കേവലം ആറായിരം രൂപയെന്ന് പരിഹസിച്ചവർ ഒന്ന് കേട്ടാൽ കൊള്ളാമായിരുന്നു ; പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതിയിലൂടെ കേരളത്തിൽ 9.31 ലക്ഷം കർഷകർക്ക് ലഭിച്ചത് 559 . 08 കോടി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി, കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ച, 2019 20 വര്‍ഷത്തേക്കുള്ള ബഡ്ജറ്റിലാണ് പി.എം. കിസാന്‍ പദ്ധതി ഇടംപിടിച്ചത്. രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യമെന്ന വിമര്‍ശനം ഒട്ടേറെ കേട്ടെങ്കിലും രാജ്യത്തെ കര്‍ഷകര്‍ക്ക് മികച്ച ആശ്വാസമാകുകയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി.12 കോടിയോളം വരുന്ന ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം മൂന്നു ഗഡുക്കളായി 6,000 രൂപ വീതം നല്‍കുന്ന പദ്ധതിയാണിത്. പണം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്രം നേരിട്ട് നൽകുന്നു .
രണ്ട് ഹെക്ടറില്‍ താഴെ കൃഷി ഭൂമിയുള്ളവരാണ് യോഗ്യര്‍. മൊത്തം 75,000 കോടി രൂപയുടെ പദ്ധതി. മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയ പദ്ധതിക്കായി, 2018 - 2019 മാത്രം 20,000 കോടി രൂപ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതുവരെയുള്ള കണക്കുപ്രകാരം 10,500 കോടി രൂപ വിനിയോഗിച്ചു.
3.10 കോടി കര്‍ഷകര്‍ ആദ്യ ഗഡുവായ 2,000 രൂപയും 2.10 കോടി കര്‍ഷകര്‍ രണ്ടാംഗഡുവും ചേര്‍ത്തുള്ള 4,000 രൂപയും നേടി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോട് കൂടിയായിരുന്നു തുക വിതരണം. ഉത്തര്‍പ്രദേശിലെ കര്‍ഷകരാണ് ഇക്കാര്യത്തില്‍ നേട്ടം കാെയ്തത്. ഇവിടെ ഒരുകോടിയിലേറെ പേര്‍ പണം കൈപ്പറ്റി.
കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ പട്ടികപ്രകാരം യു.പിയില്‍ 1.08 കോടി പേരാണ് ഗുണഭോക്താക്കള്‍.ആന്ധ്പ്രദേശ് (33 ലക്ഷം), ഗുജറാത്ത് (27.3 ലക്ഷം), മഹാരാഷ്ട്ര (14.3 ലക്ഷം), പഞ്ചാബ് (11 ലക്ഷം), തമിഴ്‌നാട് (19.45 ലക്ഷം), തെലങ്കാന (18.75 ലക്ഷം) എന്നിവയാണ് ഏറ്റവുമധികം ഗുണഭോക്താക്കുള്ള മറ്റ് സംസ്ഥാനങ്ങള്‍. ചണ്ഡീഗഡിലാണ് ഏറ്റവും കുറവ് ഗുണഭോക്താക്കളുള്ളത് (47). ദാമന്‍ ആന്‍ഡ് ദിയു ആണ് തൊട്ടുപിന്നില്‍ (2,020 പേര്‍).സശമെികേരളത്തില്‍ നിന്ന് 9.31 ലക്ഷം കര്‍ഷകര്‍പി.എം. കിസാന്‍ സമ്മാന്‍ നിധിയില്‍ ഗുണഭോക്താക്കളായ കേരള കര്‍ഷകരുടെ എണ്ണവും കുറവല്ല. 9,31,816 പേര്‍ക്കാണ് സംസ്ഥാനത്ത് അര്‍ഹത.
ഇവര്‍ക്ക് 6,000 രൂപ വീതം ലഭിക്കമ്പോള്‍ 559.08 കോടി രൂപയാണ് കേരളത്തിലേക്ക് എത്തുക.കൃഷി മന്ത്രാലയം പുറത്തുവിട്ട, മാര്‍ച്ച് ഏഴ് വരെയുള്ള കണക്കുപ്രകാരം കേരളത്തില്‍ നിന്ന് 3.37 ലക്ഷം പേര്‍ പദ്ധതിയുടെ ആദ്യ ഗഡുവായ 2,000 രൂപ കൈപ്പറ്റി. ഇതുവഴി 67.42 കോടി രൂപ കേരളത്തിലെത്തി.വെറും 6,000 രൂപയോ? എന്താണ് പ്രയോജനം? 6,000 രൂപയുടെ പി.എം. കിസാന്‍ സമ്മാന്‍ നിധി കര്‍ഷകരെ പരിഹസിക്കുന്നതെന്നായിരുന്നു ഇവിടെ പ്രധാന വിമര്‍ശം.
വിളകള്‍ക്ക് മികച്ച വിലയും കടബാദ്ധ്യതയില്‍ നിന്ന് മുക്തരാകാനുള്ള പദ്ധതികളുമാണ് എന്നാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയത്.തുക തുച്ഛമാണെങ്കിലും രാജ്യത്തെ 87 ശതമാനം കര്‍ഷകര്‍ക്കും അത് ആശ്വാസമാണെന്ന് നബാര്‍ഡിന്റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കി. രാജ്യത്ത് രണ്ടു ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ പ്രതിമാസം ശരാശരി മിച്ചം പിടിക്കുന്നത് 465 രൂപ മുതല്‍ 8,136 രൂപയാണ്. ഇവര്‍ക്ക് പ്രതിവര്‍ഷം കിട്ടുന്ന 6,000 രൂപ നല്ല ബോണസ് തന്നെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
https://www.facebook.com/Malayalivartha



























