Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കള്ളവോട്ടും ഇരട്ട വോട്ടും സി.പി.എം വെട്ടിലാവും; കൂടുതല്‍ മണ്ഡലങ്ങളില്‍ കള്ളവോട്ടും ഇരട്ട വോട്ടും നടന്നിട്ടുണ്ടെന്ന ആരോപണത്തിലുറച്ച് യു.ഡി.എഫ്

28 APRIL 2019 08:52 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കൂടുതല്‍ മണ്ഡലങ്ങളില്‍ കള്ളവോട്ടും ഇരട്ട വോട്ടും നടന്നിട്ടുണ്ടെന്ന ആരോപണത്തിലുറച്ച് യു.ഡി.എഫ്. കാസര്‍കോടിനും കണ്ണൂരിനും പിന്നാലെയാണിത്. ആറ്റിങ്ങലില്‍ അരലക്ഷത്തോളം പേര്‍ക്ക് ഇരട്ടവോട്ടുള്ള സംഭവവുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അടുത്തദിവസം പുറത്തുവിടും. കള്ളവോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ച സി.പി.എം നടപടിക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട്, വടകര മണ്ഡലങ്ങളില്‍ ഓരോ ബൂത്തിലെയും വോട്ടിംഗ് വിവരങ്ങള്‍ കൃത്യമായി പരിശോധിക്കാന്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചു. സംസ്ഥാനത്തുടനീളം വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് നിഗമനം. എല്ലാ തെരഞ്ഞെടുപ്പുകളിലും സി.പി.എം കള്ളവോട്ട് നടത്താറുണ്ടെങ്കിലും ഇതാദ്യമായാണ് ദൃശ്യങ്ങള്‍ സഹിതം തെളിവ് പുറത്തുവരുന്നത്.

കള്ളവോട്ട് ചെയ്തതിന്റെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കെ സി.പി.എം പ്രതിരോധത്തിലായി. പാര്‍ട്ടിക്കുവേണ്ടി കള്ളവോട്ട് ചെയ്തവര്‍ ശിക്ഷാ നടപടി നേരിടേണ്ടിവരും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ഐ.പി.സി 171 എ മുതല്‍ ഐ വരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുക്കാറുള്ളത്. കാസര്‍കോട് നടന്നത് കള്ളവോട്ടാണെന്ന് വ്യക്തമായാല്‍ നടപടിക്രമമനുസരിച്ച് കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊലീസിനോട് ശിപാര്‍ശ ചെയ്യും. തെരഞ്ഞെടുപ്പില്‍ മറ്റൊരാളുടെ വോട്ട് ആള്‍മാറാട്ടം നടത്തി രേഖപ്പെടുത്തുന്നതിന് ഐ.പി.സി 171 ഡി ആണ് ചുമത്തുന്നത്. പരമാവധി ഒരുവര്‍ഷം ശിക്ഷയും പിഴയും ചുമത്താവുന്ന വകുപ്പാണിത്.
ചെയ്തത് കള്ള വോട്ടല്ലെന്ന് തെളിക്കാന്‍ ഒന്നുമില്ലെന്നതാണ് സി.പി.എമ്മിന് വിനയാകുന്നത്. കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട് സംബന്ധിച്ച് സി.പി.എം നടത്തിയ വിശദീകരണമാകട്ടെ ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്നാണ്. ഈ വാദം സ്ഥാപിക്കാന്‍ തക്ക തെളിവുകള്‍ സി.പി.എമ്മിന്റെ പക്കലില്ല. ചോദ്യങ്ങളില്‍ നിന്ന് സി.പി.എം നേതാക്കള്‍ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.

വടക്കന്‍ കേരളത്തില്‍ കള്ളവോട്ടുകളും തെക്കന്‍ കേരളത്തിലെ ചില മണ്ഡലങ്ങളില്‍ ഇരട്ട വോട്ടുകളും നടന്നിട്ടുണ്ട്. സി.പി.എമ്മിനു വേണ്ടി കള്ളവോട്ട് ചെയ്തവരെ മാത്രമല്ല, അതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ കൂടി നിയമത്തിന് മുന്നിലെത്തിക്കുകയാണ് യു.ഡി.എഫ് ആലോചിക്കുന്നത്. ഇതിനായി നിയമപോരാട്ടം നടത്താനാണ് തീരുമാനം. തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ കണ്ണൂര്‍ മേഖലയില്‍ കള്ളവോട്ട് നടക്കാനിടയുണ്ടെന്ന് കെ. സുധാകരന്‍ ആരോപിച്ചിരുന്നു. കള്ളവോട്ടിന് പുറമെ വോട്ടിന് പണം നല്‍കിയും സി.പി.എം തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചിരുന്നു. കൊല്ലം മണ്ഡലത്തില്‍ ഇവന്റ് മാനേജ്‌മെന്റിനെ ഉപയോഗിച്ച് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും വെളിപ്പെടുത്തിയിരുന്നു.

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന കാര്യം സി.പി.എം നിഷേധിച്ചെങ്കിലും വിശദീകരണത്തില്‍ ആകെ പൊരുത്തക്കേടുകളാണ്. ഓപ്പണ്‍ വോട്ട് ചെയ്തതിനെ കള്ളവോട്ടായി ചിത്രീകരിക്കുകയാണെന്നാണ് സി.പി.എമ്മിന്റെ ഒരു വാദം. എന്നാല്‍ ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും പുറത്തുവന്ന ദൃശ്യങ്ങളിലില്ല. ഓപ്പണ്‍ വോട്ട് ചെയ്യുന്നവര്‍ വലതുകൈയുടെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്. ഓപ്പണ്‍ വോട്ട് ചെയ്തവരെന്ന് സി.പി.എം അവകാശപ്പെടുന്ന ആളുകള്‍ മഷി പുരട്ടുന്നത് ഇടതുചൂണ്ടു വിരലിലാണെന്നുള്ളതും വ്യക്തമാണ്. ഇതിനെ കുറിച്ചും സി.പി.എമ്മിന് കൃത്യമായ മറുപടിയില്ല. ചെറുതാഴം പഞ്ചായത്തംഗവും പതിനേഴാം നമ്പര്‍ ബൂത്തിലെ വോട്ടറുമായ സലീന 19-ാം നമ്പര്‍ ബൂത്തിലെ നഫീസയുടെ ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്നാണ് പി. ജയരാജന്‍ വിശദീകരിച്ചത്. എന്നാല്‍ നഫീസയെ ഒരിടത്തും കാണാനില്ല. ഈ വിശദീകരണങ്ങള്‍ക്ക് കൂടി മറുപടി പറയേണ്ട അവസ്ഥയിലാണ് സി.പി.എം. സ്വന്തമായി വോട്ട് ചെയ്യാന്‍ കഴിയാത്തവിധം ശാരീരികാവസ്ഥയുള്ളവര്‍ പോളിംഗ് ബൂത്തില്‍ ഹാജരാവുകയും പ്രിസൈഡിംഗ് ഓഫീസരെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends