വാദങ്ങളെല്ലാം പൊളിയുന്നു ; നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണ പറയുകയാണ് ടിക്കാറം മീണയെന്ന് പിഎസ് ശ്രീധരൻ പിള്ള

താന്‍ രണ്ടു തവണ വിളിച്ച് മാപ്പ് പറഞ്ഞെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. വിവാദ പരാമര്‍ശങ്ങളിൽ ഫോണിൽ വിളിച്ച് മാപ്പ് പറയുകയും പുറത്ത് പോയി വിമര്‍ശിക്കുകയും ചെയ്യുന്നതാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പതിവെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രസ്താവന തള്ളിയാണ് പിഎസ് ശ്രീധരൻ പിള്ള രംഗത്തെത്തിയത്. താൻ ആരോടും മാപ്പ് ചോദിച്ചിട്ടില്ല . മാപ്പ് ചോദിച്ചെന്ന് പറയുന്ന ടിക്കാറാം മീണ നൂറ്റാണ്ടില തന്നെ ഏറ്റവും വലിയ നുണ പറയുകയാണെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.
ആറ്റിങ്ങൽ പ്രസംഗം അനാവശ്യ വിവാദമായിരുന്നു എന്നാണ് ശ്രീധരൻ പിള്ള പറയുന്നത്. മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. വിവാദ പ്രസംഗത്തിന്‍റെ പകർപ്പ് ആയിരക്കണക്കിന് ആളുകൾക്ക് പരിശോധിക്കാൻ നൽകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം ഉണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
താന്‍ രണ്ട് തവണ മാപ്പ് പറഞ്ഞിട്ടില്ല, ജിവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ടിക്കാറാം മീണയെ ഫോണില്‍ വിളിച്ചതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്റെ പേരില്‍ ജില്ലാ കളക്ടര്‍ക്ക് നേരെ വഴിവിട്ട ചില വാക്കുകള്‍ ചിലരില്‍ നിന്ന് ഉണ്ടായ സാഹചര്യത്തില്‍ ഇത് തുടരാന്‍ പാടില്ലെന്ന് താന്‍ പറഞ്ഞിരുന്നു. ഈ കാര്യത്തില്‍ തെരഞ്ഞെടുപ്പ് സംവിധാനവുമായി ഏറ്റുമുട്ടലിന് ബി.ജെ.പി ഇല്ലെന്നും സുഗമമായി തെരഞ്ഞെടുപ്പ് നടക്കണമെന്നും പറഞ്ഞതിനെ മാപ്പ് പറഞ്ഞതായി ചിത്രീകരിച്ചതാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ശ്രീധരന്‍പിള്ള രണ്ടു തവണ തന്നോട് ഫോണില്‍ മാപ്പ് ചോദിച്ചതാണെന്നും പക്ഷെ പുറത്ത് പോയി വിഡ്ഢിത്തരം പറയുകയാണെന്നും ടിക്കാറാം മീണ പ്രതികരിച്ചിരുന്നു. ഇരട്ടത്താപ്പ് സ്വീകരിക്കുന്ന ശ്രീധരന്‍ പിള്ളയെ എങ്ങനെയാണ് വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കും വ്യാജപ്രചാരണത്തിനുമെതിരെ നിയമപരമായി എന്തു ചെയ്യണമെന്ന് പൂര്‍ണ ബോദ്ധ്യമുണ്ടെന്ന് ശ്രീധരന്‍ പിള്ള നേരത്തെ പറഞ്ഞിരുന്നു. ശ്രീധരന്‍ പിള്ള നിയമത്തിന് അതീതതനല്ലാത്തതുപോലെ ടിക്കാറാം മീണയും നിയമത്തിന് അതീതനല്ലെന്ന് മാത്രം തത്കാലം ഓര്‍മ്മപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























