ഒരു നിമിഷത്തെ അശ്രദ്ധയാകാം വലിയൊരു നഷ്ടത്തിന് കാരണമാകുന്നത് ; അപകടം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം ; കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

കേരളത്തില്‍ റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. ഒരു നിമിഷത്തെ അശ്രദ്ധയാകാം വലിയൊരു നഷ്ടത്തിന് കാരണമാകുകുന്നത്. വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും സംഭവിച്ച വാഹനാപകടത്തില്‍ ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. അദ്ദേഹത്തിന്റെ രണ്ട് വയസുള്ള കുട്ടി ചേജസ്വിനി ബാല അപകടത്തില്‍ മരിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പെ കുട്ടിയുടെ മരണം സംഭവിച്ചിരുന്നു.
ഇത്തരം അപകടം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എന്നാല്‍ സുരക്ഷിതമായി വാഹനം ഓടിക്കുന്നതിലൂടെ മാത്രമേ നമുക്ക് അപകടം ഒഴിവാക്കാനാകുള്ളൂ. മാത്രമല്ല വാഹനത്തിനുള്ളിലെ സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയും വേണം.
യാത്ര ചെയ്യുമ്പോൾ എപ്പോളും സീറ്റ് ബല്‍റ്റ് ഉപയോഗപ്പെടുത്തണം. പെട്ടെന്നുണ്ടാകുന്ന അപകടത്തില്‍ നിന്നും ഒരു പരിധിവരെ അപകട ആഘാതം കുറയ്ക്കാന്‍ സീറ്റ് ബല്‍റ്റ് സഹായിക്കും. എന്നാല്‍ കൊച്ചുകുട്ടികളുടെ കാര്യത്തിൽ അങ്ങനെയല്ല. കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യാന്‍ പാടില്ല. പല വിദേശ രാജ്യങ്ങളിലും കുട്ടികളെ മുന്നിലിരുത്തിയുള്ള യാത്രയ്ക്ക് വിലക്കുണ്ട്. അപകടം സംഭവിച്ചാല്‍ മുന്നില്‍ ഇരുന്ന് യാത്രചെയ്യുന്ന കുട്ടിക്ക് ഗുരുതരമായി പരുക്ക് പറ്റാനല്ല സാധ്യത ഏറെയാണ്.
കുട്ടികളുമായി സഞ്ചരിക്കുമ്പോള്‍ ചൈല്‍ഡ്‌സീറ്റ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ചൈല്‍ഡ് സീറ്റ് ഘടിപ്പിക്കാനുള്ള ഐസോ ഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ ഇന്ത്യയില്‍ ചില കമ്പനികള്‍ നല്‍കുന്നുണ്ടെങ്കിലും ചൈല്‍ഡ് സീറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഒരു കമ്പനിയും ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. കാറുകളില്‍ അനുയോജ്യമായ അളവില്‍ ചൈല്‍ഡ് സീറ്റുകള്‍ അഡീഷണലായി ഉള്‍പ്പെടുത്താവുന്നതാണ്.
വിമാനത്താവളത്തിലേക്ക് ഒരാളെ സ്വീകരിക്കാനോ യാത്രയയക്കാനോ ഒന്നില്‍ കൂടുതല്‍ ആളുകള്‍ പോകരുത്. പറ്റിയാല്‍ വിമാനത്താവളത്തിലെ പ്രീ-പെയ്ഡ് ടാക്സിയെടുത്ത് വരുന്നതാണ് ഏറ്റവും സേഫ്. ഇല്ലെങ്കില്‍ നാട്ടില്‍ നിന്നും എയര്‍പോര്‍ട്ടില്‍ പോയി പരിചയമുള്ള വിശ്വസിക്കാവുന്ന ഒരു ടാക്സിക്കാരനെ പറഞ്ഞു വിടുക. ഇത് രണ്ടും പറ്റിയില്ലെങ്കില്‍ മാത്രം സ്വയം പോയാല്‍ മതി, അപ്പോഴും ഒന്നില്‍ കൂടുതല്‍ ആളുകള്‍ പോകരുത്. അപകടം ഉണ്ടാകാനുള്ള സാധ്യത ആളുകളുടെ എണ്ണം അനുസരിച്ചു കൂടുന്നില്ല, പക്ഷെ അപകട മരണങ്ങളുടെ എണ്ണം തീര്‍ച്ചയായും കുറക്കാന്‍ പറ്റും.
https://www.facebook.com/Malayalivartha
























