ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് രണ്ട് വർഷം മുമ്പ് ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകനൊപ്പം ഇറങ്ങിപ്പോയതെന്ന് യുവതി; ജോലിക്കെന്ന് പറഞ്ഞ് ഇറങ്ങിയ വീട്ടമ്മ മക്കളെ വെയ്റ്റിങ് ഷെഡിൽ ഉപേക്ഷിച്ച് കോട്ടയത്തേയ്ക്ക് കാമുകനൊപ്പം മുങ്ങിയത് അമ്മയെ ഫോണിൽ വിളിച്ച് മക്കളെ തിരികെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടതിന് ശേഷം; ഭർത്താവിന്റെ പരാതിയിൽ സ്റ്റേഷനില്‍ ഹാജരായ യുവതിക്ക് കാമുകനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോൾ സംഭവിച്ചത് മറ്റൊരു ട്വിസ്റ്റ്...

ആറുവയസുള്ള മകനെയും നാലരവയസുള്ള മകളെയും വഴിയിൽ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം യുവതി ഒളിച്ചോടിയ സംഭവത്തിൽ യുവതിയെയും കാമുകനെയും കോടതി റിമാന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിവാഹേതര ബന്ധം സംബന്ധിച്ച കേസില്‍ അപൂര്‍വ ഉത്തരവ് ഇറക്കി ഇരുവരെയും റിമാന്‍ഡ് ചെയ്തത്. തിരുവനന്തപുരം, വെങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (24), കോട്ടയം കൂരോപ്പട വട്ടുകുളം കാരുവള്ളിയില്‍ അരുണ്‍കുമാറിനൊപ്പമാണ് (23) ഒളിച്ചോടിയത്. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് യുവതിയേയും കാമുകനെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭർത്താവിന്റെ വീട്ടിൽ നിന്ന് മക്കളുമായി ഇറങ്ങിയ ലിജിമോള്‍, കുട്ടികളെ വഴിയിലുപേക്ഷിച്ച് പോകാനായിരുന്നു പദ്ധതിയിട്ടത്. പിന്നീട് കുട്ടികള്‍ പ്രദേശത്തെ വെയ്റ്റിങ് ഷെഡിലുണ്ടെന്നും വിളിച്ചുകൊണ്ടുപോകാന്‍ സഹോദരനോടു പറയണമെന്നും അമ്മയെ ഫോണില്‍ വിളിച്ച് ലിജിമോള്‍ ആവശ്യപ്പെട്ടു. കുട്ടികളെ ഉപേക്ഷിച്ച ലിജി കാമുകന്‍ അരുണ്‍ കുമാറിനൊപ്പം കോട്ടയത്തേക്ക് പോകുകയായിരുന്നു. സ്ഥലത്തെത്തിയ സഹോദരന്‍ കുട്ടികളെ സുരക്ഷിതമായി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ലിജിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇവർ കോട്ടയത്തുണ്ടെന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്ന് പോലീസ് ആവശ്യപ്പെട്ടത് പ്രകാരം ഇരുവരും നേമം പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയപ്പോഴും അരുണ്‍കുമാറിനൊപ്പം ജീവിക്കാനാണിഷ്ടമെന്നു ലിജി വ്യക്തമാക്കി. എന്നാല്‍, ഇരുവര്‍ക്കും ജാമ്യം നല്‍കുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. കുട്ടികളോടു ക്രൂരത കാട്ടിയതിന്, ജുവൈനല്‍ ജസ്റ്റിസ് നിയമം 317, 109, 34 വകുപ്പുകള്‍ പ്രകാരമാണു ലിജിക്കെതിരേ പോലീസ് കേസെടുത്തത്. കാമുകന്‍ അരുണ്‍കുമാറിനെതിരേ പ്രേരണാക്കുറ്റവും ചുമത്തി. നവംബര്‍ ഒന്‍പതുവരെ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. രണ്ട് വര്‍ഷം മുമ്പാണ് അവിവാഹിതനായ അരുണ്‍കുമാര്‍ ലിജിമോളെ പരിചയപ്പെടുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെയാണ് വീട് വിട്ടിറങ്ങിയതെന്നാണ് ലിജി പോലീസിനോട് പറഞ്ഞത്.
https://www.facebook.com/Malayalivartha



























