Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും

കാണാതായെങ്കിലും... വടക്കാഞ്ചേരി കുറാഞ്ചേരി റെയില്‍വേ മേല്‍പ്പാലത്തിനോട് ചേര്‍ന്നുള്ള കുന്നില്‍ കണ്ടെത്തിയ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ ഉയരുന്നു; മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹത്തിന് പിന്നിലെന്ത്?

14 FEBRUARY 2020 11:26 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ കാണാതാവുക, പിന്നീട് അല്‍പ ദിവസത്തിനകം മരിച്ച നിലയില്‍ കാണുക. കേരളത്തില്‍ ഇത്തരത്തിലുള്ള തുടര്‍ച്ചയായ സംഭവങ്ങളാണ് അടുത്തിടെ ഉണ്ടാകുന്നത്. കാസര്‍ഗോഡ് കടല്‍ത്തീരത്ത് ഒരു അധ്യാപിക മരിച്ച് കിടന്നതിന്റെ ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല. അതിന് മുമ്പാണ് വടക്കാഞ്ചേരി കുറാഞ്ചേരി റെയില്‍വേ മേല്‍പ്പാലത്തിനോട് ചേര്‍ന്നുള്ള കുന്നില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. 51 വയസ്സുള്ള ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനിയുടേതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഫെബ്രുവരി എട്ടിന് ഇവരെ കാണാതായതായി ബന്ധുക്കള്‍ ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

കുറാഞ്ചേരികേച്ചേരി സംസ്ഥാനപാതയോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുന്നിലാണ് വ്യാഴാഴ്ച കാലത്ത് ജഡം കണ്ടത്. മൂന്ന് ദിവസമെങ്കിലും പഴക്കമുണ്ട്. മുഖഭാഗം കത്തിക്കരിഞ്ഞ് വികൃതമായിട്ടുണ്ട്. സമീപത്ത് കത്തിക്കരിഞ്ഞ സാരിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. കന്നാസും മദ്യക്കുപ്പികളും പരിസരത്ത് ചിതറിക്കിടക്കുന്നുണ്ട്.

കാണാതായ അമ്പലപ്പാറ സ്വദേശിനി ചികിത്സയ്ക്കായി കുറാഞ്ചേരിയിലെ മാനസിക ചികിത്സാ കേന്ദ്രത്തില്‍ വരാറുണ്ട്. കാണാതാവുന്ന സമയം ഇവര്‍ ധരിച്ചിരുന്നത് നീലയില്‍ വെള്ള പൂക്കളുള്ള സാരിയാണ്. ജഡത്തിനു സമീപം കണ്ട സാരി ഇതിനോട് സാമ്യമുള്ളതാണ്. കഴുത്തിലും കാതിലും ആഭരണങ്ങളുണ്ട്. കഴുത്തിലെ മാല മുക്കുപണ്ടമാണെങ്കിലും ഹൈന്ദവ ആചാരരീതിയിലുള്ള താലി സ്വര്‍ണമാണ്.

തുറസ്സായ പുല്ലുപോലുമില്ലാത്ത സ്ഥലത്താണ് ജഡം കിടന്നിരുന്നത്. കൊലപ്പെടുത്തിയിട്ട് ഇവിടെ കൊണ്ടുവന്ന് കത്തിച്ചതാവാമെന്നും സംശയിക്കുന്നു. ഇവിടം സാമൂഹികവിരുദ്ധരുടെ താവളമാണ്. സംസ്ഥാനപാതയോട് ചേര്‍ന്നാണെങ്കിലും ഉള്‍ഭാഗം മണ്ണെടുത്ത ഈ സ്ഥലത്ത് കുന്നിന്റെ അവശിഷ്ടങ്ങള്‍ മറയായിനില്‍ക്കുന്നതിനാല്‍ പെട്ടെന്ന് ശ്രദ്ധ പതിയില്ല.

തമിഴ്‌നാട് സ്വദേശിയായ മുത്തു എന്നയാളാണ് ജഡം കണ്ടത്. വിവരമറിഞ്ഞ് എട്ടുമണിയോടെ പോലീസ് സ്ഥലത്തെത്തി. പോലീസ് നായയും സയന്റിഫിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍, പോലീസ് കമ്മിഷണര്‍ ആര്‍. ആദിത്യ, അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എസ്. സിനോജ്, സി.ഐ. കെ. മാധവന്‍കുട്ടി തുടങ്ങിയവരും സ്ഥലത്തെത്തി. മന്ത്രി എ.സി. മൊയ്തീനും സ്ഥലത്തെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ജഡം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

വിവിധ സ്‌റ്റേഷനുകളില്‍ കാണാതായ സ്ത്രീകളുടെ വിവരം ശേഖരിച്ചപ്പോഴാണ് ഒറ്റപ്പാലത്ത് സ്ത്രീയെ കാണാതായവിവരം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

വ്യാഴാഴ്ച രാവിലെ സംസ്ഥാന പാതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു.

മൃതദേഹത്തിന്റെ കഴുത്തില്‍ ഒരു മാലയും സമീപത്തായി മദ്യക്കുപ്പികളുമുണ്ടായിരുന്നു. മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീകളെ കാണാതായ കേസുകളെക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് പ്രാഥമികഘട്ടത്തില്‍ ശേഖരിക്കുന്നത്. വിവരമറിഞ്ഞ് ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും മന്ത്രി എ.സി.മൊയ്തീന്‍ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസിലെത്തി  (58 minutes ago)

രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ്  (1 hour ago)

എംഎൽഎ ഓഫിസിൽ വിവരം ലഭിച്ചത് 15 മിനിറ്റ് മുൻപ്..സുരക്ഷ ഒരുക്കി. ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂർ എത്തി അവിടെ നിന്ന് പാലക്കാട്ട്...ഒറ്റകുഞ്ഞിങ്ങൾ അറിഞ്ഞില്ല..!  (1 hour ago)

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (2 hours ago)

യു കെയിൽ ശക്തമായ മഴയും കാറ്റും ആഞ്ഞുവീശുന്നു എല്ലാം തകർത്ത് ബ്രാം കൊടുംകാറ്റ് ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് ഓഫിസ്  (2 hours ago)

സഹപ്രവർത്തകയെബലാത്സംഗം ചെയ്തമലയാളി നഴ്സിന്7 വർഷം തടവ്സ്ത്രകൾക്ക് സഹായം ചെയ്യുകയായിരുന്നുവെന്ന് !!  (2 hours ago)

സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

നെറികെട്ട പാകിസ്ഥാൻ !സ്ത്രീകളെയും കുട്ടികളെയും ചാവേറുകളാക്കി !!! ഓലപ്പാമ്പുകാട്ടി ഇന്ത്യയെ വിറപ്പിക്കാൻ അസീം മുനീർ...ചുരുട്ടിക്കൂട്ടി മോദി അഫ്ഗാൻ അതിർത്തിയിൽ സംഭവിക്കുന്നത്  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ച് കെ.കെ.രമ  (3 hours ago)

പോലിസ് കള്ളക്കേസ് എടുത്തതിനെതിരെ പരാതി നല്‍കി പത്തൊന്‍പതുകാരി  (3 hours ago)

അധ്യാപികയെ സ്‌കൂളില്‍ കയറി ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ടു ചെയ്യാനെത്തി  (5 hours ago)

15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്  (5 hours ago)

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം  (5 hours ago)

അതിജീവിതയ്‌ക്കൊപ്പമെന്ന ക്‌ളീഷേ ഡയലോഗിന് നില്‍ക്കുന്നില്ല; ഗൂഢാലോചനയുണ്ടെന്ന് ദിലീപിന് തോന്നിയിട്ടുണ്ടെങ്കില്‍ 85 ദിവസം അദ്ദേഹത്തെ ജയിലിലിട്ട നടപടിക്കെതിരെ കേസിന് പോകണമെന്ന് ജോയ് മാത്യു  (6 hours ago)

Malayali Vartha Recommends