സ്മിതയ്ക്ക് പരപുരുഷ ബന്ധം ഉണ്ടെന്ന സംശയം ഉടലെടുത്തപ്പോൾ രണ്ടാം ഭർത്താവ് റെനിയുടെ ഉള്ളിൽ കടുത്ത പകയായി... പിന്നെ കുടുംബത്തോടെ കൊല്ലാനുള്ള പദ്ധതികൾ പ്ലാൻ ചെയ്തു; മക്കൾക്കൊപ്പം സ്മിതയെ ജീവനോടെ ചുട്ടെരിക്കാനുള്ള ആദ്യ ശ്രമം പാളിയപ്പോൾ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തി... കൊച്ചിയെ ഞെട്ടിച്ച ആസിഡ് ആക്രമണത്തിൽ സ്മിതയുടെ രണ്ടാം ഭർത്താവ് കസ്റ്റഡിയില്‍

അതിരാവിലെ ഒരു കുടുംബത്തിന് നേരെ ഉണ്ടായ ആസിഡ് ആക്രമണം നാട്ടുക്കാരെപോലും ഞെട്ടിച്ചിരിക്കുകയാണ്. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ ഒരു ആണ്‍ തുണയില്ലാതെ കഴിയുന്ന സ്മിതയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം ഉണ്ടായിരിക്കുന്നത്. എറണാകുളം പാമ്ബാക്കുടയിലായിരുന്നു സംഭവം.
എന്നാൽ സ്മിതയ്ക്കും നാല് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയത് രണ്ടാം ഭര്‍ത്താവ് എന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. സംഭവത്തില്‍ റെനിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഭാര്യയ്ക്ക് പരപുരുഷ ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് രണ്ടാം ഭര്‍ത്താവ് ഇത്തരത്തില്‍ ക്രൂരകൃത്യം ചെയ്തത്. പ്രതി രാമമംഗലം പോലീസില്‍ മൊഴി നല്‍കി. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് സ്മിതയേയും കുട്ടികളേയും ഉപദ്രവിക്കാറുണ്ടായിരുന്നു. ബുധനാഴ്ച ഇവര്‍ താമസിക്കുന്ന വീടിന് തീയിട്ടതും ഇയാളായിരുന്നു. എന്നാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
എന്നാല്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചിരുന്നു.
തുടര്‍ന്ന് കത്തിനശിച്ച ഉപകരണങ്ങൾ എല്ലാം വെളിയിലാക്കിയതിനു ശേഷം വളരെ സങ്കടത്തോടെ ബെഡ്ഷീറ്റ് വിരിച്ച് അവർ കിടന്നുറങ്ങി. വെളുപ്പിന് 3 മണിയോടെ എന്തോ വെള്ളം ജനലിലൂടെ എല്ലാവരുടെയും ശരീരത്തിൽ വീഴുകയും ഞെട്ടിയുണർന്ന് പുറത്തിറങ്ങുകയും ചെയ്തു. അപ്പോഴാണ് ആസിഡാണ് മുഖത്ത് വീണതെന്ന് അവർക്ക് മനസ്സിലായത്. ഉടൻ തന്നെ രാമമംഗലം പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസുകാരും രാമമംഗലം വാർഡ് മെമ്പറും സംഭവസ്ഥലത്തെത്തി. സ്മിതയെയും കുട്ടികളെയും പിറവം ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. നേരത്തെ സ്മിതയ്ക്കും മക്കളെയും ക്രൂരമായി ആക്രമിച്ചതിന്റെ പേരില്‍ റെനി റിമാന്‍ഡില്‍ ആയിരുന്നു.
സ്മിതയെയും മക്കളെയും കാണുന്നതില്‍ നിന്ന് കോടതി റെനിയെ വിലക്കിയിരുന്നു. ആക്രമണത്തില്‍ സ്മിതയുടെ പന്ത്രണ്ടുവയയസുകാരി മകള്‍ക്ക് ഗുരുതരപരിക്കേറ്റു. കുട്ടിയുടെ കാഴ്ച്ച നഷ്ടപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം. പിറവം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ഇവരെ തുടര്‍ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ പരിശോധനയ്ക്ക് വേറെ ഹോസ്പിറ്റലിൽ കാണിക്കാൻ നിർദേശിക്കുകയും ചെയ്തു. കുട്ടിയ്ക്ക് അടിയന്തിരമായി വിദഗ്ധ ചികിത്സ നൽകേണ്ടതുണ്ട്. ഒമ്ബത്, ഏഴ്, ആറ് ക്ലാസ്സുകളില്‍ പഠിക്കുകയാണ് സ്മിതയുടെ മക്കള്‍.
https://www.facebook.com/Malayalivartha

























