ആദ്യം വിശ്വാസം പിടിച്ച്പറ്റി... രോഗിയെ പരിചരിക്കാന്‍ എത്തിയ ഹോം നഴ്‌സ് പട്ടാപകൽ ആഭരണങ്ങള്‍ അടിച്ചുമാറ്റി മുങ്ങി; സംഭവം പിണറായി പടന്നക്കരയിൽ

കണ്ണൂരിലെ സ്വകാര്യ ഏജന്‍സിവഴി തിങ്കളാഴ്ചയാണ് യുവതി രോഗീപരിചരണത്തിനെത്തിയത്. നാണു കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായതിനാല്‍ ഭാര്യ രോഹിണിയെ പരിചരിക്കുന്നതിനാണ് ഹോം നഴ്സിന്റെ സഹായം തേടിയത്. നാണുവിന്റെ ഇളയമകന്‍ അച്ഛന് കൂട്ടിരിപ്പിനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ്. പിണറായി പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഹോം നഴ്സിനെ നിയോഗിച്ച സ്വകാര്യ ഏജന്‍സി ഉടമയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
വയനാട് പുല്‍പ്പള്ളി സ്വദേശിയായ യുവതിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പിണറായി പ്രിന്‍സിപ്പല്‍ എസ്‌ഐ എവി ദിനേശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മറ്റ് മക്കളാരും നാട്ടിലില്ല. ചൊവ്വാഴ്ച രാവിലെ ഇളയമകന്റെ ഭാര്യ ജോലിക്ക് പോയിരുന്നു. ഈ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന രോഹിണിയോട് ബന്ധുക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആഭരണങ്ങള്‍ ഊരിയെടുക്കുകയായിരുന്നു.
ഉച്ചയ്ക്ക് 12.30-ഓടെ വീട്ടിലെത്തിയ ബന്ധുവാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതറിഞ്ഞത്. രോഗിയുടെ കഴുത്തിലും കൈയിലുമുണ്ടായിരുന്ന പത്തു പവന്‍ വരുന്ന വളയും മാലയുമാണ് കവര്‍ന്നത്. പടന്നക്കര എന്‍വി നിവാസില്‍ വിരമിച്ച അധ്യാപകന്‍ എന്‍ നാണുവിന്റെ വീട്ടിലാണ് ചൊവ്വാഴ്ച പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. അസുഖം ബാധിച്ച് കിടപ്പിലായ നാണുവിന്റെ ഭാര്യ രോഹിണിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
https://www.facebook.com/Malayalivartha
























