പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രതികളായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി. യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയ കേസിലും പിഎസ്‌സി കോണ്‍സ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയ കേസിലുംരണ്ടുപേരും പ്രതികളായിരുന്നു

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രതികളായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി. യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയ കേസിലും പിഎസ്‌സി കോണ്‍സ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയ കേസിലുംരണ്ടുപേരും പ്രതികളായിരുന്നു
ശിവരഞ്ജിത്തും നസീമും പ്രതികളായ യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും പരീക്ഷാ ക്രമക്കേട് കേസിലും അന്വേഷണസംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കേസുകളിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത് വൈകിച്ചതോടെയാണ് പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടായത്.
പ്രതികളെ പിടികൂടി ഇത്രയും ദിവസം കഴിഞ്ഞിട്ടും യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും പി.എസ് സി തട്ടിപ്പ് കേസിലും പോലീസ് കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യത്തിന് അവസരമൊരുക്കുകയായിരുന്നുവെന്നും പോലീസ് ഒത്തുകളിച്ചതിനാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്നും ആക്ഷേപമുണ്ട്. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
പ്രതികളായ എല്ലാ കേസുകളിലും ഇവര്‍ക്ക് ഇതോടെ ജാമ്യം ലഭിച്ചു. പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്ക് നടന്ന പരീക്ഷയിലാണ് ശിവരഞ്ജിത്തും നസീമും ഉള്‍പ്പടെയുള്ളവര്‍ ക്രമക്കേട് കാണിച്ചത്. പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ശിവരഞ്ജിത്തും നസീമും അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പിഎസ്സി തട്ടിപ്പ് കേസും പുറത്തുവന്നത്. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ശിവരഞ്ജിത്ത് ഒന്നാം റാങ്കും നസീമിന് 28-ാം റാങ്കുമായിരുന്നു..തിരുവനന്തപുരം യൂണിവേഴ്സിറ്റ് കോളേജിൽ സഹവിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച പ്രതികൾ പിഎസ് സി റാങ്ക് ലിസ്റ്റിൽ ഒന്നും രണ്ടും റാങ്കിൽ എത്തിയതടെയാണ് വിവാദം ഉടലെടുത്തത്.
മൂന്ന് പരീക്ഷ കേന്ദ്രങ്ങളിലായിരുന്നു ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടിയവർ. പരീക്ഷ നക്കുന്ന സമയങ്ങളിൽ ഇവരുടെ മൊബൈലിൽ നിരന്തരം എസ്എംഎസുകൾ വന്നിരുന്നു. മെസ്സേജുകൾ അയച്ചിരുന്നത് ഒരു പോലീസുകാരനാണ് എന്നും ഇത് ഉത്തരങ്ങൾ ആകാം എന്നും പോലീസ് സംശയം ഉണ്ടായിരുന്നു.
സിവിൽ പോലീസ് ഓഫീസർ പരീക്ഷ നടന്നത് ഉചയ്ക്ക് 2 മുതൽ 3.15 വരെയായിരുന്നു. പിഎസ് സി ആഭ്യന്തര വിജിലൻസിന്റെ അന്വേഷത്തിൽ 75 മിനുട്ടിനുള്ളിൽ ആർ ശിവരഞ്ജിത്തിന് 96ഉം പിപി പ്രണവിന് 78ഉം എസ്എംഎസുൾ വന്നിരുന്നു. ഇരുവരും പരീക്ഷ എഴുതിയതാകട്ടെ കിലോമീറ്ററുകൾ അകലെയുള്ള സ്കൂളിലുമായിരുന്നു. ശിവരഞ്ജിത്തിന് 2 നമ്പറുകളിൽ നിന്നും പ്രണവിന് 3 നമ്പറുകളിൽ നിന്നുമാണ് എസ്എംഎസ് വന്നത്. ഇതിൽ രണ്ട് പേർക്കും ഒറ്റ നമ്പറിൽ നിന്ന് എസ്എംഎസ് വന്നിരുന്നു. ഇക്കാര്യം അന്വേഷിച്ചപ്പോഴാണ് ഒരു പോലീസുകാരൻ കുടുങ്ങിയത്
അതേസമയം പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ പി.പി.പ്രണവ്, ഗോകുൽ, സഫീർ എന്നിവർ ഇപ്പോഴും ജയിലിലാണ്. ഇവർക്കും കുറ്റപത്രം വൈകുന്നതിനാൽ അടുത്തുതന്നെ ജാമ്യം ലഭിച്ചേക്കും.
പരീക്ഷാ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹരജി നൽകിയിട്ടുണ്ട് .സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ കേസ് തെളിയില്ലെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ... ജൂലായ് ആദ്യമാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. പ്രവർത്തകരെ അന്നത്തെ എസ്.എഫ്.ഐ. യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തിൽ ആക്രമിച്ചത്......
സാധാരണ ഇത്തരം സംഭവങ്ങളിൽ പ്രതിസ്ഥാനത്ത് ഉണ്ടാകാറുള്ളത് തട്ടിപ്പ് സംഘങ്ങളാണ്. എന്നാൽ ഇത്തവണ ഭരണത്തിന്റെ തണലിലുള്ളവർ തന്നെയാണ് തട്ടിപ്പിന് ഒത്താശ ചെയ്തത് എന്നാണു പ്രത്യേകത.ക്രമക്കേടിനു സഹായിച്ച പ്രതികളുടെ ഫോൺ നമ്പറുകൾ അടക്കം പിഎസ് സി ചെയർമാൻ വാർത്താ സമ്മേളനത്തിൽ പുറത്ത് വിട്ടിരുന്നു. എന്നാൽ ആരൊക്കെയാണ് അവിടുത്തെ ഇൻവിജിലേറ്റർമാർ എന്ന് പിഎസ് സി ചെയർമാന് പയാൻ മടിയായിരുന്നു.
ഇൻവിജിലേറ്റർമാരുടെ പേരു പറഞ്ഞാൽ അടുത്ത ചോദ്യം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പിഎസ്‌സി ഉദ്യോഗസ്ഥർ ആരൊക്കെ എന്നതാകും. ഈ പേരുകളൊന്നും പുറത്ത് പറയാൻ പിഎസ് സി ആഗ്രഹിക്കുന്നില്ല എന്നത് പകൽപോലെ വ്യക്തമാണ് ..ഇപ്പോൾ കുറ്റപത്രം വൈകിപ്പിച്ചതിന്റെ പേരിൽ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരാകുകയും ചെയ്തു
https://www.facebook.com/Malayalivartha



























