'ഷെയർ ചാറ്റി'ലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളുടെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായത് ഭാര്യമാർ; ഭാര്യമാരെ പരസ്പരം കൈമാറി ഒരുകിടക്കയിൽ തന്നെ ബന്ധപ്പെടുന്ന ഭർത്താക്കന്മാരുടെ ക്രൂരത അസഹ്യമായപ്പോൾ ഇറങ്ങിയോടി അഭയം പ്രാപിച്ചത് പോലീസ് സ്റ്റേഷനിൽ...

ഭര്‍ത്താവ് ഭീഷണിപെടുത്തിയും മദ്യവും മയക്കു മരുന്നും നല്‍കിയും മറ്റുള്ളവര്‍ക്ക് തന്നെ പങ്കുവയ്ക്കുന്നത് മടുത്തിട്ടാണ് പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചതെന്ന് ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട സുഹൃത്തുമായി ഭാര്യയെ കിടപ്പറ പങ്കിടാൻ നിർബന്ധിച്ച സംഘത്തിലെ പ്രാധാനി കിരണിന്റെ ഭാര്യ. മിക്ക സ്ഥലങ്ങളിലും പലരുടയും രതി വൈകൃതങ്ങള്‍ മൂലം രഹസ്യഭാഗങ്ങളില്‍ പരിക്കേറ്റ് അവശ നിലയിലായതുമെല്ലാം പൊലീസിന് മുന്നില്‍ പരാതി എത്താന്‍ കാരണമായി. അവസാനമായി തിരുവല്ലക്കാരന്‍ ബ്ലസന്‍ ലൈംഗിക ബന്ധത്തിനിടെ കാട്ടിയ വൈകൃതങ്ങള്‍ ലഹരിക്കിടയിലും കടുത്ത ശാരീരിക വേദന നല്‍കിയിരുന്നതായി അവര്‍ മൊഴിയില്‍ പറയുന്നു.
ശാരീരികമായി അവശതയിലായിട്ടും കിരണ്‍ തന്നെ വീണ്ടും ക്രൂരമായി പീഡിപ്പിച്ച ബ്ലസന്റെ അടുക്കലേക്ക് പോകാന്‍ നിര്‍ബ്ബന്ധിക്കുന്നത് പതിവായപ്പോള്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ വിവാഹബന്ധം ഉപേക്ഷിക്കുമെന്നും കുട്ടിയെ വിട്ടുതരില്ല എന്നുമുള്ള ഭീഷണിയും കൂടിയായപ്പോള്‍ ജീവിതം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായി.
അങ്ങനെ കഴിഞ്ഞ മാസം കയ്യില്‍ കരുതിയിരുന്ന ഉറക്കഗുളികള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ നുരയും പതയും വന്ന് അവശയായ ഭാര്യയെ കിരണ്‍ ആശുപത്രിയിലെത്തിച്ചു രക്ഷപെടുത്തി. എന്നാല്‍ വീണ്ടും തിരവല്ലയില്‍ പോകണമെന്ന് വാശിപിടിച്ചതോടെയാണ് യുവതി ഇയാള്‍ക്കൊപ്പം സഞ്ചരിക്കെ ബൈക്കില്‍ നിന്നും ഇറങ്ങി ഓടി കായംകുളം പൊലീസ് സ്റ്റേഷനിലെത്തി അഭയം തേടിയത്. ഇതോടെയാണ് ഞെട്ടിക്കുന്ന കഥ പുറംലോകത്ത് എത്തുന്നത്.
കായംകുളത്തുകാരനായ കാർ ഡ്രൈവർ കിരണുമായുള്ള സൗഹൃദം പ്രണയ വിവാഹത്തിലേയ്ക്ക് എത്തുകയായിരുന്നു. നാല് വര്‍ഷം മുമ്ബാണ് പരാതിക്കാരി കിരണിന്റെ കാറില്‍ ആദ്യമായി യാത്ര ചെയ്യുന്നത്. ബന്ധുവിനെ ആശുപത്രിയില്‍ നിന്ന് ചികില്‍സ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടു പോകുമ്ബോഴായിരുന്നു കാര്‍ യാത്ര. ഡിസ്ചാര്ജ് ചെയ്ത ആളിനെ വീട്ടിലെത്തിച്ച ശേഷം എന്തവാശ്യത്തിനും വിളിക്കണമെന്ന് പെണ്‍കുട്ടിയോട് നിര്‍ദ്ദേശിച്ചു. വിസിറ്റിങ് കാര്‍ഡ് കൊടുക്കുകയും ചെയ്തു. ഇതിന് ശേഷം ഇയാള്‍ പോയി. അപ്പോഴാണ് കാറിനുള്ളില്‍ ഒരു ബാഗ് മറന്നുവച്ചത് പെണ്‍കുട്ടി ഓര്‍ത്തത്. ഇതോടെ വിസിറ്റിങ് കാര്‍ഡിലെ നമ്ബറിലേക്ക് വിളിച്ചു. സാധനം തിരികെ കിട്ടുകയും ചെയ്തു.
ഇതോടെയാണ് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്ബര്‍ കിരണിന് കിട്ടുന്നത്. പിന്നെ കിരണ്‍ ഇടയ്ക്കിടെ വിളിച്ചു. പരിചയം സൗഹൃദമായി. അത് പ്രണയത്തിനും വഴിമാറി. രണ്ട് കൊല്ലം മുമ്ബായിരുന്നു വിവാഹം. അതിനു ശേഷമാണ് ഇയാളുടെ സ്വാഭവം യുവതിക്ക് മനസ്സിലാകുന്നത്. മുഖ്യകണ്ണിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ കായംകുളം സിഐ പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാലു പേരെ അറസ്റ്റ്‌ചെയ്തത്. രണ്ട് വര്‍ഷത്തോളമായി ഈ സംഘം പ്രവര്‍ത്തിക്കുന്നതയാണ് വിവരം. വിവിധ സസ്ഥലങ്ങളിലുള്ളവരെ ഷെയര്‍ ചാറ്റിങ്ങിലൂടെ ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം. പൊലീസിന്റെ തന്ത്രപരമായ നീക്കമാണ് പ്രതികളെ വലയിലാക്കാന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha



























