കേരളത്തിന്റെ തന്തയ്ക്ക് പിറക്കാത്ത നാറിയ പോലീസ് മാത്രമാണ് ഇളയ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി; ഇവരെ വെടിവെച്ച കൊല്ലണം; വാളയാർ കേസിൽ പൊട്ടിത്തെറിച്ച് പി സി ജോർജ്

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേരെക്കൂടി കഴിഞ്ഞ ദിവസം കോടതി വെറുതേ വിട്ടിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രതികളെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി സിനിമാ താരങ്ങളും, രാഷ്ട്രീയ പ്രവർത്തരും രംഗത്തുണ്ട്. വാളയാർ കേസിൽ പൊട്ടിത്തെറിച്ച് പി സി ജോർജ്.
കേരളത്തിന്റെ തന്തയ്ക്ക് പിറക്കാത്ത നാറിയ പോലീസ് മാത്രമാണ് ഇളയ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയെന്നും, പോലീസ് മരിച്ച ആദ്യ കുട്ടിയുടെ കേസ് അന്വേഷിച്ചിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിക്ക് ജീവൻ നഷ്ട്ടപെടില്ലായിരുന്നുവെന്നും പി സി ജോർജ് മലയാളിവാർത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കേസിലെ പ്രതികളെ രക്ഷിക്കുന്ന മുഖ്യമന്ത്രിയും പിണറായി സർക്കാരും അധം പതിക്കുകയാണ്. വാളയാറിലെ സഹോദരിമാരുടെ മരണം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം. പ്രതിയായവരെ അറസ്റ്റ് ചെയ്യുന്നതോടൊപ്പം പ്രതികളെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കിയവരെയും കുടുക്കണം. പിണറായി അധികാരത്തിൽ വന്ന ശേഷം കുറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു. നല്ല കാര്യങ്ങൾ ചെയ്യുന്ന മുഖ്യമന്ത്രി എന്ന നിലയിൽ അഭിമാനവും ഉണ്ടായിരുന്നു. എന്നാൽ ദിവസം കഴിയും തോറും ആ വിശ്വാസം കുറഞ്ഞുവരുകയാണെന്നും പിസി ജോർജ് പറഞ്ഞു.
വാളയാറിൽ രണ്ടാമത്തെ പെൺകുട്ടിയെ കൊന്നതാണെന്ന് എനിയ്ക്ക് ഉറപ്പുണ്ട്. വളരെ ഭീകരമായ അവസ്ഥയാണ് ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേത്. ഓരോ ദിവസവും സിപിഎം തകർന്ന് കൊണ്ടിരിക്കുകയാണ്. ലോകത്ത് ഇന്ന് കമ്മ്യൂണിസം എന്ന ആശയം ഇല്ല. ഇന്ത്യയിൽ കമ്മ്യൂണിസം ഉണ്ടായിരുന്ന ബംഗാളിൽ അത് വട്ട പൂജ്യമായി മാറിയിരിക്കുന്നു. ആകെയുള്ളത് കേരളത്തിലായിരുന്നു. പിണറായി പിടിച്ച നിർത്താൻ നോക്കിയപ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ അത് തകർത്തെറിയുകയാണെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.
പട്ടിക ജാതിയിൽ പെട്ട 13 കാരിയെയാണ് ബലാത്സംഗം ചെയ്തത്. മനഃസാക്ഷിയുള്ളവന് ചിന്തിക്കാൻ പോലും കഴിയാത്ത വൃത്തികെട്ട കാര്യങ്ങളാണ് ഇന്ന് നടക്കുന്നത്. പിണറായിയുടെ നിയമസഭയിലെ മറുപടി തനിയ്ക്ക് സുഖകരമായി തോന്നിയില്ല. പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പറയാത്തതിൽ തനിയ്ക്ക് അമർശമുണ്ടെന്നും പി സി ജോർജ് പറഞ്ഞു.
https://www.facebook.com/Malayalivartha



























