാറെടുപ്പ് നടത്തിയിരുന്നു.

ടോക്കിയോ - മുംബൈ വിമാനം ബോംബുവച്ച് തകര്‍ക്കാനായിരുന്നു ഖാലിസ്ഥാന്‍ തീവ്രവാദികളുടെ പദ്ധതി. എന്നാല്‍ ലഗേജുകള്‍ വിമാനത്തിലേക്ക് എത്തുന്നതിന് മുമ്പുതന്നെ ബോംബ് സ്ഫോടനമുണ്ടായതിനാല്‍ വന്‍ദുരന്തം ഒഴിവായി. അതു സംഭവിച്ചിരുന്നില്ലെങ്കില്‍ 300 പേര്‍ക്കൂടി അന്ന ദുരന്തത്തിന് ഇരയാകുമായിരുന്നു. എയര്‍ ഇന്ത്യയുടെ കനിഷ്‌ക എന്ന കൂറ്റന്‍ ബോയിങ് വിമാനം കാനഡയിലെ മൊണ്‍ട്രിയലില്‍ നിന്ന് ലണ്ടന്‍, ഡല്‍ഹി വഴി മുംബൈയിലേക്കുള്ള യാത്രക്കിടെ അറ്റ്ലാന്റിക് സമുദ്രത്തിലാണ് ആ രാത്രി തകര്‍ന്നുവീണത്.

വിമാനത്തിലുണ്ടായിരുന്ന 329 യാത്രക്കാര്‍ക്കും 22 ജീവനക്കാര്‍ക്കും ജീവന്‍ നഷ്ടമായി. പഞ്ചാബിലെ അമൃത്സറിലുള്ള സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് സിക്ക് തീവ്രവാദ സംഘടനകള്‍ കനിഷ്‌ക വിമാനം  തകര്‍ത്തത്. കനിഷ്‌ക വിമാനം മോണ്‍ട്രിയോളില്‍നിന്ന്  ലണ്ടനില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് റഡാറില്‍നിന്ന് അപ്രത്യക്ഷമായി. വിമാനവുമായി ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. തുടര്‍ന്ന് വിമാനവുമായി അവസാനമായി ബന്ധപ്പെടാന്‍ കഴിഞ്ഞ സ്ഥലത്ത് അധികൃതരുടെ നിര്‍ദ്ദേശാനുസരണം ലോറന്‍ഷ്യല്‍ ഫോറസ്റ്റ് എന്ന കപ്പല്‍ എത്തിയതോടെ  മൃതദേഹങ്ങളും ലൈഫ് ജാക്കറ്റുകളും തകര്‍ന്ന വിമാനത്തിന്റെ ഭാഗങ്ങളും കടലില്‍ ചിതറിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. മൃതദേഹങ്ങളില്‍ മിക്കവയും മുഖത്തും കൈകാലുകളിലും പരിക്കേറ്റ നിലയില്‍ ഉള്ളതായിരുന്നു. കനിഷ്‌ക വിമാനത്തിന് സാങ്കേതിക തകറാറുണ്ടാകാനുള്ള സാധ്യതകളെല്ലാം അന്വേഷണസംഘം ആദ്യം പരിശോധിച്ചെങ്കിലും ഒന്നും സ്ഥിരീകരിക്കാനായില്ല. വിമാനത്തിന്റെ വാലറ്റത്താകാം സ്ഫോടനം നടന്നതെന്നും അത് വിമാനത്തിന്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടാകാമെന്നും പിന്നീട് വ്യക്തമായി. വിമാനത്തിനനുള്ളില്‍ കടത്തിവിട്ട ഒരു സ്യൂട്ട്കേസിനുള്ളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. 31,000 അടി ഉയരത്തില്‍ പറക്കവെ  ഐറിഷ് വ്യോമാതിര്‍ത്തിയില്‍ വച്ചാണ്  വിമാനത്തിനുള്ളില്‍ ബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ വിമാനത്തിലുണ്ടായിരുന്ന 329 പേരും കൊല്ലപ്പെട്ടു. വിമാനവും ചാമ്പലായി. 268 കനേഡിയന്‍ പൗരന്മാരും 74 ബ്രിട്ടീഷ് പൗരന്മാരും, 24 ഇന്ത്യന്‍ പൗരന്മാരുമാണ് ആ ദുരന്തത്തില്‍ ചാമ്പലായി വീണത്.

1970ല്‍ കാനഡയിലേക്ക് ചേക്കേറിയ ഖാലിസ്ഥാന്‍വാദിയായ തല്‍വീന്ദര്‍ സിംഗ് പര്‍മറായിരുന്നു കനിഷ്‌ക ദുരന്തത്തിന്റെ മുഖ്യ ആസൂത്രകനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സിഖ് ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ സ്ഥാപകനും ഇയാളായിരുന്നു. കനിഷ്‌ക ദുരന്തത്തിന് ശേഷം ഇന്ത്യയിലെത്തിയ പര്‍മര്‍ 1992ല്‍ പഞ്ചാബ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, കനിഷ്‌ക കേസില്‍ ആരോപണ വിധേയനായ റിപുദമന്‍ സിംഗ് മാലിക്  കഴിഞ്ഞ വര്‍ഷം  കാനഡയിലെ  ബ്രിട്ടിഷ് കൊളംബിയയില്‍വച്ച തന്റെ കാറിനുള്ളില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതും മറ്റൊരു ചരിത്രം.  

കനിഷ്‌ക ദുരന്ത കേസില്‍ മാലികിനെ നാല് വര്‍ഷത്തെ തടവിനുശേഷം തെളിവുകളുടെ അഭാവത്തില്‍ 2005ല്‍ കനേഡിയന്‍ കോടതി വിട്ടയച്ചിരുന്നു. കാനഡയില്‍ വസ്ത്ര വ്യാപാരരംഗത്തു പ്രവര്‍ത്തിച്ചുവന്ന മാലിക് തല്‍വീന്ദര്‍ സിംഗ് പര്‍മറിന്റെ അടുത്ത അനുയായി ആയിരുന്നു. മാലികിനൊപ്പം അജയ് സിങ് ബാഗ്രി എന്നയാളേയും 2005ല്‍ കനിഷ്‌ക  കേസില്‍ കുറ്റമുക്തനാക്കിയിരുന്നു. ഐറിഷ് വ്യോമയാനചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തവും കാനഡയുടെ നീതിന്യായ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ വിചാരണയുമായിരുന്നു കനിഷ്‌കയുടേത്. കേസന്വേഷണവും വിചാരണയും 20 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്.

കനിഷ്‌ക വിമാന ദുരന്തത്തിനു കാനഡ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ പില്‍ക്കാലത്ത്  നിരസിച്ചിരുന്നു.  ദുരന്തത്തില്‍ മരിച്ചവരുടെ ഒരോ കുടുംബത്തിനും 24,000 ഡോളര്‍ അഥവാ പതിനൊന്നു ലക്ഷം രൂപ  വീതമാണ് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ തുക തീരെ കുറഞ്ഞുപോയെന്നായിരുന്നു  ബന്ധുക്കളുടെ പരാതി.  കാനഡ മുന്‍ ചീഫ് ജസ്റ്റിസ് ജോണ്‍ മേജര്‍ അധ്യക്ഷനായ എയര്‍ ഇന്ത്യ അന്വേഷണ കമ്മിഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണു കുടുംബാംഗങ്ങള്‍ക്ക് ഇത്തരത്തില്‍  നഷ്ടപരിഹാരം നല്‍കിയത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാതാളം വരെ പിളരുന്നു ചിതറിയോടി ഹമാസ്;ഇസ്രയേല്‍ ബോംബിങ്ങില്‍ ചാമ്പലായ് ഗാസ,ഐഡിഎഫ് പുറത്തെടുത്തിരിക്കുന്നത് കാര്‍പെറ്റ് ബോംബിങ്,ഇത് രണ്ടാം ലോകമഹായുദ്ധത്തില്‍ സംഭവിച്ച വര്‍ഷങ്ങളോളം നീണ്ടുനിന്ന ബോബിങ്ങിന്  (8 minutes ago)

എല്ലാവര്‍ക്കും വേണ്ടത് പണമാണ്... അവര്‍ക്ക് എന്തിനാണ് ഇത്രയും സ്വത്ത്? പുതിയ ജനറേഷനും ഇങ്ങനെയായല്ലോ'-ഷഹന അവസാനമായി ഒ.പി. ടിക്കറ്റില്‍ കുറിച്ചത്  (25 minutes ago)

പ്രധാനമന്ത്രി ഡിസംബര്‍ 8 ന് ഡെറാഡൂണ്‍ സന്ദര്‍ശിക്കും... ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന 'ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023' മോഡി ഉദ്ഘാടനം ചെയ്യും  (41 minutes ago)

ചെന്നൈയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും നാളെ അവധി... ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈയിലെ വല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്; ദുരിതാശ്വാസമായി തമിഴ്നാടിന് രണ്ടാം ഗഡുവായ 45  (52 minutes ago)

ഡോ.ഷഹനയുടെ ആത്മഹത്യ, സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷെഹ്നയുടെ മരണകാരണമെന്ന് പൊലീസ് കണ്ടെത്തൽ, റുവൈസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു  (1 hour ago)

വിമാനത്താവളത്തിൽ ജോലി വേണോ; അതും കേരളത്തിൽ തന്നെ 128 ഒഴിവുകൾ  (1 hour ago)

കരുതി കൂട്ടി കൊല്ലാൻ പ്ലാനിട്ടു, ജീവനക്കാരന്‍ നാട്ടില്‍ പോയ തക്കം നോക്കി കടയിലെത്തി, സൗദിയിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ മൂന്ന് പേർ പിടിയിൽ  (2 hours ago)

ഗാസയിലുടനീളമുള്ള ഫലസ്തീനികള്‍ക്ക് നേരെ ആക്രമണം നടത്തി ഇസ്രായേൽ:- ഖാന്‍ യൂനുസ് നഗരം വളഞ്ഞ് യുദ്ധം:- 24 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങിയത് 73 പേര്‍...  (2 hours ago)

പൂയപ്പള്ളി പ്രതികളെ ഏഴ് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വിട്ടു; മുഖം ഷാൾ കൊണ്ട് മറച്ച് അനുപമയും, പത്മകുമാറും...  (2 hours ago)

ദുരൂഹത നിറച്ച ചെരുപ്പുകളുടെ ദൃശ്യങ്ങൾ:- നായ്ക്കളെ കാവലിന് നിർത്തി പത്മകുമാറും, കുടുംബവും മറയ്ക്കുന്നത് എന്ത്..?  (2 hours ago)

പത്മകുമാറും കുടുംബവും സമാനമായ കുറ്റകൃത്യം നേരത്തെ ചെയ്തിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും: പിടിയിലാകുമ്പോൾ ലഭിച്ച പത്മകുമാറിന്റെ ഡയറിയിൽ നിന്ന് ആ തെളിവുകൾ...  (3 hours ago)

വല്ലവരും കഷ്ടപ്പെട്ട്, അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന മുതൽ എടുത്ത് സ്ത്രീധനം എന്ന ഓമനപ്പേരിൽ നക്കാൻ റെഡിയായി നില്ക്കുന്ന ഊളകൾക്ക് അവസാനം ഇല്ലാത്തിടത്തോളം ഇനിയും കഥ തുടരും; അന്ന് വരെ സ്നേഹം കാണിച്ചു കൂടെ  (3 hours ago)

കോട്ടയത്ത് ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, മരിച്ചത് ഇടുക്കി സ്വദേശികൾ  (3 hours ago)

നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതന ശസ്ത്രക്രിയ, സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറി തൃശൂര്‍ മെഡിക്കല്‍ കോളേജിലും ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്...!!!  (3 hours ago)

തെക്കൻ ഗാസയിൽ ഏറ്റവും കുറഞ്ഞ ഇന്ധനം അനുവദിക്കാനുള്ള നിർദ്ദേശം അംഗീകരിക്കും; പ്രഖ്യാപനവുമായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ്  (3 hours ago)

Malayali Vartha Recommends