Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിള്ളയ്‌ക്കൊപ്പം ഇരിക്കാനില്ല ... ആര്‍. ബാലകൃഷ്ണപിളളയും ഐഎന്‍എല്ലും ആദ്യമായി പങ്കെടുത്ത ഇടതുമുന്നണി നേതൃയോഗത്തില്‍നിന്നു വി.എസ്. അച്യുതാനന്ദന്‍ വിട്ടുനിന്നു

18 JANUARY 2019 10:57 AM IST
മലയാളി വാര്‍ത്ത

More Stories...

കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി; വിഷു ആഘോഷമാക്കി നാടും ന​ഗരവും

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ആര്‍. ബാലകൃഷ്ണപിളളയും ഐഎന്‍എല്ലും ആദ്യമായി പങ്കെടുത്ത ഇടതുമുന്നണി നേതൃയോഗത്തില്‍നിന്നു വി.എസ്. അച്യുതാനന്ദന്‍ വിട്ടുനിന്നു. ഇരുപാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയതിലുള്ള വിയോജിപ്പു വ്യക്തമാക്കിയതിനു പിന്നാലെയാണു വിഎസ് ഒഴിഞ്ഞുനിന്നത്. കഴിഞ്ഞ 2 യോഗങ്ങളിലും വിഎസ് പങ്കെടുത്തിട്ടില്ലെന്നും, ഇതും അതുപോലെ കണ്ടാല്‍ മതിയെന്നുമാണു സിപിഎമ്മിന്റെ ന്യായീകരണം. ശാരീരികാസ്വാസ്ഥ്യം കൊണ്ടാകാം വിട്ടുനിന്നതെന്നു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍.

ബാലകൃഷ്ണപിളളയുടെ സാന്നിധ്യം മൂലമല്ലേ വിഎസ് മാറിനിന്നതെന്നു ചോദിച്ചപ്പോള്‍, രാഷ്ട്രീയ നിലപാടുകള്‍ വ്യക്തിവിരോധമായി കാണേണ്ടതില്ലെന്നു വിജയരാഘവന്‍ വിശദീകരിച്ചു. യോഗങ്ങള്‍ വിഎസിനെ അറിയിക്കാറുണ്ട്. ചിലപ്പോള്‍ എത്താറില്ല കണ്‍വീനര്‍ പറഞ്ഞു.

വി എസിന്റെ ഗതി ശത്രുക്കള്‍ക്കു പോലും വരുത്തരുതേ എന്നാണ് ഇപ്പോള്‍ പലരും പറയുന്നത്. ആദര്‍ശമൊക്കെ പേരിനു കൊള്ളാം. പിന്നെ മിണ്ടാതിരുന്നാല്‍ മൂലക്കെങ്കിലും ഇരിക്കാം അതാണിപ്പോഴത്തെ സ്ഥിതി. അഴിമതിക്കാരാണെന്നു പറഞ്ഞു പിള്ളയെ പിടിച്ചു ജയിലിലിട്ട ശൗര്യമൊക്കെ പഴങ്കഥ.

ഇന്നലെ നടന്ന ഇടതുമുന്നണി യോഗം പിള്ളക്ക് വാശി തീര്‍ക്കലാണ്. അത് പലരോടും പിള്ള പറഞ്ഞു കഴിഞ്ഞു. വി എസിന്റെ വാക്കുകള്‍ക്കിപ്പോള്‍ പുല്ലു വിലയെ ഉള്ളു. അതുകൊണ്ട് മാനം രക്ഷിക്കാന്‍ ഇനി മാറി നില്‍ക്കുന്നത് തന്നെ നല്ലത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ മുന്നണി വിപുലീകരണത്തിനു ശേഷമുള്ള ആദ്യത്തെ മുന്നണി യോഗമായിരുന്നു. ആറ് കക്ഷികള്‍ മാത്രമായിരുന്ന ഇടതുമുന്നണി പത്തു ഘടക കക്ഷിയായി വര്‍ധിച്ചതിനു ശഷം നടക്കുന്ന ആദ്യത്തെ ജംബോ മുന്നണി യോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എല്‍ഡിഎഫ് ഈ നിര്‍ണായക നീക്കം നടത്തിയത്.

സിപിഐ എം, സിപിഐ, ജനതാദള്‍ എസ്, എന്‍സിപി, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ്(സ്‌കറിയ തോമസ് വിഭാഗം)ജനാതിപത്യ കേരള കോണ്‍ഗ്രസ്സ്, കേരള കോണ്‍ഗ്രസ്സ് ബി, ഐഎന്‍എല്‍, എം.പി.വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയായ ലോക്താന്ത്രിക്ക് ജനതാദള്‍ എന്നിവയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികള്‍. ഒരു മുന്നണിയില്‍ തന്നെ മൂന്ന് കേരള കോണ്‍ഗ്രസ്സ്, രണ്ട് ജനതാദള്‍. നാലു കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ച ആദ്യയോഗമാണ് പരിചയപ്പെടുത്തലിനു വേദിയായത്. 10 കക്ഷികളില്‍നിന്നായി മുപ്പതോളം പേര്‍ യോഗത്തിനെത്തിയപ്പോള്‍ ഹാള്‍ ഞെരുങ്ങി. സാധാരണ 18–20 പേരാണ് എല്‍ഡിഎഫിനെത്തുക. മേശയ്ക്കു ചുറ്റുമുള്ള നിര വിട്ട് രണ്ടാം നിരയിലും കസേരകളിടേണ്ടിവന്നു. അടുത്ത യോഗം മുതല്‍ ചെറു കസേരകളാക്കിയാല്‍ സ്ഥലം ലാഭിച്ചു കാലു നീട്ടിയിരിക്കാമെന്നുമുള്ളതായി വിപുലീകരിച്ച എല്‍ഡിഎഫിന്റെ ആദ്യ തീരുമാനം.

ദീര്‍ഘ നാളുകളായി സിപിഎമ്മും ഇടതുമുന്നണിയും സ്വീകരിച്ചിരുന്നത് അഴിമതിക്കെതിരെയും വര്‍ഗീയതയ്ക്ക് എതിരെയും ഉള്ള നിലപാടുകളാണ്. ഈ നിലപാടില്‍ ഉറച്ചുനിന്നിരുന്നവരാണ് ഇടത് നേതാക്കള്‍. വര്‍ഗീയത്തേയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചിരുന്ന ഐഎന്‍എലിനെ ഇപ്പോള്‍ മുന്നണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

അഴിമതി കേസില്‍ ആര്‍ ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ കേസ് നടത്തുകയും ജയിലിലടക്കുകയും ചെയ്ത വിഎസും പിള്ളയും ഒരുമിച്ചിരിക്കേണ്ടതായ മുന്നണി യോഗത്തില്‍ നിന്നാണ് വി എസ് മുങ്ങിയത്.

കേരള കോണ്‍ഗ്രസ് ബിയുടേയും ഐഎന്‍എല്ലിന്റെയും മുന്നണി പ്രവേശനത്തിനെതിരെ വിഎസ് രംഗത്ത് വന്നിരുന്നു. സ്ത്രീവിരുദ്ധതയും സര്‍വണ മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കും വര്‍ഗീയകക്ഷികള്‍ക്കുമുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്ന് ആയിരുന്നു വിഎസിന്റെ പരാമര്‍ശം. ഘടകകക്ഷിയായിട്ടും ബാലകൃഷ്ണപിള്ളയോടുള്ള നിലപാടില്‍ മാറ്റമില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു വിഎസിന്റെ രൂക്ഷ വിമര്‍ശനം. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മകളും മുന്നണികളും കെട്ടിപ്പടുക്കുന്നതും ചില ഉള്‍ക്കാഴ്ച്ചകളോടെയാണ്. ജനാധിപത്യം, മതേതരത്വം, തുല്യത, സോഷ്യലിസം എന്നിങ്ങനെയുള്ള ചില ഉള്‍ക്കാഴ്ച്ചകള്‍ ഉള്ളവരുടെ കൂട്ടായ്മയാവണം, ഇടതുപക്ഷം. കാലഹരണപ്പെട്ട അനാചാരങ്ങളും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍, വര്‍ഗീയ കക്ഷികള്‍ എന്നിങ്ങനെയുള്ളവര്‍ക്കുള്ള ഇടത്താവളമല്ല, ഇടതുപക്ഷ കൂട്ടായ്മകളും മുന്നണികളുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

പിന്നാലെ ഇടതുമുന്നണി പ്രവേശനത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച വി എസ് അച്യുതാനന്ദന് മറുപടിയുമായി ആര്‍ ബാലകൃഷ്ണ പിള്ള രംഗത്ത് വന്നു. ഇടതുമുന്നണിയില്‍ താന്‍ പുതുമുഖമല്ലെന്നും ഔപചാരികമായി മുന്നണിയില്‍ എടുത്തുവെന്നേ ഉള്ളൂവെന്നും പിള്ള പറഞ്ഞു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വി എസ് അച്യുതാനന്ദ് ഉണ്ടെന്നും ആര്‍ ബാലകൃഷ്ണ പിള്ള പ്രതികരിച്ചു.

ഘടകകക്ഷിയായിട്ടും ബാലകൃഷ്ണപിള്ളയോടുള്ള നിലപാടില്‍ മാറ്റമില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു വിഎസിന്റെ രൂക്ഷ വിമര്‍ശനം. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മകളും മുന്നണികളും കെട്ടിപ്പടുക്കുന്നതും ചില ഉള്‍ക്കാഴ്ച്ചകളോടെയാണ്. ജനാധിപത്യം, മതേതരത്വം, തുല്യത, സോഷ്യലിസം എന്നിങ്ങനെയുള്ള ചില ഉള്‍ക്കാഴ്ച്ചകള്‍ ഉള്ളവരുടെ കൂട്ടായ്മയാവണം, ഇടതുപക്ഷം.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മേഖല തിരിച്ചു രണ്ടു രാഷ്ട്രീയ പ്രചാരണ ജാഥകള്‍ നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. തിരുവനന്തപുരത്തു നിന്നുളള ജാഥ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാസര്‍കോട്ടു നിന്നു തുടങ്ങുന്നതു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കും.

ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കുന്ന ജാഥകള്‍ മാര്‍ച്ച് രണ്ടിന് തൃശൂരില്‍ വന്റാലിയോടെ സമാപിക്കും. ബിജെപിയെയും കോണ്‍ഗ്രസിനെയും തുറന്നു കാണിക്കുന്നതാകും ജാഥകളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (29 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (36 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (37 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (37 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (38 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (39 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends