Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി

20 JULY 2019 05:44 PM IST
മലയാളി വാര്‍ത്ത

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി

ഒറ്റപ്പാലം നഗരസഭയിലെ മോഷണവുമായി ബന്ധപ്പെട്ട് സിപിഐഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത എസ്ഐക്ക് സ്ഥലം മാറ്റി. എസ്‌ഐ വിപിന്‍ കെ. വേണുഗോപാലിനെയാണ് രാഷ്ട്രീയ ഇടപെടലില്‍ ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയത്. ഇദ്ദേഹത്തോട് ജില്ലാ പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂൺ 20-നാണ് നഗരസഭയിൽ മോഷണം നടന്നത്.ഒരു വർഷത്തിനിടെ നഗരസഭാ ഓഫിസിൽ നടന്ന ഇരുപത്തിയൊന്നാമത്തെ മോഷണമാണിത്. കൗൺസിലർമാർ , ജീവനക്കാർ സന്ദർശകർ എന്നിവരിൽ നിന്നായി 1.70 ലക്ഷം രൂപയും സ്വര്ണനാണയവും മോഷണം പോയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഈ കേസിലും അറസ്റ്റ് ഉണ്ടാകില്ലെന്നും കേസ് ഒതുക്കി തീർക്കാൻ സി പി ഐ എം നേതൃത്വം ശ്രമിക്കുന്നുണ്ട് എന്നുമാണ് റിപ്പോർട്ടുകൾ

മോഷണക്കേസിൽ നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷ ബി. സുജാതയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയതിന് പിന്നാലെയാണ് എസ്‌ഐ.യ്ക്ക് സ്ഥലംമാറ്റം. പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ കൗൺസിലറുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യരുതെന്നു സിപിഎം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ രാഷ്ട്രീയ ഇടപെടലിനെ ഗൗനിക്കാതിരുന്നതാണ് ഈ സ്ഥലം മാറ്റത്തിന് പിന്നിൽ എന്നാണ് അറിയുന്നത്

രാത്രി എട്ടുമണിക്ക് ശേഷം വീട്ടിൽ പരിശോധന നടത്തിയതിൽ പ്രാദേശിക സിപിഎം നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതാണ് സ്ഥലംമാറ്റത്തിന് കാരണം. സുജാതയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെ നഗരസഭയിൽനിന്ന് കൂടുതൽ പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കവെയാണ് എസ്.ഐയെ സ്ഥലം മാറ്റിയിരിക്കുന്നത്.

ഒറ്റപ്പാലം എസ്‌ഐ.യായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളിലാണ് എസ്‌ഐ വിപിന്‍ കെ. വേണുഗോപാലിനെ സ്ഥലംമാറ്റുന്നത് . ഭരണകക്ഷിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ കേസ് ഒതുക്കാൻ കൂട്ടു നിൽക്കാത്തതുകൊണ്ടാണ് ഈ ഉദ്യോഗസ്ഥനോട് പ്രതികാരനടപടിക്ക് പിണറായി സർക്കാർ തുനിയുന്നത്
നഗരസഭ കൗണ്‍സിലര്‍ ബി. സുജാതയ്‌ക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ തന്നെ എസ്‌ഐക്ക് സ്ഥലം മാറ്റ ഉത്തരവ് അയയ്ക്കുകയായിരുന്നു.

മോഷണ കേസില്‍ പ്രതിയായതോടെ പിന്നാലെ സുജാതയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ജൂണ്‍ ഇരുപതിനായിരുന്നു ഒറ്റപ്പാലം നഗരസഭയിലെ സിപിഐഎം കൗണ്‍സിലറും സ്ഥിരം സമിതി അധ്യക്ഷയുമായ ലതയുടെ ബാഗില്‍നിന്നും 38,000 രൂപ മോഷണം പോയത് .

ഇതുസംബന്ധിച്ച് പരാതിപ്പെട്ടതോടെ പോലീസ് സ്ഥലത്തെ ത്തി അന്വേഷിക്കുകയും നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്സണായ സുജാതയാണ് പ്രതിയെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതോടെ പോലീസ് ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഉള്‍പ്പെട്ടത് അറിഞ്ഞതോടെ സുജാതയെ പാര്‍ട്ടിയില്‍ നിന്നും പുറാത്തക്കണമെന്ന ലോക്കല്‍ കമ്മറ്റിയുടെ ശുപാര്‍ശ പാലക്കാട് ജില്ലാ കമ്മറ്റി അംഗീകാരം നല്‍കുകയായിരുന്നു.

പിടിക്കപ്പെടുമെന്നു ഉറപ്പായ ഘട്ടത്തിലാണ് ഒറ്റപ്പാലം നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷയുടെ പണം താന്‍ മോഷ്ടിച്ചതായി സ്ഥിരംസമിതി അധ്യക്ഷ സുജാത കുറ്റസമ്മതം നടത്തിയത് . അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ എല്ലാ തെളിവുകളും സുജാതയ്ക്ക് എതിരായിരുന്നു.

. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയായ ടി. ലതയുടെ ബാഗില്‍ നിന്നും മോഷ്ടിച്ച 38,000 രൂപ തന്റെ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു എന്നാണു സുജാത പൊലീസിനോട് പറഞ്ഞത് . എല്ലാ കൗണ്‍സിലര്‍മാരും അന്വേഷണ പരിധിയില്‍ വരുമെന്ന ഘട്ടത്തിലാണ് സുജാത കുറ്റസമ്മതം നടത്തിയത്.


സുജാതയെ അറസ്റ്റ് ചെയ്‌താൽ പൊലീസിനോട് സുജാത നടത്താന്‍ പോകുന്ന വെളിപ്പെടുത്തലുകളെ സി പി എം ഭയപ്പെടുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം തന്നെയാണ് ഈ സ്ഥലം മാറ്റത്തിന് പിന്നിൽ.ഒറ്റപ്പാലം നഗരസഭയില്‍ ചീഞ്ഞു നാറുന്ന സിപിഎം രാഷ്ട്രീയത്തിനെക്കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും സുജാത നടത്തിയാല്‍ അത് സിപിഎമ്മിന് തലവേദനയാകും.

സുജാതയ്ക്ക് അറിയാവുന്ന കാര്യങ്ങൾ അതേ രീതിയില്‍ ഈ കളവു കേസുമായി ബന്ധപ്പെട്ട് സുജാത വെളിപ്പെടുത്തിയാല്‍ അത് സിപിഎമ്മിന് ക്ഷീണം ചെയ്യും എന്നുറപ്പാണ് . ഇതാണ് സിപിഎം സുജാതയേയും സുജാതയുടെ വെളിപ്പെടുത്തലുകളെയും ഭയക്കുന്നത്.

കളവു കേസ് തെളിഞ്ഞപ്പോള്‍ തന്നെ സുജാതയെ എങ്ങിനെയും രക്ഷിക്കുന്നതിന്റെ ഭാഗമായി പരാതി നല്‍കിയ നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷ ലതയോട് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എസ്‌ഐ വിപിന്‍ കെ. വേണുഗോപാൽ കേസുമായി മുന്നോട്ട് പോകുകയായിരുന്നു.

സിപിഎം. നേതൃത്വം നല്‍കുന്ന നഗരസഭാ ഭരണസമിതിയില്‍ കഴിഞ്ഞ നാലുവര്‍ഷമായി വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയാണ് സുജാത. സിഐടിയുവിന്റേയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും ചുമതലയുള്ള നേതാവ് കൂടിയാണ് സുജാത.

ഒറ്റപ്പാലം നഗരസഭയിലെ വരോട് മൂന്നാംവാര്‍ഡായ ചേരിക്കുന്നില്‍നിന്ന് സിപിഎം. സ്ഥാനാര്‍ത്ഥിയായി വിജയിച്ചാണ് സുജാത കൗണ്‍സിലറായത്. സിപിഎം. നേതൃത്വം നല്‍കുന്ന നഗരസഭാ ഭരണസമിതിയില്‍ കഴിഞ്ഞ നാലുവര്‍ഷമായി വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. നിലവിലെ കൗണ്‍സില്‍ ഉള്‍പ്പെടെ മൂന്ന് തവണയാണ് നഗരസഭാ കൗണ്‍സിലറായി വിജയിച്ചിട്ടുള്ളത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (10 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (42 minutes ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (46 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends