താങ്ങാനാവാത്ത ജോലി സമ്മര്‍ദം മൂലം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ജീവനൊടുക്കിയത് 43 പൊലീസുകാര്‍ ; തുടര്‍ നടപടി ഇതുവരെ ഉണ്ടായിട്ടില്ല
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൊലീസ് സേനയിൽ ആത്മഹത്യ ചെയ്തത് 43 ഉദ്യോഗസ്ഥരെന്ന് കണക്കുകള്‍. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ക്കൊപ്പം കുടുംബപ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് കണ്ടെത്തൽ . സംസ്ഥാന ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2014ല്‍ 9, 2015ല്‍ 5, 2016ല്‍ 13, 2017ല്‍ 14, 2018ല്‍ 2 ഉദ്യോഗസ്ഥര്‍ വീതം ജീവനൊടുക്കി. എന്നാൽ , 2018ലെ കണക്കെടുപ്പു ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതേസമയം, സേനയില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ല.
പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരവും അവര്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങളും ശാസ്ത്രീയമായി പഠിക്കാനുള്ള സംവിധാനം നിലവിലില്ലെന്ന് ഡിജിപിയുടെ ഓഫീസ് വ്യക്തമാക്കുന്നു.
എറണാകുളത്ത് എസ്‌ഐ ആത്മഹത്യ ചെയ്തത് വിവാദമായപ്പോള്‍ ഉദ്യോഗസ്ഥരുടെ ജോലി സമ്മര്‍ദ്ദത്തെക്കുറിച്ചു പഠിക്കാന്‍ ഡിജിപി സമിതിയെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി ഇതുവരെ ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha