Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

രാജാവിനെക്കാളും രാജഭക്തി മുഖ്യമന്ത്രിയെ വെട്ടിലാക്കിയത് സെക്രട്ടേറിയറ്റിലെ സി പി എം ഉന്നതൻ; സുപ്രീംകോടതിയിൽ നൽകിയ പട്ടിക തയ്യാറാക്കി സർക്കാരിനെ നാണം കെടുത്തി; മണ്ഡലകാലം കഴിഞ്ഞതോടെ കോട്ടയത്തെ പോലീസ് ഉന്നതന്റെ പണി തെറിക്കുമെന്ന് ഉറപ്പ്

19 JANUARY 2019 01:55 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍

മണ്ഡലകാലം കഴിഞ്ഞതോടെ കോട്ടയത്തെ പോലീസ് ഉന്നതന്റെ പണി തെറിക്കുമെന്ന് ഉറപ്പായി. സുപ്രീംകോടതിയിൽ നൽകിയ പട്ടിക തയ്യാറാക്കി സർക്കാരിനെ നാണം കെടുത്തിയതിന് നൽകിയ പ്രതിഫലമായിരിക്കും സ്ഥാനചലനം. രാജാവിനെക്കാളും വലിയ രാജഭക്‌തി കാണിച്ച ഇദ്ദേഹത്തെ സഹായിച്ചത് സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന മന്ത്രി സ്ഥാനം ഇല്ലാത്ത ഉന്നത സിപിഎം നേതാവാണ്. ശബരിമല വിഷയത്തിൽ സി പി എം ഉന്നതൻ മുഖ്യമന്ത്രിയുടെ അപ്രീതിക്ക് കാരണമായതായാണ് വിവരം.

നട അടയ്ക്കുന്ന ദിവസം ശബരിമല ദർശനത്തിനെത്തിയ രേഷ്മയെയും സലിനയെയും കൊണ്ടു വന്നത് കോട്ടയത്തെ ഉന്നതനാണ്. രേഷ്മയെയും സലിനയെയും സന്നിധാനത്ത് നട അടയ്ക്കുന്ന ദിവസം എത്തിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു. യാതൊരു പ്രതിഷേധവും ഉണ്ടായില്ലെങ്കിലും സർക്കാർ ഇടപെട്ട് ഇവരുടെ യാത്ര തടയുകയായിരുന്നു. സുപ്രീം കോടതി പട്ടികയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി.

ദർശനത്തിന് ആയിരകണക്കിന് ആളുകൾ സന്നിധാനത്തുണ്ടെന്ന ന്യായം പറഞ്ഞാണ് നവോത്ഥാന കൂട്ടായ്മയെ തിരിച്ചയച്ചത്. ഉയർന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഉറപ്പ് തങ്ങൾക്കുണ്ടായിരുന്നു എന്നാണ്കൂട്ടായ്മയുടെ കോ- ഓർഡിനേറ്റർ ശ്രേയസ് കണാരൻ പറഞ്ഞത്. അത് ലഭിച്ചത് സെക്രട്ടേറിയറ്റിൽ നിന്നാണെന്നാണ് വിവരം. കനകദുർഗ്ഗക്കും ബിന്ദുവിനും സുരക്ഷ നൽകാൻ സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരുന്ന പശ്ചാത്തലത്തിലാണ് തങ്ങൾക്ക് പോലീസ് സുരക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകിയതെന്നും ശ്രേയസ് പറഞ്ഞു.

യുവതീ പ്രവേശനം വീണ്ടും നടത്തിയാൽ സംഘർഷസാധ്യതയുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് സർക്കാരിന് ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് രേഷ്മയെയും സലിനയെയും സർക്കാർ മടക്കി അയച്ചത്. ദേവസ്വം മന്ത്രിയാണ് വിഷയത്തിൽ ഇടപെട്ടത്. പട്ടിക പാളിയതോടെ അനുഭവപരിചയമില്ലാത്ത ചില ഉദ്യോഗസ്ഥർ നാടകം കളിക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു. അതേസമയം നട അടയ്ക്കാനുള്ള അവസാന മണിക്കൂറിൽ സർക്കാർ നാണംകെട്ട കളി കളിക്കുമോ എന്നും ഭക്തർ സംശയിക്കുന്നുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ ഭക്തർ തയ്യാറാണ്.

സുപ്രീം കോടതിയിൽ നൽകിയ പട്ടിക പാളിയതോടെയാണ് അവസാന ദിവസം യുവതികളെ കയറ്റാൻ പോലീസ് തീരുമാനിച്ചത്. പട്ടികയിൽ നിന്നും ശ്രദ്ധ മാറ്റാനായിരുന്നു നടപടി. എന്നാൽ അത് പാളുമെന്ന് സർക്കാർ കരുതിയില്ല. കാനം രാജേന്ദ്രനെ പോലുള്ള നേതാക്കൾ പട്ടികക്കെതിരെ രംഗത്തെത്തി. ദേവസ്വം ബോർഡ് പ്രസിഡന്റിനും തെറ്റായ പട്ടിക നൽകിയതിൽ അമർഷമുണ്ട്. തങ്ങൾ ഒരു പട്ടികയും സുപ്രീം കോടതിയിൽ നൽകിയിട്ടില്ലെന്ന് പത്മകുമാർ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ കോടതിയിൽ ഒരു രേഖ നൽകുമ്പോൾ അത് ശ്രദ്ധിക്കേണ്ടത് സർക്കാരാണെന്നും കാനം പറഞ്ഞു. എന്നാൽ പട്ടികയുടെ കാര്യത്തിൽ തങ്ങൾക്ക് ഒരു ആശയകുഴപ്പവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചു.

സുപ്രീം കോടതി വിധി വന്നതോടെയാണ് ശബരിമലയിൽ യുവതികളെ കയറ്റാനുള്ള പ്രവർത്തനം സെക്രട്ടേറിയറ്റിലെ സി പി എം ഉന്നതൻ തുടങ്ങിയത്. ഇത് തന്നെ വെട്ടിലാക്കാൻ വേണ്ടിയാണോ എന്ന സംശയം മുഖ്യമന്ത്രിക്കുണ്ട്. അനുഭവപരിചയമില്ലായ്മയാണ് സർക്കാരിനെ വെട്ടിലാക്കിയതെന്ന് പരക്കെ സംസാരമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (6 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (7 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (8 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (8 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (8 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (9 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (9 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (9 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (14 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (14 hours ago)

ആസ്തി ഇങ്ങനെ  (14 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (14 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (14 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (15 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (15 hours ago)

Malayali Vartha Recommends