കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത... കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം. ചിക്കമഗളൂരു ജില്ലയിലെ കുദ്രേമുഖ് ഡിവിഷനുകീഴിലെ കുദ്രേമുഖ്, നേത്രാവതി, കുറിഞ്ഞാൽ, ഗണ്ഡിക്കൽ ട്രെക്കിങ് പാതകളിൽ വനംവകുപ്പ് വീണ്ടും നിയന്ത്രണമേർപ്പെടുത്തി.
ഇനി ഗൈഡുകളുടെ സാന്നിധ്യത്തിൽ മാത്രമേ സഞ്ചാരികളെ മലകയറാനായി അനുവദിക്കുകയുള്ളൂ.
ഗൈഡുകൾ ജി.പി.എസ്. സൗകര്യമുള്ള വാക്കിടോക്കികൾ കൈയിൽ കരുതേണ്ടതാണ്. പരമാവധി ഒരുദിവസം 150 പേരെ മാത്രമേ ഒരുപാതയിൽ മലകയറാൻ അനുവദിക്കുകയുള്ളൂ. ഗൈഡുകളുടെ സുരക്ഷാനിർദേശങ്ങൾ പൂർണമായും സഞ്ചാരികൾ അനുസരിക്കണം. ഓൺലൈനിലൂടെ തിരിച്ചറിയൽകാർഡുകൾ അപ്‌ലോഡ് ചെയ്ത് രജിസ്റ്റർചെയ്ത സഞ്ചാരികളെ മാത്രമേ ട്രെക്കിങ്ങിന് അനുവദിക്കുകയുള്ളൂ.
തിരിച്ചറിയൽ കാർഡും ഓൺലൈൻ രജിസ്‌ട്രേഷനും സ്ഥിരീകരിക്കേണ്ട പൂർണ ഉത്തരവാദിത്വം ഗൈഡുകൾക്കായിരിക്കും. ഇതിൽ വീഴ്ചവരുത്തുന്ന ഗൈഡുകൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ . വന്യമൃഗശല്യം രൂക്ഷമായതിനെത്തുടർന്ന് അടച്ചിട്ട ട്രെക്കിങ് കേന്ദ്രങ്ങൾ രണ്ടാഴ്ച മുൻപാണ് പൂർണമായും തുറന്നത്. ഇതോടെ കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നടക്കം സഞ്ചാരികളുടെ പ്രവാഹമായിരുന്നു.
"
https://www.facebook.com/Malayalivartha



























