ളോഹ ഊരി തലകുനിച്ച് ഫ്രാങ്കോ പോലീസ് ജീപ്പിലേക്ക്; എല്ലാ ക്രീസ്തീയ വിശ്വാസികള്‍ക്കളെയും സംബന്ധിച്ച് അപമാനകരമായ നിമഷം; മൂന്നു ദിവസമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കും പിരിമുറുക്കത്തിനും ഒടുവില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റിന് ഔദ്യോഗിക സ്ഥിരീകരണം; 24 മണിക്കൂറിനുള്ളില്‍ പാലാ കോടതിയില്‍ ഹാജരാക്കും
ളോഹ ഊരി തലകുനിച്ച് ഫ്രാങ്കോ പോലീസ് ജീപ്പിലേക്ക് കയറുന്ന ദൃശ്യം എല്ലാ ക്രീസ്തീയ വിശ്വാസികള്‍ക്കളെയും സംബന്ധിച്ച് അപമാനകരമായ നിമഷമായിരുന്നു. ഒരാള്‍ ചെയ്ത കുറ്റത്തിന് സഭ മുഴുവന്‍ പഴികേള്‍ക്കേണ്ടി വരുന്നു ഒരുപക്ഷേ, സഭയുടെ ഭാഗത്തുനിന്നും നേരത്തേ ഒരു അനുകൂല നിലപാടുണ്ടായിരുന്നു എങ്കില്‍ ഈ നാണക്കേട് ഒഴിവാക്കാമായിരുന്നു, പീഠകനെ സഭ പുറത്താക്കി എന്നായേനെ എങ്കില്‍ പീഠകനായ ബിഷപ്പിനെ പോലീസ് അറസ്റ്റു ചെയ്തു എന്നത് ഒഴിവാക്കാമായിരുന്നു. രാത്രി 8.30 നാണ് കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍ ഫ്രാങ്കോയെ അറസ്റ്റ ചെയ്തതായുള്ള ഔദ്യോഗികമായി പോലീസ് അറിയിച്ചത്
മൂന്നു ദിവസമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കും പിരിമുറുക്കത്തിനും ഒടുവില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. മൂന്നു ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച രാത്രിയാണു ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നും ബിഷപ്പ് കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയതായി തെളിഞ്ഞെന്നും കോട്ടയം എസ്പി എസ്.ഹരിശങ്കര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലില്‍ ബിഷപ് നല്‍കിയ മൊഴികളില്‍ വസ്തുതാപരമായ പിശകുകളുണ്ടെന്നു കണ്ടെത്തിയതോടെയാണ് അറസ്റ്റ് അനിവാര്യമായത്. ബിഷപ്പിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയശേഷം 24 മണിക്കൂറിനുള്ളില്‍ പാലാ കോടതിയില്‍ ഹാജരാക്കും. രാത്രിതന്നെ ബിഷപ് ഫ്രാങ്കോയെ കോട്ടയത്തെത്തിക്കും.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തതായി ആറുമണിയോടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്‌തെങ്കിലും ഐജി വിജയ് സാക്കറെയുമായുള്ള കൂടിക്കാഴ്ചയ്ക്കു പോകവെ എസ്പി ഇതു നിഷേധിച്ചിരുന്നു. പിന്നീട് അറസ്റ്റുണ്ടാകുമെന്ന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ കോട്ടയം എസ്പി ഹരിശങ്കര്‍, വൈക്കം ഡിവൈഎസ്പി സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. മൊഴികളും തെളിവുകളും ശക്തമാക്കണമെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍, രാവിലെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വീണ്ടുമെടുത്തു. ബിഷപ്പിന്റെ വാദങ്ങളില്‍ വ്യക്തത വരുത്താനായിരുന്നു ഇത്. ആദ്യ രണ്ടു ദിവസവും ചോദ്യം ചെയ്യല്‍ ഏഴു മണിക്കൂറിലേറെ നീണ്ടു. ചോദ്യം ചെയ്യല്‍ മൂന്നു ദിവസം നീണ്ടെങ്കിലും രണ്ടാംദിവസം തന്നെ അറസ്റ്റിന്റെ അനിവാര്യത പൊലീസ് ബിഷപ്പിനെ അറിയിച്ചിരുന്നെന്നാണു വിവരം. പീഡനം നടന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ ബിഷപ് താമസിച്ചതിന്റെ തെളിവുകളും മൊഴികളും നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കന്യാസ്ത്രീയുടെ പരാതിക്കു കാരണം അച്ചടക്ക നടപടിയാണെന്ന ബിഷപ്പിന്റെ ആരോപണം തെളിവുകള്‍ നിരത്തി അന്വേഷണസംഘം പൊളിച്ചു. ബിഷപ്പിനെ കുരുക്കുന്ന പത്തിലേറെ തെളിവുകളാണു നിരത്തിയത്. കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നതു പോലെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാല്‍, ബിഷപ് മഠത്തില്‍ എത്തിയതിന് സന്ദര്‍ശക റജിസ്റ്റര്‍ തെളിവായി. മഠത്തില്‍ ബിഷപ്പ് എത്തിയ തീയതികള്‍ റജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം കൃത്രിമമാണെന്നു ബിഷപ് വാദിച്ചപ്പോള്‍ മൂന്ന് നിര്‍ണായക മൊഴികള്‍ കൂടി പൊലീസ് മുന്നോട്ടുവച്ചു.
കുറവിലങ്ങാട് മഠത്തില്‍ ആറു മാസത്തിലേറെ ഉണ്ടായിരുന്ന കന്യാസ്ത്രീയുടെ മൊഴിയായിരുന്നു ഒന്ന്. കന്യാസ്ത്രീ ആദ്യ പീഡനത്തിന് ഇരയായ 2014 മേയ് അഞ്ചിനു ബിഷപ് എത്തിയ കാര്യം റജിസ്റ്ററില്‍ എഴുതിയത് ഈ കന്യാസ്ത്രീയാണ്. ബിഷപ് ഇവിടെ തങ്ങിയിരുന്നതായി മൊഴിയിലുണ്ട്. ബിഷപ് വന്ന ബിഎംഡബ്ല്യു കാറിന്റെ ഡ്രൈവറുടെ മൊഴിയായിരുന്നു മറ്റൊന്ന്. മുതലക്കോടം മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പിന് എതിരായി. അന്വേഷണ സംഘത്തിന്റെ പഴുതടച്ച ചോദ്യങ്ങളില്‍ മറുപടികളില്ലാതെ ബിഷപ് കുഴഞ്ഞു. അച്ചടക്ക നടപടിയുടെ പ്രതികാരമാണു പരാതിക്കു കാരണമെന്നുമാത്രം ബിഷപ് ആവര്‍ത്തിച്ചു. അച്ചടക്ക നടപടിക്കു മുന്‍പുതന്നെ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയതിന്റെ തെളിവുകള്‍ പൊലീസ് നിരത്തി. ഇതോടെയാണ് പ്രതിരോധിക്കാനുള്ള ബിഷപ്പിന്റെ വഴികളെല്ലാം അടഞ്ഞത്. ഒടുവില്‍ അഴിക്കുള്ളില്‍ കിടക്കാനുള്ള മാനസീകമായ തയ്യാറെപ്പായിരുന്നു.
https://www.facebook.com/Malayalivartha