Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതില്‍ കൊണ്ടുവന്ന പ്രമേയം...അമേരിക്ക വീറ്റോ ചെയ്തു...നടപടിയെ ശക്തമായി അപലപിക്കുന്നതായി ഹമാസ് പ്രതികരിച്ചു...

21 FEBRUARY 2024 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 104 ആയി..10 കുട്ടികളെയും ഒരു കൗൺസിലറെയും കണ്ടെത്താനായിട്ടില്ല..സൈന്യത്തിന്റെ ഡ്രോണുകളും വിമാനങ്ങളും ഉപയോഗിച്ചാണ് പ്രധാനമായും തെരച്ചിൽ നടത്തുന്നത്..

18 കീലോമീറ്ററോളം ഉയർന്ന് പൊട്ടിത്തെറിച്ച് അഗ്നിപര്‍വ്വതം വിമാനങ്ങൾ വഴിതിരിച്ച് വിട്ടു തത്സുകിയുടെ പ്രവചനം ഫലിച്ചു

ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതില്‍ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്ത നടപടിയെ അപലപിച്ച് ഹമാസ്. അല്‍ജീരിയയാണ് ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ പ്രമേയം സഭയില്‍ അവതരിപ്പിച്ചത്.ഗാസയില്‍ ഇസ്രഈൽ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യ നിര്‍ത്തണമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞ അമേരിക്കൻ നടപടിയെ ശക്തമായി അപലപിക്കുന്നതായി ഹമാസ് പ്രതികരിച്ചു.പ്രമേയം യു.എസ് തുടർച്ചയായി പരാജയപ്പെടുത്തുന്നത് ഫലസ്തീന്‍ ജനതയെ കൊല്ലാനും കുടയിറക്കാനും ലക്ഷ്യമിട്ടുള്ള ഇസ്രഈലിന്റെ നാസി അജണ്ട നടപ്പാക്കുന്നതിനാണെന്ന് ഹമാസ് പറഞ്ഞു. ഗാസക്കെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കാത്തതിന്റെ ഉത്തരവാദിത്തം യു.എസ് പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും ഏറ്റെടുക്കണമെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു.‘അമേരിക്കയുടെ നിലപാടാണ് അധിനിവേശത്തിനുള്ള പച്ചക്കൊടിയായി തുടരുന്നത്.

 

നിരായുധരായ ഫലസ്തീന്‍ ജനതയെ ബോംബാക്രമണത്തിലൂടെയും പട്ടിണിക്കിട്ടും ഇസ്രഈല്‍ കൊന്നു കൊണ്ടിരിക്കുകയാണ്. അമേരിക്കക്കാണ് ഗസയിലെ കുട്ടികള്‍ക്കും നിരായുധരായ സാധാരണക്കാര്‍ക്കുമെതിരെ തുടരുന്ന ആക്രമണത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്തം. ഇസ്രഈലിനെ യുദ്ധത്തില്‍ പൂര്‍ണമായി പിന്തുണക്കുന്നതിനായി 10,000 ടണ്‍ ആയുധങ്ങളാണ് അമേരിക്ക വിതരണം ചെയ്തത്’, ഹമാസ് പറഞ്ഞു.ഒക്ടോബര്‍ ഏഴിന് ഇസ്രഈല്‍ ഗസയുടെ മണ്ണില്‍ വംശഹത്യ തുടങ്ങിയതിന് ശേഷം ഇത്മൂന്നാം തവണയാണ് അമേരിക്ക വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്യുന്നത്. യുദ്ധം ആരംഭിച്ചത് മുതല്‍ സമ്പൂര്‍ണ ഉപരോധമാണ് ഇസ്രഈല്‍ ഗസക്ക് മേല്‍ ചുമത്തിയത്.ഇത് ഗസയിലേക്കുള്ള ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യുതി എന്നിവ പൂര്‍ണമായും തടസപ്പെടുന്നതിന് കാരണമായി.

ഇതുവരെ 29,000ത്തിലധികം ആളുകളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 70,000ത്തോളം പേര്‍ക്ക് ആക്രമത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് അഡോൾഡ് ഹിറ്റ്ലറുടെ നാസി ജർമനിക്ക് പശ്ചാത്യ ലോകത്ത് നിന്ന് കൂട്ടത്തോടെ ലഭിച്ച അതേ പ്രോത്സാഹനവും ഫണ്ടിങ്ങും പിന്തുണയുമാണ് ഇപ്പോൾ ആധുനിക ഇസ്രഈലിനും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വെനസ്വേലൻ പ്രസിഡന്റ്‌ നികോളാസ് മഡുറോ.ഗസയിലെ വംശഹത്യയെ നാസികൾ നടത്തിയ ജൂതക്കൂട്ടക്കൊലയോട് താരതമ്യം ചെയ്ത ബ്രസീലിയൻ പ്രസിഡന്റ്‌ ലുല ഡ സിൽവക്ക് പിന്തുണ അറിയിച്ചുകൊണ്ട് മഡുറോ തന്നെ നടത്തുന്ന ടി.വി പരിപാടി മഡുറോ പ്ലസിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

 

‘യു.എസിലെയും യൂറോപ്പിലെയും ലണ്ടനിലെയും ശക്തരായ കുടുംബങ്ങൾ 1933ൽ അധികാരത്തിലേക്കുള്ള ഹിറ്റ്ലറുടെ ആഗമനത്തെ ആഘോഷിക്കുകയും പിന്തുണക്കുകയും ചെയ്തിരുന്നു. അവർ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും എന്റെ ജൂത പൂർവികരെ കൊലപ്പെടുത്താൻ അനുമതി നൽകുകയും ചെയ്തു,’ മഡുറോ പറഞ്ഞു.തന്റെ മുത്തച്ഛന്മാർ ജൂതരായിരുന്നുവെന്നും പിന്നീട് കത്തോലിക്കയായി മതപരിവർത്തനം നടത്തിയതാണെന്നും 2010 കാലഘട്ടത്തിൽ മഡുറോ വെളിപ്പെടുത്തിയിരുന്നു.‘അന്ന് പാശ്ചാത്യ രാജ്യങ്ങൾ നിശബ്ദരായി നിന്നു. കാരണം സോവിയറ്റ് യൂണിയനെതിരെ സൈനിക നീക്കം നടത്താൻ അവർ ഹിറ്റ്ലരെ തയ്യാറെടുപ്പിക്കുകയായിരുന്നു,’ മഡുറോ പറഞ്ഞു.പശ്ചാത്യ ലോകം കൂട്ടത്തോടെ സൃഷ്ടിച്ചെടുത്ത രക്ഷസനാണ് ഹിറ്റ്ലറെന്നും മഡുറോ കുറ്റപ്പെടുത്തി.ആധുനിക ഇസ്രഈലും ഇത് തന്നെയാണ് ആവർത്തിക്കുന്നതെന്നും തങ്ങളുടെ വേരുകളോട് ഇപ്പോഴും കടപ്പെട്ടിരിക്കുന്ന ജൂതരുണ്ടെങ്കിൽ ഫലസ്തീനികൾക്കെതിരെ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ പഠിപ്പുമുടക്ക്  (7 minutes ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (28 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (33 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (37 minutes ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (46 minutes ago)

സ്വര്‍ണവില കുറഞ്ഞു  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (2 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (2 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (3 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (3 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (3 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

Malayali Vartha Recommends