ഗൾഫിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ കൊള്ളയടിക്കാൻ നേതൃത്വം നൽകുന്നത് എയർ ഇന്ത്യയാണ്; ഇന്ത്യയുടെ സ്വന്തം വിമാനക്കമ്പനിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ഇന്ത്യയുടെ സ്വന്തം വിമാനക്കമ്പനിയായ എയർഇന്ത്യയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. വിമാനനിരക്ക് കൂട്ടി ഗൾഫിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ കൊള്ളയടിക്കാൻ നേതൃത്വം നൽകുന്നത് എയർ ഇന്ത്യയാണെന്ന് മുഖ്യമന്ത്രി തുറന്നടിക്കുകയായിരുന്നു.
അവധിക്കാലം ലക്ഷ്യമിട്ട് വിമാനടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വർദ്ധിപ്പിക്കുകയാണ് ദേശീയ വിമാനകമ്പനിയായ എയർ ഇന്ത്യ ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. മുൻപ് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കത് സംബന്ധിച്ചും എയർഇന്ത്യയ്ക്ക് നേരെ രൂക്ഷ വിമശനങ്ങൾ ഉയർന്നിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളിൽ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിൽ സൗജന്യമായെത്തിക്കുമ്പോൾ ഇന്ത്യയുടെ സ്വന്തം വിമാന സർവ്വീസായിട്ടു കൂടി നിരക്ക് ഏകീകരിച്ചുള്ള നിയമം അനുസരിക്കുകയല്ലാതെ മറ്റൊന്നും കമ്പനി ചെയ്തിട്ടില്ല. ഇത്തരത്തിലുള്ള സമീപനത്തെ പ്രവാസി കൂട്ടായ്മകളടക്കം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെയും പ്രതികരണം.
https://www.facebook.com/Malayalivartha