Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പിള്ളയ്‌ക്കൊപ്പം ഇരിക്കാനില്ല ... ആര്‍. ബാലകൃഷ്ണപിളളയും ഐഎന്‍എല്ലും ആദ്യമായി പങ്കെടുത്ത ഇടതുമുന്നണി നേതൃയോഗത്തില്‍നിന്നു വി.എസ്. അച്യുതാനന്ദന്‍ വിട്ടുനിന്നു

18 JANUARY 2019 10:57 AM IST
മലയാളി വാര്‍ത്ത

ആര്‍. ബാലകൃഷ്ണപിളളയും ഐഎന്‍എല്ലും ആദ്യമായി പങ്കെടുത്ത ഇടതുമുന്നണി നേതൃയോഗത്തില്‍നിന്നു വി.എസ്. അച്യുതാനന്ദന്‍ വിട്ടുനിന്നു. ഇരുപാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയതിലുള്ള വിയോജിപ്പു വ്യക്തമാക്കിയതിനു പിന്നാലെയാണു വിഎസ് ഒഴിഞ്ഞുനിന്നത്. കഴിഞ്ഞ 2 യോഗങ്ങളിലും വിഎസ് പങ്കെടുത്തിട്ടില്ലെന്നും, ഇതും അതുപോലെ കണ്ടാല്‍ മതിയെന്നുമാണു സിപിഎമ്മിന്റെ ന്യായീകരണം. ശാരീരികാസ്വാസ്ഥ്യം കൊണ്ടാകാം വിട്ടുനിന്നതെന്നു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍.

ബാലകൃഷ്ണപിളളയുടെ സാന്നിധ്യം മൂലമല്ലേ വിഎസ് മാറിനിന്നതെന്നു ചോദിച്ചപ്പോള്‍, രാഷ്ട്രീയ നിലപാടുകള്‍ വ്യക്തിവിരോധമായി കാണേണ്ടതില്ലെന്നു വിജയരാഘവന്‍ വിശദീകരിച്ചു. യോഗങ്ങള്‍ വിഎസിനെ അറിയിക്കാറുണ്ട്. ചിലപ്പോള്‍ എത്താറില്ല കണ്‍വീനര്‍ പറഞ്ഞു.

വി എസിന്റെ ഗതി ശത്രുക്കള്‍ക്കു പോലും വരുത്തരുതേ എന്നാണ് ഇപ്പോള്‍ പലരും പറയുന്നത്. ആദര്‍ശമൊക്കെ പേരിനു കൊള്ളാം. പിന്നെ മിണ്ടാതിരുന്നാല്‍ മൂലക്കെങ്കിലും ഇരിക്കാം അതാണിപ്പോഴത്തെ സ്ഥിതി. അഴിമതിക്കാരാണെന്നു പറഞ്ഞു പിള്ളയെ പിടിച്ചു ജയിലിലിട്ട ശൗര്യമൊക്കെ പഴങ്കഥ.

ഇന്നലെ നടന്ന ഇടതുമുന്നണി യോഗം പിള്ളക്ക് വാശി തീര്‍ക്കലാണ്. അത് പലരോടും പിള്ള പറഞ്ഞു കഴിഞ്ഞു. വി എസിന്റെ വാക്കുകള്‍ക്കിപ്പോള്‍ പുല്ലു വിലയെ ഉള്ളു. അതുകൊണ്ട് മാനം രക്ഷിക്കാന്‍ ഇനി മാറി നില്‍ക്കുന്നത് തന്നെ നല്ലത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ മുന്നണി വിപുലീകരണത്തിനു ശേഷമുള്ള ആദ്യത്തെ മുന്നണി യോഗമായിരുന്നു. ആറ് കക്ഷികള്‍ മാത്രമായിരുന്ന ഇടതുമുന്നണി പത്തു ഘടക കക്ഷിയായി വര്‍ധിച്ചതിനു ശഷം നടക്കുന്ന ആദ്യത്തെ ജംബോ മുന്നണി യോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എല്‍ഡിഎഫ് ഈ നിര്‍ണായക നീക്കം നടത്തിയത്.

സിപിഐ എം, സിപിഐ, ജനതാദള്‍ എസ്, എന്‍സിപി, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ്(സ്‌കറിയ തോമസ് വിഭാഗം)ജനാതിപത്യ കേരള കോണ്‍ഗ്രസ്സ്, കേരള കോണ്‍ഗ്രസ്സ് ബി, ഐഎന്‍എല്‍, എം.പി.വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയായ ലോക്താന്ത്രിക്ക് ജനതാദള്‍ എന്നിവയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികള്‍. ഒരു മുന്നണിയില്‍ തന്നെ മൂന്ന് കേരള കോണ്‍ഗ്രസ്സ്, രണ്ട് ജനതാദള്‍. നാലു കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ച ആദ്യയോഗമാണ് പരിചയപ്പെടുത്തലിനു വേദിയായത്. 10 കക്ഷികളില്‍നിന്നായി മുപ്പതോളം പേര്‍ യോഗത്തിനെത്തിയപ്പോള്‍ ഹാള്‍ ഞെരുങ്ങി. സാധാരണ 18–20 പേരാണ് എല്‍ഡിഎഫിനെത്തുക. മേശയ്ക്കു ചുറ്റുമുള്ള നിര വിട്ട് രണ്ടാം നിരയിലും കസേരകളിടേണ്ടിവന്നു. അടുത്ത യോഗം മുതല്‍ ചെറു കസേരകളാക്കിയാല്‍ സ്ഥലം ലാഭിച്ചു കാലു നീട്ടിയിരിക്കാമെന്നുമുള്ളതായി വിപുലീകരിച്ച എല്‍ഡിഎഫിന്റെ ആദ്യ തീരുമാനം.

ദീര്‍ഘ നാളുകളായി സിപിഎമ്മും ഇടതുമുന്നണിയും സ്വീകരിച്ചിരുന്നത് അഴിമതിക്കെതിരെയും വര്‍ഗീയതയ്ക്ക് എതിരെയും ഉള്ള നിലപാടുകളാണ്. ഈ നിലപാടില്‍ ഉറച്ചുനിന്നിരുന്നവരാണ് ഇടത് നേതാക്കള്‍. വര്‍ഗീയത്തേയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചിരുന്ന ഐഎന്‍എലിനെ ഇപ്പോള്‍ മുന്നണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

അഴിമതി കേസില്‍ ആര്‍ ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ കേസ് നടത്തുകയും ജയിലിലടക്കുകയും ചെയ്ത വിഎസും പിള്ളയും ഒരുമിച്ചിരിക്കേണ്ടതായ മുന്നണി യോഗത്തില്‍ നിന്നാണ് വി എസ് മുങ്ങിയത്.

കേരള കോണ്‍ഗ്രസ് ബിയുടേയും ഐഎന്‍എല്ലിന്റെയും മുന്നണി പ്രവേശനത്തിനെതിരെ വിഎസ് രംഗത്ത് വന്നിരുന്നു. സ്ത്രീവിരുദ്ധതയും സര്‍വണ മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കും വര്‍ഗീയകക്ഷികള്‍ക്കുമുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്ന് ആയിരുന്നു വിഎസിന്റെ പരാമര്‍ശം. ഘടകകക്ഷിയായിട്ടും ബാലകൃഷ്ണപിള്ളയോടുള്ള നിലപാടില്‍ മാറ്റമില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു വിഎസിന്റെ രൂക്ഷ വിമര്‍ശനം. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മകളും മുന്നണികളും കെട്ടിപ്പടുക്കുന്നതും ചില ഉള്‍ക്കാഴ്ച്ചകളോടെയാണ്. ജനാധിപത്യം, മതേതരത്വം, തുല്യത, സോഷ്യലിസം എന്നിങ്ങനെയുള്ള ചില ഉള്‍ക്കാഴ്ച്ചകള്‍ ഉള്ളവരുടെ കൂട്ടായ്മയാവണം, ഇടതുപക്ഷം. കാലഹരണപ്പെട്ട അനാചാരങ്ങളും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍, വര്‍ഗീയ കക്ഷികള്‍ എന്നിങ്ങനെയുള്ളവര്‍ക്കുള്ള ഇടത്താവളമല്ല, ഇടതുപക്ഷ കൂട്ടായ്മകളും മുന്നണികളുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

പിന്നാലെ ഇടതുമുന്നണി പ്രവേശനത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച വി എസ് അച്യുതാനന്ദന് മറുപടിയുമായി ആര്‍ ബാലകൃഷ്ണ പിള്ള രംഗത്ത് വന്നു. ഇടതുമുന്നണിയില്‍ താന്‍ പുതുമുഖമല്ലെന്നും ഔപചാരികമായി മുന്നണിയില്‍ എടുത്തുവെന്നേ ഉള്ളൂവെന്നും പിള്ള പറഞ്ഞു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വി എസ് അച്യുതാനന്ദ് ഉണ്ടെന്നും ആര്‍ ബാലകൃഷ്ണ പിള്ള പ്രതികരിച്ചു.

ഘടകകക്ഷിയായിട്ടും ബാലകൃഷ്ണപിള്ളയോടുള്ള നിലപാടില്‍ മാറ്റമില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു വിഎസിന്റെ രൂക്ഷ വിമര്‍ശനം. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മകളും മുന്നണികളും കെട്ടിപ്പടുക്കുന്നതും ചില ഉള്‍ക്കാഴ്ച്ചകളോടെയാണ്. ജനാധിപത്യം, മതേതരത്വം, തുല്യത, സോഷ്യലിസം എന്നിങ്ങനെയുള്ള ചില ഉള്‍ക്കാഴ്ച്ചകള്‍ ഉള്ളവരുടെ കൂട്ടായ്മയാവണം, ഇടതുപക്ഷം.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മേഖല തിരിച്ചു രണ്ടു രാഷ്ട്രീയ പ്രചാരണ ജാഥകള്‍ നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. തിരുവനന്തപുരത്തു നിന്നുളള ജാഥ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാസര്‍കോട്ടു നിന്നു തുടങ്ങുന്നതു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കും.

ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കുന്ന ജാഥകള്‍ മാര്‍ച്ച് രണ്ടിന് തൃശൂരില്‍ വന്റാലിയോടെ സമാപിക്കും. ബിജെപിയെയും കോണ്‍ഗ്രസിനെയും തുറന്നു കാണിക്കുന്നതാകും ജാഥകളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (5 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (5 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends