ജില്ലാ പ്രസിഡന്റിന്റെ സ്ഥാനം തെറിക്കും ; എൻഎസ് എസ് കോളേജിലെ അധ്യാപകർ അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ച ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ മാറ്റാൻ ബി ജെ പി നീക്കം

എൻഎസ് എസ് കോളേജിലെ അധ്യാപകർ അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ച ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ മാറ്റാൻ ബി ജെ പി നീക്കം. ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെയാണ് മാറ്റുക. എൻ എസ് എസും ബി ജെ പി യും തമ്മിലുള്ള ബന്ധം ഉലഞ്ഞിരിക്കെയാണ് സുരേഷ് ധനുവച്ചപുരം കോളേജിൽ അനശാസ്യം നടക്കുകയാണെന്ന് ആരോപിച്ചത്. നേതാവിനെതീരെ അധ്യാപികമാർ പോലീസിൽ പരാതി നൽകും.
എൻ എസ് എസുമായി ഏറെഅടുപ്പം പുലർത്തുന്ന നേതാവാണ് സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള. വി.മുരളിധരന്റെ നോമിനിയായാണ് സുരേഷ് ബി ജെ പി ജില്ലാ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. വലിയ കാറും വൻസന്നാഹങ്ങളുമുള്ള പദവിയാണ് ഇത്. കരമന ജയനായിരുന്നു സുരേഷിന് മുമ്പ് ജില്ലാ പ്രസിഡന്റ്. മാന്യമായ പെരുമാറ്റത്തിന്റെ ഉടമയാണ് ജയൻ. അദ്ദേഹംപോലും അറിയാതെയാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറിയത്. സുരേഷ് വന്നതോടെ തിരുവനന്തപുരം ബിജെപിയിലും വിവാദങ്ങൾ പെരുകി. മര്യാദയില്ലാത്ത പ്രസംഗത്തിന്റെ പേരിൽ നേരത്തെയും സുശേഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ധനുവച്ചപുരം എൻ എസ് എസ് കോളേജിലെ എ ബി വി പി സംഘർഷമാണ് വിവാദ പ്രസംഗ ത്തിന് കാരണമായത്. രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണം ഒരിക്കലും അധ്യാപകർ ഏറ്റെടുക്കാറില്ല. എന്നാൽ സുരേഷിന്റെ ആരോപണം ധനുവച്ചപുരം കോളേജിൽ അധ്യാപകർ ഇതര വിദ്യാർത്ഥിസംഘടനകളെ സഹായിക്കുന്നു എന്നതാണ്. സി പി എമ്മിന് ഏറെ വളക്കൂറുള്ള മണ്ണാണ് നെയ്യാറ്റിൻകരയിലേത്. സി. കെ.ഹരീന്ദ്രൻ എം എൽ എ അതിശക്തമായ പ്രചരണ പരിപാടികളാണ് ഇവിടെ നടത്തുന്നത്. അതുകൊണ്ട് കൂടിയാണ് കോളേജിൽ എസ് എഫ് ഐക്ക് മേൽകോയ്മയുണ്ടായത്.
എൻ എസ് എസ് നേതൃത്വം ഏറെ നാളായി ബിജെപിയോട് അകന്നു നിൽക്കുകയാണ്. സുരേഷ് ഗോപി യുടെ വിവാദ പെരുന്ന യാത്രയിൽ തുടങ്ങി തട്ടിതകർന്നതാണ് ബി ജെ പി എൻ എസ് എസ്. ബന്ധം. ശ്രീധരൻ പിള്ള അതേ സമയം ജി സുകുമാരൻ നായർക്ക് വേണ്ടപ്പെട്ടയാളാണ് .എന്നിട്ടും ചെങ്ങന്നൂരിൽ എൻ എസ്. എസ് ശ്രീധരൻ പിള്ളയെ സഹായിച്ചില്ല. കാരണം അത് എൻ എസ് എസിന്റെ നിലപാടാണ്. അതിൽ അവർ വെള്ളം ചേർക്കില്ല. വെള്ളം ചേർക്കാൻ പലരും ശ്രമിച്ചിട്ടും നടക്കാതെ പോയതാണ്.
അതേ സമയം എൻ എസ് എസിനെ ഏത് വിധേനയും സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ബിജെപിയിൽ തകൃതിയാണ്. അത്തരം നീക്കങ്ങൾക്ക് ഇടയിലാണ് അവരുടെ പ്രധാന കോളേജിൽ കൊലവിളി പ്രസംഗം നടത്തിയത്. അതും ബി ജെ പിയുടെ ഉത്തരവാദിത്വമുള്ള നേതാവ്. ഇതിൽ ജി. സുകുമാരൻ നായർ ഉൾപ്പെടെയുള്ള നേതാക്കൾ അസ്വസ്ഥരാണ്. സുരേഷിന് സുകുമാരൻ നായർ മറുപടി പറയില്ല. പക്ഷേ സുരേഷിന്റെ സ്ഥാനം തെറിക്കാൻ ഇത് ധാരാളം.
ശ്രീധരൻ പിള്ള സ്ഥാനമേറ്റ ശേഷം സുരേഷിനെ അകറ്റി നിർത്തിയിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് തിരുവനന്തപുരം ജില്ലയിൽ പത്ര സമ്മേളനം നടത്തുമ്പോൾ സാധാരണ ജില്ലാ പ്രസിഡന്റിനെ ഒപ്പം കൂട്ടാറുണ്ട്. എന്നാൽ ശ്രീധരൻ പിള്ളയുടെ പത്രസമ്മേതങ്ങളിൽ സുരേഷിനെ വിളിക്കാറില്ല. ശ്രീധരൻ പിള്ളയുമായി നേരിട്ട് കൊമ്പുകോർക്കുന്ന മുരളീധരന്റെ ആളാണ് എന്നതാണ് കാരണം.
https://www.facebook.com/Malayalivartha























