കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബർ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം; ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍
ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍. ശതം സമർപ്പയാമിയുടെ പേരിൽ നടക്കുന്ന വ്യാജ വാർത്തയോട് ഭക്തർക്ക് മുൻകരുതൽ നൽകിക്കൊണ്ടാണ് സുരേന്ദ്രന്റെ വാക്കുകൾ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ ജാഗ്രത നിർദ്ദേശം നൽകിയത്. കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബർ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം എന്നും സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു.
ശബരിമല വിവാദത്തില്‍ അറസ്റ്റിലായി അകത്ത് കിടക്കുന്നവരെ സഹായിക്കാന്‍ വേണ്ടിയാണ് ഈ ശതം സമര്‍പ്പയാമി ധനസമാഹരണം.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബർ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാൾപോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്. പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബർ സെല്ലും. തെറ്റായ പ്രചരണങ്ങളിൽ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് സത്യവും ധർമ്മവും നിലനിർത്താൻ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മാത്രമായി വിനിയോഗിക്കുക. ശതം സമർപ്പയാമിയുടെ ഒറിജിനൽ അക്കൗണ്ട് നമ്പർ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. എന്നാണ് സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്.
സുപ്രിംകോടതി ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചതിന് പിന്നാലെ കേരളത്തിലങ്ങോളമിങ്ങോളം വലിയ തോതിലുള്ള അക്രമങ്ങളാണ് നടന്നത്. മൂന്ന് മാസത്തിനിടെ 67,094 പ്രതികളാണ് അക്രമസംഘങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായതും കേസില്‍ അകപ്പെട്ടതുമെന്ന് ഇന്ന് പോലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ശബരിമലയെ രക്ഷിക്കാനെത്തിയ കര്‍മ്മ ഭടന്മാര്‍ പലരും ജയിലിലാണ്. ഒരു നൂറു രൂപയെങ്കിലും അവരെ രക്ഷിക്കാന്‍ ഉപയോഗിക്കൂവെന്നാണ് ശശികലയുടെ വീഡിയോയില്‍ പറയുന്നത്. ശബരിമലയില്‍ അക്രമം അഴിച്ചുവിട്ട സംഘപരിവാറിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചപ്പോഴാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ കുരുങ്ങിയത്. ജയിലില്‍ കിടക്കുന്നവരെ രക്ഷിക്കാന്‍ ഏവരും പണം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അതേസമയം ശബരിമലയില്‍ തീര്‍ത്ഥാടകര്‍ ആരും കാണിക്ക ഇടരുതെന്നും അത് ദേവസ്വം ബോര്‍ഡിനും അതുവഴി സര്‍ക്കാരിനും പോകുമെന്നാണ് ശോഭാ സുരേന്ദ്രനും രാഹുല്‍ ഈശ്വറും ശശികലയുമെല്ലാം ഈ തീര്‍ത്ഥാടന കാലം ആരംഭിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നത്. പണത്തിന് പകരം സ്വാമി ശരണം എന്നെഴുതിയ പേപ്പറുകള്‍ ഭണ്ഡാരപ്പെട്ടിയില്‍ നിക്ഷേപിക്കാനും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ നിറയുകയാണ്. ശതം സമര്‍പ്പയാമി എന്ന ഓമനപ്പേരിട്ട് സംസ്‌കൃതത്തില്‍ തെണ്ടാനിറങ്ങിയിരിക്കുകയാണ് സംഘപരിവാറുകാര്‍ എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.
അതേസമയം ശബരിമല ദര്‍ശനത്തിനായി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി റാന്നി മജിസ്ട്രേറ്റ് കോടതി തള്ളി. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്.
https://www.facebook.com/Malayalivartha