നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കാനുള്ള രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടു; നാഗമ്പടം പഴയ മേൽപ്പാലം ഇന്ന് പൊളിക്കില്ല

നാഗമ്പടം പഴയ മേൽപ്പാലം ഇന്ന് പൊളിക്കില്ല. മേൽപ്പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കാനുള്ള രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതിനെത്തുടർന്നാണ് തീരുമാനം. രാവിലെ 11 നും 12 നും ഇടയില്‍ പാലം പൊളിക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഇതുവരെ പൊളിക്കാന്‍ സാധിച്ചിട്ടില്ല. വൈകുന്നേരം അഞ്ചിന് നടത്തിയ രണ്ടാം ശ്രമവും പരാജയപ്പെട്ടു.
പരിശോനകള്‍ക്ക് ശേഷം ഏകദേശം 12.45 ഓടെ സ്ഫോടക വസ്തുക്കള്‍ പൊട്ടിക്കാന്‍ ശ്രമിച്ചുവെങ്കിലും വൈദ്യൂതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് പാലം തകര്‍ക്കാന്‍ കഴിഞ്ഞില്ല. 1.30 ഓടെ വീണ്ടും പാലം പൊളിക്കാന്‍ കഴിയുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതും ഇപ്പോള്‍ സാധ്യമാകാത്ത സ്ഥിതിയാണ്. ഇതോടെ പൊളിക്കാനുള്ള ശ്രമം അധികൃതര്‍ ഉപേക്ഷിക്കുകയായിരുന്നു. പാലം പൊളിക്കാനുള്ള പുതുക്കിയ തീയതി പിന്നീട് നിശ്ചയിക്കും എന്നാണ് അധികൃതര്‍ അറിയിച്ചത്. എവിടെയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുകയാണ്. ഇന്നിനി റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് സൂചന. രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെയാണു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
പാശ്ചാത്യ നഗരങ്ങളില്‍ സുപരിചിതമായ ഈ നിയന്ത്രിത സ്ഫോടനം കേരളത്തില്‍ ആദ്യമായാണ് പരീക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. തിരുപ്പൂര്‍ കേന്ദ്രമായ മാഗ് ലിങ്ക് ഇന്‍ഫ്രാ പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണ് പാലം പൊളിക്കുന്നതിന്റെ കരാര്‍ ഏറ്റെടുത്തത്. ചെന്നൈ ആസ്ഥാനമായ മാഗ് ലിങ്ക് ഇന്‍ഫ്രാ പ്രൊജക്ടാണ് പാലം പൊളിക്കാന്‍ കരാര്‍ എടുത്തിട്ടുള്ളത്. റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടം, പൊലീസ്, അഗ്നി ശമനസേന, നഗരസഭ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പൊളിക്കല്‍.
കോട്ടയത്തിന്റെ പ്രവേശനകവാടമെന്ന മുദ്രയോടെ ഉയര്‍ന്നുനിന്ന നാഗമ്ബടം പഴയ റെയില്‍വേ മേല്‍പ്പാലം ഇംപ്ലോഷന്‍ എന്ന നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരുതരി മണ്ണ് പോലും ചിന്നിച്ചിതറാതെയും പ്രകൃതിയില്‍ ഒരുതരത്തിലുള്ള മലിനീകരണത്തിന് അവസരം കൊടുക്കാതെയുമാണ് പാലം പൊളിക്കുക.
ഭാഗത്തെ റയില്‍വെ വൈദ്യുതിലൈന്‍ അഴിച്ചുമാറ്റി പാളം സുരക്ഷിതമായി മൂടിയ ശേഷമാണ് പാലം തകര്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. പാലം താഴെ വീണാലുടന്‍ അവശിഷ്ടങ്ങള്‍ വളരെ വേഗം മാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കും. റെയില്‍വേ സുരക്ഷാ വിഭാഗം അധികൃതര്‍ പാളത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയശേഷമേ ഗതാഗതം പുനരാരംഭിക്കൂ. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി, പുതിയ പാലം തുറന്നുനല്കിയതിനു പിന്നാലെ പഴയപാലം പൊളിക്കാനായിരുന്നു റെയില്‍വേ തീരുമാനം. എന്നാല്‍, പല കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു.
പാലം പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച തീവണ്ടി ഗതാഗതത്തിന് പകല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വൈകീട്ട് 6.30-ന് ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ അറിയിച്ചിരുന്നത്. എന്നാൽ ശ്രമം പരാജപ്പെട്ടതോടെ ട്രെയിൻ ഗതാഗതം ഉടൻ പുനഃസ്ഥാപികുമോ എന്ന ആശങ്കയിലാണ് റെയിൽവേ അധികൃതർ.
https://www.facebook.com/Malayalivartha



























