പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി കൊണ്ട് ഇരിക്കുമായാണ് സ്വന്തം ഭൂപ്രകൃതി പോലും..വീണ്ടും കുലുങ്ങി വിറച്ച് പാക്കിസ്ഥാൻ..ക്ടർ സ്കെയിൽ 4.2 തീവ്രത രേഖപ്പെടുത്തി...ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല..

ഭീകവാദത്തിന് പ്രോത്സാഹനം നല്‍കുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി കൊണ്ട് ഇരിക്കുമായാണ് സ്വന്തം ഭൂപ്രകൃതി പോലും വീണ്ടും
പാകിസ്താനിൽ ഭൂചലനം,ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ, നിരവധി പ്രധാന ഭൂകമ്പങ്ങൾ ഈ ഭൂകമ്പ സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു. തൽഫലമായി, പാകിസ്ഥാനിൽ ഭൂകമ്പങ്ങൾ ഇടയ്ക്കിടെ സംഭവിക്കുകയും വിനാശകരവുമാണ്. റിക്ടർ സ്കെയിൽ 4.2 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് പാകിസ്താനിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ
ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.തിങ്കളാഴ്ച അഫ്ഗാനിസ്ഥാനിലും 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എൻസിഎസ് അറിയിച്ചു. തുടർചലനങ്ങൾക്ക് സാധ്യത കൂടുതലാണ്. ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ ആഴത്തിലുള്ള ഭൂകമ്പങ്ങളേക്കാൾ അപകടകരമാണ്, കാരണം അവ ഭൂമിയുടെ ഉപരിതലത്തോട് അടുക്കുമ്പോൾ കൂടുതൽ ഊർജ്ജം പുറത്തുവിടുകയും ശക്തമായ ഭൂചലനത്തിന് കാരണമാവുകയും ചെയ്യും.
2024-ൽ പാകിസ്ഥാനിൽ നിരവധി ഭൂകമ്പങ്ങളാണ് റിപ്പോർട് ചെയ്തത് . റിക്ടർ സ്കെയിലിൽ 1.5 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ളഏകദേശം 167 ഭൂകമ്പങ്ങൾ രേഖപ്പെടുത്തി. ഈ ഭൂകമ്പങ്ങൾ നേരിയതോ മിതമായതോ ആയിരുന്നു. ഖൈബർ പഖ്തൂൺഖ്വ, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ, ബലൂചിസ്ഥാൻ എന്നിവയുൾപ്പെടെ വടക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് ഭൂകമ്പ പ്രവർത്തനങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചത്. സെപ്റ്റംബറിൽ ഇസ്ലാമാബാദിനെയും പഞ്ചാബ്, കെപി എന്നിവയുടെ ചില ഭാഗങ്ങളെയും ബാധിച്ച 5.7 തീവ്രതയുള്ള ഭൂകമ്പവും പെഷവാറിലും പരിസര പ്രദേശങ്ങളിലും നവംബറിൽ ഉണ്ടായ 5.2 തീവ്രതയുള്ള ഭൂകമ്പവും ശക്തമായ ഭൂകമ്പങ്ങളിൽ ഉൾപ്പെടുന്നു.
2023 മാർച്ചിൽ ബദക്ഷാനിൽ ഉണ്ടായ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഒരു സുപ്രധാന സംഭവമായിരുന്നു, അന്ന് വടക്കൻ പാകിസ്ഥാനിൽ ഭൂചലനം അനുഭവപ്പെട്ടു, ഖൈബർ പഖ്തൂൺഖ്വ, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായി.പാകിസ്ഥാൻ ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്, ഇത് ആഗോളതലത്തിൽ ഏറ്റവും ഭൂകമ്പപരമായി സജീവമായ പ്രദേശങ്ങളിലൊന്നായി മാറുന്നു. ഈ പ്ലേറ്റുകളുടെ തുടർച്ചയായ കൂട്ടിയിടി ചാമൻ ഫോൾട്ട്, മക്രാൻ സബ്ഡക്ഷൻ സോൺ, ഹിന്ദു കുഷ് മേഖല എന്നിവയുൾപ്പെടെ നിരവധി പ്രധാന ഫോൾട്ട് ലൈനുകൾക്ക് കാരണമായി.
അതുകൊണ്ടാണ് ആവർത്തിച്ചുള്ള ഭൂകമ്പങ്ങൾ അവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് .ഏപ്രിൽ 30 ന് പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്തിരുന്നു . അതേസമയം പാകിസ്താനെതിരെ കൂടുതൽ നടപടികളിലേക്ക് ഇന്ത്യ. പാകിസ്താനിലേക്കുള്ള നീരൊഴുക്ക് വീണ്ടും കുറച്ചു . ചിനാബ് നദിയിലെ സലാൽ ഡാമിൽ നിന്നുള്ള നീരൊഴുക്ക് ഇന്ന് കുറച്ചു. റഷ്യൻ പ്രസിഡന്‍റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് റഷ്യ പൂർണ പിന്തുണ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം നിരസിച്ച് റഷ്യ. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് പൂർണ്ണ പിന്തുണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha