ഇവിടെ പിഞ്ചു കുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്... മക്കൾ ഉണ്ടാകരുത് എന്നാണ് ഇപ്പോൾ ആഗ്രഹം. മക്കളുണ്ടായാൽ അവർ ക്ക് ഈ നാട്ടിൽ സ്വസ്ഥമായി ഉറങ്ങാൻ സാധിക്കില്ല. ഇപ്പോൾ ഇല്ലെന്നൊരു സങ്കടമുണ്ട്. നമ്മുടെ കേരളത്തിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കുഞ്ഞുങ്ങൾ ജനിക്കാതിരിക്കുന്നതാണ് നല്ലത് സാജു വ്യക്തമാക്കി

നടൻ സാജു നവോദയ വാളയാര്‍ സംഭവത്തില്‍ പ്രതികരിച്ചിരിക്കുന്നത് ഏറെ രൂക്ഷമായാണ് .കുഞ്ഞുങ്ങളില്ലാത്ത സാജു ഏറെ കാലമായി ഒരു കുഞ്ഞിക്കൽ കാണാൻ കൊതിച്ചിരിക്കുകയാണ് . എന്നാൽ വാളയാർ സംഭവത്തിലെ നീതികേട് കണ്ടതോടെ തന്റെ ആ ആഗ്രഹം വേണ്ടെന്നുവെക്കുകയാണ് എന്നാണ് താരം പ്രതികരിച്ചത് .. ആ കുട്ടികള്‍ക്ക് നീതിലഭിക്കണമെന്നും ഇനി തനിക്ക് മക്കള്‍ വേണ്ട എന്നും സാജു പറഞ്ഞു. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെയാണ് ഇവർ ചെയ്യുന്നത്. ഇവരൊക്കെ മനുഷ്യന്മാരായി ജനിച്ചത് തന്നെ കഷ്‍ടമെന്നും സാജു നവോദയ പറഞ്ഞു. പ്രതികരണത്തിനിടെ സാജു നവോദ വീകാരാധീനനായി
വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ആളാണ് ഞാൻ. അതില്‍ വലിയ വിഷമമുണ്ട്. ഇനി എനിക്ക് മക്കള്‍ വേണ്ട. അത്രയ്ക്കു വിഷമമുണ്ട്. ഇതൊന്നും നിര്‍ത്താന്‍ പറ്റില്ല. ഇതെല്ലാം കേട്ട് ഒരാളെങ്കിലും ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്ന് ചിന്തിച്ചാല്‍ മതി.
ഇവിടെ പിഞ്ചു കുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മക്കൾ ഉണ്ടാകരുത് എന്നാണ് ഇപ്പോൾ ആഗ്രഹം. മക്കളുണ്ടായാൽ അവർ ക്ക് ഈ നാട്ടിൽ സ്വസ്ഥമായി ഉറങ്ങാൻ സാധിക്കില്ല. ഇപ്പോൾ ഇല്ലെന്നൊരു സങ്കടമുണ്ട്. നമ്മുടെ കേരളത്തിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കുഞ്ഞുങ്ങൾ ജനിക്കാതിരിക്കുന്നതാണ് നല്ലത് സാജു വ്യക്തമാക്കി.
വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ള ആളാണ് ഞാൻ. ഒരു രാഷ്ട്രീയപാർട്ടിക്കും എതിരല്ല. പക്ഷേ ആ കുട്ടികൾക്കു നീതി ലഭിക്കണം. കലാകാരന്‍ എന്ന നിലയില്‍ തനിക്കു ചെയ്യാന്‍ കഴിയുന്ന കാര്യമാണ് പ്രതിഷേധ കൂട്ടായ്‍മയില്‍ പങ്കെടുത്തത്.
ഇത് മാധ്യമങ്ങള്‍ വഴി അറിഞ്ഞ കാര്യമാണ്. അറിയാത്ത കാര്യങ്ങള്‍ നിരവധിയുണ്ടാകും. ഇതിനെയൊക്കെ നേരിടാൻ ഒരാൾ വരും. ഇതുപോലെ ചെയ്യുന്നവന്മാർക്ക് മറുപടിയുമായി അവൻ വരും- സാജു നവോദയ പറഞ്ഞു.
വാളയാറിലെ പെൺകുട്ടികൾക്ക് നീതി നിഷേധിച്ചതിനെതിരെ ചെറുപ്പക്കാർ തെരുവ് നാടകം നടത്തിയപ്പോഴായിരുന്നു സാജു നവോദയുടെ പ്രതികരണം. നവജിത്ത് നാരായണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതേസമയം വാളയാര്‍ പീഡനക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാൻ തീരുമാനിച്ചിട്ടുണ്ട്
വിചാരണ പൂർത്തിയാക്കിയ കേസ് ആണെങ്കിലും പുതിയ തെളിവുകളുടെ വെളിച്ചത്തിൽ വാളയാർ പെൺകുട്ടികളുടെ അസ്വാഭാവിക മരണം സിബിഐ അന്വേഷിക്കുന്നതിൽ തടസ്സമില്ലെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി .
സാധാരണ ക്രിമിനൽ നടപടി ചട്ടം അനുസരിച്ചു വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ കേസിൽ അതേ കുറ്റത്തിനു പ്രതികളെ വീണ്ടും വിചാരണ ചെയ്യാൻ വ്യവസ്ഥയില്ല... എന്നാൽ അന്വേഷണം, കുറ്റപത്രം, വിചാരണ എന്നിവ നീതിയുക്തമല്ലെന്നു സർക്കാരിനോ കേസിലെ ഇരകളുടെ അടുത്ത ബന്ധുക്കൾക്കോ പിന്നീടു ബോധ്യപ്പെട്ടാൽ മേൽക്കോടതിയെ സമീപിച്ചു വിധി റദ്ദാക്കാൻ അവസരമുണ്ട്.
വിധി റദ്ദാക്കപ്പെടുന്നതോടെ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത മജിസ്ട്രേട്ട് കോടതിയിൽ പ്രതികളെ വീണ്ടും ഹാജരാക്കി റിമാൻഡ് ചെയ്യാവുന്നതാണ്. സർക്കാരിന്റെയോ ഇരകളുടെ ബന്ധുക്കളുടെയോ ഹർജിയിൽ ആവശ്യമെന്നു തോന്നിയാൽ പുതിയ അന്വേഷണ ഏജൻസിയെ നിയോഗിക്കാൻ ഹൈക്കോടതികൾക്കും അധികാരമുണ്ട്.
https://www.facebook.com/Malayalivartha



























