കേരളത്തിൽ സാധാരണക്കാരന് നീതി കിട്ടില്ല; പ്രതികൾ ഇടത് പക്ഷം ആണെങ്കിൽ ആ കേസ് മറന്നേക്ക്; എം കെ മുനീർ

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളുടെ മരണത്തില്‍ പ്രതികളെ കോടതി വെറുതെ വിട്ടതിൽ പ്രതിഷേധം ആളികത്തുകയാണ്. കേരളത്തിൽ സാധാരണക്കാരന് ഇന്ന് നീതി കിട്ടില്ലെന്നും പ്രതികൾ ഇടത് പക്ഷമാണെങ്കിൽ ആ കേസ് മറക്കാമെന്ന് എം കെ മുനീർ മലയാളിവാർത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിന് ശേഷം പ്രതികൾ ജയിലിൽ എത്തുന്നതിന് മുൻപ് തന്നെ ലോക്കൽ പാർട്ടി നേതാക്കന്മാർ ഇടപെട്ട് അവരെ ഇറക്കിയിരിക്കുന്നു. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിന് ശേഷമാണ് ഇതിനെകുറിച്ച് ഗവണ്മെന്റ് ആലോചിക്കുന്നത്. അരിവാൾ പാർട്ടിക്കാരാണ് തങ്ങളുടെ കുഞ്ഞിന്റെ മരണത്തിന് പിന്നിലെന്ന് ആ കുട്ടികളുടെ അമ്മ പറഞ്ഞിട്ടുണ്ടെന്നും മുനീർ പറയുന്നു. കേരളത്തിലെ പോലീസ് ഏജൻസികളെ കൊണ്ട് വാളയാർ കേസ് അന്വേഷിക്കാൻ കഴിയില്ല. പോലീസും പാർട്ടിയുമെല്ലാം പ്രതികളുടെ പക്ഷത്ത് നിന്ന് കൊണ്ടാണ് ആദ്യം മുതൽ തന്നെ പെരുമാറിയത്.
തെളിവുകളുടെ അഭാവത്തിൽ തള്ളിപ്പോയിരിക്കുന്ന കേസാണ് വാളയാർ. എന്നാൽ ഇപ്പോൾ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. ഇന്ന് മാർകിസ്റ്റ് പാർട്ടി തീരുമാനിക്കുന്ന നിയമമാണ് കേരളത്തിൽ നടക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുകയാണെങ്കിൽ ഒന്നും സംഭവിക്കില്ല. മുഖ്യ മന്ത്രി പിണറായി വിജയൻറെ കഴിവ് കേട് കൊണ്ടാണ് കേരളത്തിലെ പോലീസുകാർ ഇതുപോലെ അഴിഞ്ഞാടുന്നത്. അദ്ദേഹത്തിന്റെ മൗനസമ്മദം പാർട്ടി പ്രവർത്തകർക്ക് വിളയാടാൻ അനുവദിച്ച കൊടുക്കുകയാണ്. സിബിഐ എൻക്വയറി വെച്ച കൃപേഷിന്റെ കേസ് 25 ലക്ഷം രൂപ കൊടുത്ത്തള്ളിക്കുന്നതിന് വേണ്ടി അപ്പീൽ പോകാൻ തീരുമാനിച്ചുള്ള ഗവണ്മെന്റ് ആണ് പിണറായിയുടേതെന്നും മുനീർ പറയുന്നു.
കേരളത്തിൽ മാർകിസ്റ്റ് പാർട്ടി തകരുകയാണ്. ഇക്കഴിഞ്ഞ ലോകസഭയോട് കൂടി തകർന്നു. എന്നാൽ പാർട്ടിയുടെ ജീവൻ പലയിടങ്ങളിലും കാണുന്നുണ്ട്. പക്ഷെ അത് അണയാൻ പോകുന്നതിന്റെ മുൻപുള്ള ചെറിയ കത്തൽ മാത്രമാണെന്നും മുനീർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























