Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..

03 MAY 2025 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു

സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍

ലബനനില്‍ ഇസ്രയേല്‍ ആക്രമണം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍നിന്നോ അതോ  കേരളത്തില്‍ നിന്നോ  എന്നറിയാന്‍ ഇനി നാലു ദിവസങ്ങള്‍  ബാക്കി. ഇന്ത്യയില്‍ നിന്ന് വോട്ടവകാശമുള്ള നാല് കര്‍ദിനാള്‍മാര്‍ ഈ മാസം ഏഴിന് വത്തിക്കാന്‍ സിസ്റ്റൈന്‍ ചാപ്പലില്‍ ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍നിന്ന് കര്‍ദിനാള്‍മാരായ ഫിലിപ്പ് നേരി ഫെറാവോ, ബസേലിയോസ് ക്ലിമീസ്, ആന്റണി പൂല, ജോര്‍ജ് ജേക്കബ് കൂവക്കാട് എന്നിവര്‍ക്കാണ് കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളത്. ഇതില്‍ ബസേലിയോസ് ക്ലീമിസ് ഫ്രാന്‍സിസ് പാപ്പയെ  തെരഞ്ഞെടുത്ത കഴിഞ്ഞ കോണ്‍ക്ലേവില്‍  പങ്കെടുത്തയാളാണ്.

 

അടുത്ത മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലെ വിഖ്യാതമായ  സിസ്റ്റെയ്ന്‍ ചാപ്പലിന് മുകളില്‍ വെള്ളിയാഴ്ച ചിമ്മിനി സ്ഥാപിച്ചുകഴിഞ്ഞു.  വോട്ടെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ പുതിയ പോപ്പിനെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഈ പുകക്കുഴലില്‍ നിന്ന് വെളുത്ത പുക പുറത്തേക്കുവരും. അടുത്ത പോപ്പ് ഇന്ത്യക്കാരനോ മലയാളിയോ എന്നറിയാനുള്ള ആക്ഷാംഷയാണ് ഓരോ ഇന്ത്യാക്കാരനും. അടുത്തയാഴ്ച ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്.

വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് എത്തുന്ന 133 കര്‍ദിനാള്‍മാര്‍  സിസ്റ്റെയ്ന്‍ ചാപ്പലില്‍ പുറംലോകവുമായി ബന്ധമില്ലാതെ യോഗം ചേര്‍ന്നാണ് മാര്‍പാപ്പയെ തെരഞ്ഞെടുക്കുക. പത്രങ്ങള്‍ വായിക്കുകയോ ടിവ കാണുകയോ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യാന്‍ ഇവര്‍ക്ക് അനുവാദമുണ്ടായിരിക്കില്ല. ഏഴാം തീയതി വൈകുന്നേരം തന്നെ വോട്ടെടുപ്പ് തുടങ്ങാമെന്നിരിക്കെ കോണ്‍ക്ലേവിന്റെ ഓരോ മണിക്കൂറും അതിനിര്‍ണായകമായിരിക്കും.  മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ഓരോ രണ്ടുവട്ടം വോട്ടെടുപ്പിനുശേഷവും രാസവസ്തുക്കള്‍  ചേര്‍ത്ത് കത്തിക്കും.

 

ഇതോടെ  കറുത്ത പുക ചിമ്മിനി വഴി ദൃശ്യമാകും. വോട്ടെടുപ്പ് പരാജയപ്പെട്ടു എന്ന അറിയിപ്പാണിത്. വോട്ടെടുപ്പ് വിജയകരമായാല്‍, ബാലറ്റുകള്‍ ക്ലോറേറ്റ്, ലാക്ടോസ്, ക്ലോറോഫോം റെസിന്‍ എന്നിവ ചേര്‍ന്ന് കത്തിക്കുമ്പോള്‍  വെളുത്ത പുക ഉയരുകയും ആഗോള കത്തോലിക്കാസഭയുടെ പുതിയ പോപ്പ് തെരഞ്ഞെടുക്കപ്പെട്ടെന്ന് വ്യക്തമാവുകയും ചെയ്യും.  2005ലും 2013ലും വോട്ടെടുപ്പ് രണ്ടു ദിവസം നീണ്ടുനിന്നിരുന്നു.  മൂന്നു ദിവസത്തിനുശേഷവും ആരും വിജയിക്കുന്നില്ലെങ്കില്‍ അടുത്ത ദിവസം പ്രാര്‍ഥയും ചര്‍ച്ചകളും നടത്തിയശേഷം അടുത്ത രണ്ടാം  ഘട്ടം വോട്ടെടുപ്പിലേക്കു നീങ്ങും.
പുതിയ പാപ്പയുടെ സ്ഥാനാരോഹണം മേയ് മൂന്നാം വാരം നടക്കുമെന്നാണ് കരുതുന്നത്.

 

മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്നതിനായി കോണ്‍ക്ലേവില്‍ ഓരോ ദിവസവും നാല് റൗണ്ട് വോട്ടെടുപ്പ് വരെ നടക്കും. ഈ സാഹചര്യത്തിലും തീരുമാനമുണ്ടായില്ലെങ്കില്‍  അവസാന റൗണ്ടിലെത്തുന്ന രണ്ടുപേര്‍ തമ്മിലാകും മത്സരം. 1271 ല്‍ ഗ്രിഗറി പത്താമന്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ പാപ്പല്‍ കോണ്‍ക്ലേവ് കടുത്ത രാഷ്ട്രീയ തര്‍ക്കങ്ങള്‍ കാരണം ഏകദേശം മൂന്ന് വര്‍ഷമെടുത്തു എന്നതും മറ്റൊരു ചരിത്രം.
്കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവ് പൂര്‍ത്തിയാകുംവരെ സിസ്റ്റീന്‍ ചാപ്പലില്‍ത്തന്നെ കഴിയണമെന്നതായിരുന്നു നേരത്തേയുള്ള രീതി. ജോണ്‍ പോള്‍ രണ്ടാമനാണ് ഇതു മാറ്റി,

 

കോണ്‍ക്ലേവ് ചേരാത്ത സമയത്ത് കര്‍ദിനാള്‍മാര്‍ക്കു വത്തിക്കാന്‍ കെട്ടിടസമുച്ചയത്തിന്റെ ഭാഗമായ സാന്താ മാര്‍ത്ത അതിഥിമന്ദിരത്തില്‍ താമസിക്കാമെന്നു വ്യവസ്ഥ ചെയ്തത്.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ ഈ മാസം ഏഴിന്  ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളവരിലെ ഏറ്റവും മുതിര്‍ന്നയാള്‍ മാഡ്രിഡിലെ മുന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ കാര്‍ലോസ് ഒസോറൊ സിയേറയാണ്.ഇപ്പോള്‍ വോട്ടവകാശമുള്ള 135 പേരില്‍ ഇറ്റാലിയന്‍ കര്‍ദിനാള്‍ ആഞ്ചെലോ ബെച്ചുവും സ്‌പെയിനിലെ കര്‍ദിനാള്‍ അന്റോണിയോ കനിസാരെ ലൊവേറയും ആരോഗ്യപരമായ കാരണങ്ങളാല്‍ മാര്‍പാപ്പയെ തെരഞ്ഞടുക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കില്ലെന്നു  വ്യക്തമാക്കിയിട്ടുണ്ട്.

 

ഈ നിലയില്‍ 133 കര്‍ദിനാള്‍മാര്‍ക്കായിരിക്കും അടുത്ത  കോണ്‍ക്ലേവില്‍ വോട്ടവകാശമുണ്ടായിരിക്കുക. ഇവരില്‍  108 പേരെയും നിയമിച്ചത് കഴിഞ്ഞ മാസം ദിവംഗതനായ  ഫ്രാന്‍സിസ് പാപ്പയാണ്. ഇവരില്‍  20 പേര്‍  കഴിഞ്ഞ ഡിസംബറിലാണ് നിയമിതരായത്.   അഴിമതിക്കേസിലുള്‍പ്പെട്ട കര്‍ദിനാള്‍ ആഞ്ചെലോ  ബെച്ചു പങ്കെടുക്കേണ്ടതില്ലെന്ന് കര്‍ദിനാള്‍മാരുടെ യോഗം കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു. ഇതോടെവോട്ടര്‍മാരുടെ എണ്ണം 120 എന്നു നേരത്തെ നിശ്ചയിച്ചതാണെങ്കിലും 80 വയസ് എന്ന പ്രായപരിധിയിലുള്ള എല്ലാവര്‍ക്കും വോട്ടവകാശമുണ്ടെന്ന് കര്‍ദിനാള്‍മാരുടെ യോഗത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. കോണ്‍ക്ലേവ് കാലത്ത് വോട്ടര്‍മാരുടെ വിശ്രമസ്ഥലമായ സാന്താ മാര്‍ത്ത അതിഥി മന്ദിരത്തില്‍നിന്ന്

 

കര്‍ദിനാള്‍മാരെയുള്‍പ്പെടെ  സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുവേണ്ടി കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു.  നാളെ കര്‍ദിനാള്‍മാര്‍ക്കായി ഈ  മന്ദിരം വീണ്ടും താമസസജ്ജമാകും.  കോണ്‍ക്ലേവിനു മുന്നോടിയായി മേയ് ഏഴിന്  രാവിലെ പത്തിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍മാര്‍ ഒന്നടങ്കം  കുര്‍ബാനയില്‍ പങ്കെടുക്കും. വോട്ടര്‍മാരായ കര്‍ദിനാള്‍മാര്‍ ഉച്ചകഴിഞ്ഞ  4.15ന് പൗളീന്‍ ചാപ്പലില്‍ ഒത്തു ചേര്‍ന്നിട്ടാവും സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലിക്കൊണ്ട് സിസ്‌റ്റൈന്‍  ചാപ്പലിലേക്കു നീങ്ങുക.

 

കോണ്‍ക്ലേവ് ആരംഭിക്കുന്നതുവരെയുള്ള ദിവസങ്ങളില്‍ കര്‍ദിനാള്‍മാര്‍ക്ക് പരസ്പരം മനസിലാക്കാനും അടുത്ത് ഇടപഴകാനും അവസരം ലഭിക്കും. ഫ്രാന്‍സിസ് പാപ്പയെപ്പോലെ അശരണര്‍ക്കുവേണ്ടിയും യുദ്ധത്തിനെതിരേയും നിലകൊള്ളണമെന്ന നിലപാടുള്ളവരാണ് പാപ്പല്‍സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ള മിക്ക കര്‍ദിനാള്‍മാരും. എന്നാല്‍, യാഥാസ്ഥിതികവാദികളായ കര്‍ദിനാള്‍മാര്‍, മുന്‍ മാര്‍പാപ്പമാരായ ് ജോണ്‍ പോള്‍ രണ്ടാമനെയും ബെനഡിക്ട് പതിനാറാമനെയുംപോലെ സഭയുടെ ഐക്യത്തിലും ഏകീകരണത്തിലും ശ്രദ്ധ ചെലുത്തണമെന്ന് വാദിക്കുന്നവരാണ്.

 

കോണ്‍ക്ലേവ് ആരംഭിച്ചാല്‍ കര്‍ദിനാള്‍മാര്‍ക്ക് പുറംലോകവുമായി യാതൊരു  ബന്ധമുണ്ടാകില്ല. ഫോണടക്കമുള്ള വാര്‍ത്താവിനിമയോപാധികളും ഉപയോഗിക്കാനാകില്ല.  വ്യക്തമായ ഭൂരിപക്ഷത്തോടെ പുതിയ പാപ്പയെ തിരഞ്ഞെടുത്താല്‍ ലോകത്തിലെ തന്നെ ഏറ്റവും ഉന്നതമായ പാപ്പാ  പദവി സ്വീകരിക്കുന്നോ എന്ന് അദ്ദേഹത്തോട് ഔദ്യോഗികമായി ചോദിക്കും. സമ്മതം മൂളിയാല്‍ പുതിയ പാപ്പയ്ക്ക് തന്റെ ഔദ്യോഗികനാമം സ്വയം തിരഞ്ഞെടുക്കാം. 2005ല്‍ ബനഡിക്ട് പാപ്പയ്ക്കു വോട്ടെടുപ്പിന്റെ നാലാം റൗണ്ടിലും 2013ല്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് അഞ്ചാം റൗണ്ടിലുമാണു ഭൂരിപക്ഷം ലഭിച്ചത.്

ലൈംഗികതയിലും അഭയാര്‍ത്ഥി പ്രശ്‌നത്തിലും അടക്കം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടുകളെ പിന്തുടരുന്നവരും പരമ്പരാഗത രീതികള്‍ കര്‍ശനമായി പിന്തുടരണമെന്ന് താത്പര്യപ്പെടുന്ന യാഥാസ്ഥിതികവാദികളും തമ്മിലുള്ള ഭിന്നതകള്‍ കടുത്താല്‍ കോണ്‍ക്ലേവ് നീണ്ടുപോകുമെന്നാണ് വത്തിക്കാന്‍ നിരീക്ഷകരുടെ വിലയിരുത്തല്‍. അതീവ രഹസ്യ സ്വഭാവത്തോടെ നടക്കുന്ന കോണ്‍ക്ലേവിന്റെ  മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ക്കായി സിസ്റ്റൈന്‍  ചാപ്പല്‍ താത്കാലികമായി അടച്ചിരിക്കുകയാണ്.

 

പുതിയ പോപ്പിന്റെ  തെരഞ്ഞെടുപ്പ്  പൂര്‍ത്തിയായ ശേഷം മാത്രമാകും വിശ്വാസികള്‍ക്ക് മുന്നില്‍ ഇനി ചാപ്പല്‍ തുറക്കുക.ലോകത്തിന്റെ എല്ലാ കണ്ണുകളും സിസ്റ്റൈന്‍ ചാപ്പലിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചിമ്മിനിയിലേക്കാണ്.തുരുമ്പിന്റെ നിറമുള്ള ചിമ്മിനി പൈപ്പാണ് ജീവനക്കാര്‍ ടെറാക്കോട്ട ടൈലുകളുള്ള മേല്‍ക്കൂരയില്‍ സ്ഥാപിച്ചത്. മൈക്കലാഞ്ചലോയുടെ സൃഷ്ടികള്‍ സൂക്ഷിച്ചിരിക്കുന്ന 15ാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ചെറിയ  ദേവാലയമാണ് സിസ്റ്റൈന്‍ ചാപ്പല്‍. വത്തിക്കാനിലെ സെന്റ്  പീറ്റേഴ്‌സ് ചത്വരത്തില്‍  എവിടെ നിന്നും ദൃശ്യമാകുന്ന രീതിയിലാണ് ചിമ്മിനി സ്ഥാപിച്ചിട്ടുളളത്. കോണ്‍ക്ലേവ് ദിവസങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് എത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 minutes ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (13 minutes ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (17 minutes ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (23 minutes ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (1 hour ago)

BIHAR നടുക്കം മാറാതെ നാട്  (3 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (4 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (5 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (6 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (7 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (7 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (7 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (7 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (7 hours ago)

Malayali Vartha Recommends