Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം... പഠിച്ച വിദ്യ പതിനെട്ടും നോക്കിയിട്ടും നാഗമ്പടത്തെ പാലം കുലുങ്ങില്ല; കാരണം അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് ഇ. ശ്രീധരന്‍

28 APRIL 2019 05:08 PM IST
മലയാളി വാര്‍ത്ത

ഒരു പൊളിച്ചടുക്കല്‍ നാടകം പൊളിഞ്ഞ നിരാശയിലാണ് മലയാളികള്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടയത്തെ നാഗമ്പടം റെയില്‍വേ മേല്‍പ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള പ്രവര്‍ത്തി ഇന്നലെയായിരുന്നു നിശ്ചയിച്ചിരുന്നത്. ആദ്യമായിട്ടാണ് കേരളത്തില്‍ ഇത്തരമൊരു സാങ്കേതിക വിദ്യയിലൂടെ ഒരു പൊളിക്കല്‍ നടക്കുന്നതെന്നതിനാല്‍ മാദ്ധ്യമങ്ങളുടെ അടക്കം ശ്രദ്ധ നാഗമ്ബടത്തേയ്ക്ക് തിരിഞ്ഞിരുന്നു. മുപ്പത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് പാലം പൊളിക്കാനുള്ള കരാര്‍ തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ കമ്ബനി നേടിയെടുത്തത്, അതും ചെന്നൈ നഗരത്തില്‍ അപകടാവസ്ഥയിലായ പതിനഞ്ച് നില കെട്ടിടം പുഷ്പം പോലെ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നിലം പതിപ്പിച്ച കമ്ബനിയാണിത്. കൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിച്ചടുക്കിയവര്‍ പഴയൊരു പാലത്തെ നിസാരമായി പൊളിച്ചുമാറ്റാമെന്ന പ്രതീക്ഷയാണ് കോട്ടയത്ത് പൊലിഞ്ഞത്.

ഇരട്ട സ്‌ഫോടനത്തെയും പാലം അതിജീവിച്ചതോടെ അതിന്റെ കാരണം തേടലായി. ഒടുവില്‍ എത്തിച്ചേര്‍ന്നത് കേരളത്തിന്റെ സ്വന്തം മെട്രോമാന്‍ ഇ. ശ്രീധരനിലായിരുന്നു. 1955ല്‍ നാഗമ്പടത്തെ റയില്‍വേ മേല്‍പാലം പണിയുമ്പോള്‍ ഇ. ശ്രീധരന്‍ കോട്ടയത്ത് റെയില്‍വേയില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്നു. ഇത് നല്ല കരുത്തുറ്റ പാലമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സാങ്കേതിക വിദ്യയില്‍ അഗ്രഗണ്യരായ കമ്പനിക്ക് രണ്ട് തവണ പാലം പൊളിക്കാന്‍ ശ്രമിച്ചിട്ടും പരാജയമാണ് ഉണ്ടായതെങ്കില്‍ അത് പാലത്തിന്റെ ബലത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

കോട്ടയത്തിന്റെ വളര്‍ച്ചയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ് നാഗമ്ബടം പാലം. റെയില്‍വേ പാതകള്‍ക്ക് മുകളിലായി മേല്‍പ്പാലം എന്ന ആശയം കേരളത്തില്‍ ഉയര്‍ന്ന സമയത്താണ് നാഗമ്ബടം പാലം നിര്‍മ്മാണം ആരംഭിക്കുന്നത്. റെയില്‍വേ ലെവല്‍ക്രോസിന് മുന്നിലെ ഗതാഗതക്കുരുക്ക് നഗര വികസനത്തിന് തടയിടുമെന്ന ഘട്ടമെത്തിയപ്പോഴാണ് പരാതികളുടെ കെട്ടറുത്ത് റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തെക്കുറിച്ച് ആലോചിക്കുന്നത്. അന്നത്തെ കോട്ടയം നഗര പിതാവായിരുന്ന എ.വി.ജോര്‍ജ് മുന്‍കൈ എടുത്താണ് റെയില്‍വേയില്‍ സമ്മര്‍ദ്ദം ശക്തമാക്കിയത്. ഒടുവില്‍ മധുര ഡിവിഷനില്‍ നിന്നുമാണ് പാലം നിര്‍മ്മിക്കുവാനുള്ള പണിയായുധങ്ങളും തൊഴിലാളികളും എത്തിച്ചേര്‍ന്നത്.

ആധുനിക സാങ്കേതിക വിദ്യകള്‍ അപ്രാപ്യമായ കാലഘട്ടത്തിലും ശരവേഗത്തിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കരിങ്കല്‍ കെട്ടി അപ്രോച്ച് റോഡുകള്‍ പൂര്‍ത്തീകരിച്ചശേഷമാണ് പാലം പണി തുടങ്ങിയതെന്ന പ്രത്യേകതയും നാഗമ്ബടം മേല്‍പ്പാലത്തിനുണ്ട്. 1959ലാണ് നാഗമ്ബടം റെയില്‍വേ മേല്‍പ്പാലം കോട്ടയത്തിന്റെ അടയാളം എന്നനിലയില്‍ തലയുയര്‍ത്തി പണിപൂര്‍ത്തീകരിച്ചത്.

നാഗമ്ബടം പഴയ റെയില്‍വേ മേല്‍പ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം രണ്ട് തവണ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ മാര്‍ഗത്തിലൂടെ ഇനിയും പാലം തകര്‍ക്കാനുള്ള ശ്രമം അധികൃതര്‍ ഉപേക്ഷിച്ചു. പഴയ രീതിയില്‍ കട്ടറും, ജെ.സി.ബിയും ഉപയോഗിച്ച് പാലം തകര്‍ക്കാനാണ് തീരുമാനം. എന്നാല്‍, സ്‌ഫോടനത്തില്‍ ബലക്ഷയം വന്ന പാലത്തിനടിയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് മേല്‍പ്പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചത്. റെയില്‍വേ കരാര്‍ നല്‍കിയ തമിഴ്‌നാട്ടിലെ കമ്ബനിയായ ബില്‍ഡിംഗ് ഡീമോളിഷന്‍ ആണ് പാലം പൊളിക്കല്‍ ഏറ്റെടുത്തിരുന്നത്. രണ്ടു മാസം മുന്‍പ് ഇതിനുള്ള ജോലികള്‍ ആരംഭിച്ചിരുന്നു. പാലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഴിയുണ്ടാക്കി വെടിമരുന്നും, ഡിറ്റനേറ്ററും നിറയ്ക്കുകയാണ് ആദ്യം ചെയ്തത്. വെടിമരുന്നും, ഡിറ്റനേറ്ററും ഫ്യൂസ് ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ച് സ്‌ഫോടനം നടത്താനായിരുന്നു നീക്കം. ഇന്നലെ രാവിലെ 9.30 മുതല്‍ റെയില്‍, റോഡ് ഗതാഗതം നിയന്ത്രിച്ച ശേഷമാണ് അന്തിമഘട്ട ജോലികള്‍ ആരംഭിച്ചത്. 12.15 ന് നടന്ന ആദ്യ ശ്രമം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പരാജയപ്പെട്ടു. 3.30 ന് രണ്ടാംശ്രമം നടത്തുമെന്നായിരുന്നു പ്രഖ്യാപനം.

കൂടുതല്‍ അളവില്‍ സ്‌ഫോക വസ്തു നിറച്ചപ്പോഴേയ്ക്കും സമയം അഞ്ച് കഴിഞ്ഞിരുന്നു. 5.10 ന് നടത്തിയ രണ്ടാംശ്രമവും പരാജയപ്പെട്ടു. ആദ്യം പാലത്തിന്റെ കിഴക്കുവശത്തും, രണ്ടാമത്ത് പടിഞ്ഞാറു വശത്തുമാണ് സ്‌ഫോടനം നടത്തിയത്. സിമന്റ് പാളികള്‍ ഇളകിയതല്ലാതെ പാലം പൂര്‍ണമായും തകര്‍ന്നില്ല. ഡിറ്റനേറ്ററും വെടിമരുന്നും ഒരേ സമയം പൊട്ടിത്തെറിച്ച് പാലം പൂര്‍ണമായും തകരുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്. ഇതുമായി ബന്ധിപ്പിച്ചിരുന്ന ഫ്യൂസ് കൃത്യ സമയത്ത് പ്രവര്‍ത്തിക്കാതെ വന്നതോടെയാണ് സ്‌ഫോടനം ഏല്‍ക്കാതെ പോയത്. വൈകിട്ട് ആറര വരെയാണ് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പാലം പൊളിക്കും മുന്‍പ് റെയില്‍വേയുടെ വൈദ്യുതിലൈനുകള്‍ അഴിച്ചു മാറ്റി, പാളത്തിനു മുകളില്‍ തടിയും സിമന്റ് ചാക്കും നിറച്ച് സുരക്ഷിതമാക്കിയിരുന്നു. ഇതെല്ലാം നീക്കിയ ശേഷം ഏഴോടെ ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends