Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

കളക്ടർ അനുപമയുടെ വാക്കിന് പൊന്നുംവില കൽപ്പിച്ച് ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭക്കാര്‍:- മാന്ദാമംഗലം സെന്റ് മേരീസ് പളളി അവകാശ തര്‍ക്കത്തിന് താല്‍കാലിക ആശ്വാസം

19 JANUARY 2019 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വിവാദമായ മാന്ദാമംഗലം സെന്റ് മേരീസ് പളളിയില്‍ വിശ്വാസികള്‍ നയം മാറ്റി. പള്ളി തല്‍ക്കാലത്തേയ്ക്ക് അടച്ചു. കളക്‌ടർ ടിവി അനുപമയുടെ വാക്കിന് പൊന്നുംവില കൽപ്പിച്ചാണ് ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭക്കാര്‍ സംഘര്‍ഷത്തില്‍ നിന്ന് പിന്മാറിയത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സെന്റ് മേരീസ് പള്ളിയില്‍ നിലനിന്നിരുന്ന അവകാശ തര്‍ക്കത്തിനാണ് താല്‍ക്കാലിക പരിഹാരം ഉണ്ടായത്. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ ടിവി അനുപമയുമായി നടത്തിയ ചര്‍ച്ചയിലാണ് താല്‍ക്കാലിക പരിഹാരമായത്. പളളി അവകാശ തര്‍ക്കം പരിഹരിക്കാന്‍ ക്രമസമാധാന പ്രശ്‌നം ആദ്യം തീര്‍ക്കണം. അതിനു വേണ്ടിയാണ് ഇരു കൂട്ടരോടും തല്‍ക്കാലത്തേയ്ക്ക് പിന്‍മാറാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്.കോടതി വിധിയില്‍ വ്യക്തത വരുത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കൂ.

അതേസമയം യാക്കോബായ സഭാ വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി പളളിയില്‍ അവസരം നല്‍കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ക്ക് മറ്റൊരു ചാപ്പല്‍ ഇവിടെയുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 42 പേരെ തല്‍ക്കാലം വിട്ടയയ്ക്കുമെന്നാണ് സൂചന. കോടതി തീര്‍പ്പ് കല്‍പ്പിച്ച ശേഷമേ അവകാശ പ്രശ്നത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാകൂ എന്ന് കളക്ടര്‍ അറിയിച്ചു. ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് അടക്കം 120 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു. പള്ളിക്കുള്ളില്‍ കുഴഞ്ഞുവീണ ഒരാളുടെ നില ഗുരുതരമാണ്. ബിഷപ്പ് ഉൾപ്പെടെയുള്ള നൂറ് പേർക്കെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. പള്ളിക്കു മുൻപിൽ തടിച്ചു കൂടിയ ഓർത്തഡോക്‌സ് വിഭാഗക്കാരെയും പള്ളിക്കുള്ളിൽ സംഘടിച്ച യാക്കോബായ വിഭാഗക്കാരെയും പോലീസെത്തിയാണ് ഒഴിപ്പിച്ചത്. അറസ്റ്റിലായവര്‍ക്ക് എതിരെ വധ ശ്രമം, കാലപമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചേര്ത്താണ് കേസ് എടുത്തിരിക്കുന്നത്.

കോടതി വിധിയുമായി പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തോഡ്ക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ ലിത്തിയോസിന്റെ നേതൃത്വത്തിൽ സെന്റ് മേരീസ് പള്ളിയുടെ കവാടത്തിൽ വിശ്വാസികൾ പന്തൽകെട്ടി കുത്തിയിരിപ്പു സമരം നടത്തിയത് എന്നാൽ സംഭവ ദിവസം രാത്രിയോടെ പള്ളിക്കകത്ത് നിലയുറപ്പിച്ചവരും പുറത്ത് സമരം നടത്തിയവരും തമ്മിൽ സംഘർഷം ഉടലെടുത്തു, പരസ്പരമുണ്ടായ കല്ലേറിൽ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസടക്കം 17 പേർക്ക് പരിക്കേറ്റിരുന്നു.

ഗേറ്റ് തുറന്നു അകത്തു കടക്കാൻ ഓർത്തഡോക്‌സ് വിഭാഗം ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്നു യാക്കോബായ വിഭാഗവും തങ്ങൾക്കു നേരെ യാക്കോബായ വിഭാഗം കല്ലെറിയുകയായിരുന്നുവെന്ന് ഓർത്തഡോക്‌സ് വിഭാഗവും ആരോപിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് കവാടത്തിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പള്ളിക്കുള്ളിൽ നിലയുറപ്പിച്ചിരുന്ന യാക്കോബായ വിഭാഗത്തെയും പൊലീസ് ഒഴിപ്പിച്ചു.

തുടർന്നായിരുന്നു ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ ടിവി അനുപമയുമായി ചർച്ചനടത്തിയതും, സെന്റ് മേരീസ് പള്ളിയില്‍ നിലനിന്നിരുന്ന അവകാശ തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം ഉണ്ടായതും. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗക്കാരായ 42 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് 120 പേരെ പ്രതിയാക്കി കേസെടുത്തു. പള്ളിക്കു മുമ്ബില്‍ സഹനസമരത്തിന് നേതൃത്വം നല്‍കിയ ഓര്‍ത്തഡോക്‌സ് വിഭാഗം തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാംപ്രതി. അറസ്റ്റിലായവര്‍ തൃശ്ശൂര്‍ ഈസ്റ്റ്, ഒല്ലൂര്‍, നെടുപുഴ സ്റ്റേഷനുകളിലാണുള്ളത്. ഇരുവിഭാഗത്തിലുമുള്ള പതിനഞ്ചോളംപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പള്ളിയിലുണ്ടായ സംഭവത്തില്‍ വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

പ്രശ്‌നപരിഹാരത്തിന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ വെള്ളിയാഴ്ച അനുരഞ്ജനയോഗം വിളിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് താല്‍ക്കാലികമായി വഴിതുറന്നത്. ഇരുവിഭാഗവുമായി വേവ്വേറെ ചര്‍ച്ചയും നടന്നു. ചര്‍ച്ചകള്‍ മണിക്കൂറുകള്‍ നീണ്ടിട്ടും ഇരുവിഭാഗവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായില്ല. ഒടുവില്‍ പള്ളിയില്‍ കഴിയുന്ന യാക്കോബായക്കാരെല്ലാം പള്ളി വിട്ടുപോകണമെന്ന് കളക്ടറുടെ നിര്‍ദ്ദേശമുണ്ടായി. ആദ്യം കൂട്ടാക്കിയില്ലെങ്കിലും നാലുമണി കഴിഞ്ഞതോടെ മുഴുവനാളുകളും പള്ളി വിട്ടിറങ്ങി. ഇവര്‍ എല്ലാ വാതിലുകളും ഓഫീസും പൂട്ടി താക്കോലുമായാണ് പള്ളി വിട്ടത്. ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്ന നടപടി ആരു സ്വീകരിച്ചാലും നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (9 minutes ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (47 minutes ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (1 hour ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (2 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (2 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (11 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (13 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (14 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (14 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (14 hours ago)

ദൃശ്യങ്ങൾ പുറത്ത്  (15 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (15 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (15 hours ago)

Malayali Vartha Recommends