കൂടം ഭൂമി തട്ടിപ്പ് രവീന്ദ്രൻ നായരെ വരിഞ്ഞു മുറുക്കി പോലീസ്, ഞെട്ടിപ്പിക്കുന്ന പോലീസ് അനാസ്ഥ !

കരമന ഭൂമി തട്ടിപ്പ് കേസിലും ദുരൂഹ മരണങ്ങളിലും അന്വേഷണസംഘം കൂടുതൽ നടപടികളിലേക്ക് കടന്നുകഴിഞ്ഞു .ഇതേതുടർന്ന് ഭൂമി തട്ടിപ്പ് കേസില്‍ കാര്യസ്ഥന്റെയും ഭാര്യയുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കേസിലെ ഒന്നാം പ്രതിയായ രവീന്ദ്രൻ നായരുടെയും ഭാര്യയുടേയും അക്കൗണ്ടുകളാണ് ഇത്തരത്തിൽ മരവിപ്പിച്ചത്. പോലിസ് നിര്‍ദേശത്തെ തുടര്‍ന്നാണ് ബാങ്ക് നടപടി സ്വീകരിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത് അക്കൗണ്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം ബാങ്കുകൾക്ക് നോട്ടീസ് നൽകിയത്. ഏതൊക്കെ ബാങ്കുകളിൽ എത്രയോളം രൂപയുണ്ടെന്ന വിവരം പുറത്തുവിട്ടിട്ടില്ല. 50 ലക്ഷത്തിന് മുകളിൽ പണമുണ്ടെന്നാണ് സൂചന.എന്നാൽ പോലീസ് തങ്ങളുടെ മുഖം രക്ഷിക്കാനുള്ള നീക്കം ആയാണ് പലരും ഇതിനെ വിലയിരുത്തുന്നത് . മറ്റൊന്നും കൊണ്ടല്ല കരമനയിലെ ഭൂമി തട്ടിപ്പ് കേസിൽ ലോക്കൽ പോലീസിന്റെ അനാസ്ഥ പലവേളയിലും വ്യക്തമായിരുന്നു എന്നുള്ളത് കൊണ്ട് തന്നെ.
പോലീസ് ഉൾപ്പെടെ ഉള്ളവരെ പ്രതികൾ സ്വാധീനിച്ചതിന്റെ ഫലം തന്നെയാവണം കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരെ അയൽവാസികളെ പോലും അറിയിക്കാതെ രവീന്ദ്രൻ നായർ രഹസ്യമായി ജയമാധവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ ആരോപണങ്ങളിൽ നിന്നൊക്കെ ലോക്കൽ പോലീസിന്റെ അനാസ്ഥ വ്യക്തമാണ്. അത് മാത്രവും അല്ല മരണകാരണം വ്യക്തമാവണമെങ്കിൽ ആന്തരിവങ്ങളുടെ പരിശോധനാഫലം കൂടിവരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടത്തിൻറെ പ്രാഥമിക റിപ്പോർട്ട് . മെഡിക്കൽ കോളജ് ആശുപത്രിയിലെ പാത്തോളജി ലാബിലാണ് ആന്തരിക അവയവങ്ങള്‍ പരിശോധിക്കാനായി നൽകിയിരിക്കുന്നത്. രണ്ടുവർഷം മുമ്പ് നടന്ന സംഭവത്തിലെ പരിശോധന ഫലം ഇതേ വരെ കരമന പൊലീസ് വാങ്ങിയിരുന്നില്ല. ലോക്കൽ പോലീസിന്റെ ഇത്രയും കടുത്ത അനാസ്ഥ ചൂണ്ടികാണിച്ചു കൊണ്ട് സാധാരണ ജനങ്ങൾ ചോദിക്കുന്നു ..ഇത് എന്തൊരു പോലീസ് .
https://www.facebook.com/Malayalivartha



























