വാളയാർ കേസിൽ മന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയിരിക്കുന്നു; എന്തിനാണ് ആർക്ക് വേണ്ടിയാണ്, ഇങ്ങനെ ഒരു സർക്കാർ.... വാളയാർ കേസ് വലിയ ഗുഢാലോചനയുടെ ഫലമായി അട്ടിമറിക്കപ്പെട്ടു; എംഎൽഎ അനൂപ് ജേക്കബ്

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മരണത്തില്‍ പ്രതികളെ കോടതി കോടതി വെറുതേ വിട്ടതിൽ വൻ പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. വാളയാർ കേസ് വലിയ ഗുഢാലോചനയുടെ ഫലമായി അട്ടിമറിക്കപ്പെടുന്നുവെന്ന് എം എൽ എ അനൂപ് ജേക്കബ്. മലയാളിവാ ർത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാളയാർ കേസ് നിയമസഭയിൽ ഞങ്ങൾ ഉന്നയിച്ചിരുന്നു. ഈ കേസിൽ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും, കൃത്യമായ നടപടികൾ ഉണ്ടാവുമെന്നാണ് അന്ന് മുഖ്യ മന്ത്രി പറഞ്ഞത്. എന്നാൽ കേസ് ഗവണ്മെന്റ് ഗൗരവമായി എടുക്കാത്തത് കൊണ്ട് തെളിവുകളുടെ അഭാവത്തിൽ കോടതി പ്രതികളെ കുറ്റ വിമുക്തരാക്കുകയായിരുന്നു. പെൺകുട്ടികളുടെ അമ്മ കേസിൽ സിപിഎംന്റെ അപാകതകളും ഇടപെടലുകളും ചൂണ്ടികാണിച്ചിട്ടുണ്ട്. ആ അമ്മയുടെ ശബ്ദവും പ്രയാസവും വികാരവും ഉൾകൊള്ളാൻ ഗവണ്‍മെന്റിന് കഴിയുന്നില്ല എന്നതാണ് സത്യാവസ്ഥ.
തെളിവുകൾ ഹാജരാകുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപെട്ടുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിന് ശേഷം പ്രതികൾ ജയിലിൽ എത്തുന്നതിന് മുൻപ് തന്നെ ലോക്കൽ പാർട്ടി നേതാക്കന്മാർ ഇടപെട്ട് അവരെ ഇറക്കിയിരുന്നു. ഗൂഢാലോചനയുടെ ഫലമായി ഇവിടെ കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു എന്ന കാര്യത്തിൽ സംശയം ഇല്ല. ഗവണ്മെന്റ് വേട്ടക്കാരോടൊപ്പമാണ് നിൽക്കുന്നത്. പ്രതിഭാഗം വക്കീലിനെ സിഡബ്ലിയുസി യുടെ അധ്യക്ഷനാക്കുകയും എന്നാൽ ഇതിനെ ന്യായീകരിച്ച് കൊണ്ട് ആരോഗ്യ മന്ത്രിയും. കേസിൽ മന്ത്രി സത്യപ്രതിജ്ഞ ലംഘനമാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഇത് തന്നെ ഗവണ്മെന്റിന്റെ വലിയ വീഴ്ചയായി കാണുന്നു . സിബിഐ അന്വേഷിക്കുന്നതിലൂടെ മാത്രമാണ് കേസിന്റെ യഥാർത്ഥ വസ്തുത കൊണ്ടുവരാൻ കഴിയുകയുള്ളു. അത് ഞങ്ങളും , പെൺകുട്ടികളുടെ കുടുംബവും പൊതുസമൂഹവും വിശ്വസിക്കുന്നു. ഗവണ്മെന്റിന്റെ കീഴിലുള്ള ഏജൻസി അന്വേഷിച്ചാൽ ഇതിലെ പ്രതികൾ പുറത്തുവരുമെന്ന് കരുതുന്നില്ല . സത്യസന്ധമായ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ യുഡിഫ് സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അനൂപ് പറയുന്നു
ഇവിടെ പാർട്ടിയും പോലീസും ഒത്ത് കളിച്ചിരിക്കുകയാണ്. ഈ ഗവണ്മെന്റ് അധികാരത്തിൽ വന്നതിന് ശേഷം 32 മത്തെ രാഷ്ട്രീയ കൊലപാതകമാണ് കേരളത്തിൽ നടക്കുന്നതെങ്കിൽ ഒൻ പതിനായിരത്തിൽ പരം പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. എന്നാൽ അതിൽ 15 ശതമാനം കേസുകളിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. പോക്‌സോ കേസ് കൂടുതലും കടന്നുവരുന്നത് ക്രമാസമാദാന നിരയിലെ വീഴ്ചയെയാണ് ചൂണ്ടികാണിക്കുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് ഭരിക്കുന്ന ഗവൺമെൻ്റ്റെ ഉത്തരവാദിത്തമാണെന്നും അനൂപ് പറഞ്ഞു.
കേരളത്തിലെ ക്രമാസമാദാന നില പരിപൂർണ്ണമായും തകർന്നിരിക്കുകയാണ്. ഒരു പോലീസിനെ പരിപൂർണ്ണമായും രാഷ്ട്രീയ വൽക്കരിച്ച കൊണ്ട് പോകുന്നുവെന്നുള്ള ആക്ഷേപം ഉയർന്നുവരുന്നു. തെറ്റുകൾ തിരുത്താൻ ഗവണ്മെന്റ് തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























