Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..


ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..

കാണാതായെങ്കിലും... വടക്കാഞ്ചേരി കുറാഞ്ചേരി റെയില്‍വേ മേല്‍പ്പാലത്തിനോട് ചേര്‍ന്നുള്ള കുന്നില്‍ കണ്ടെത്തിയ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ ഉയരുന്നു; മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹത്തിന് പിന്നിലെന്ത്?

14 FEBRUARY 2020 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..

ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..

സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..

വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

കീഴാറൂര്‍ ഈരാറ്റിന്‍പുറം ആറ്റുകടവില്‍ നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി

സ്ത്രീകളെ കാണാതാവുക, പിന്നീട് അല്‍പ ദിവസത്തിനകം മരിച്ച നിലയില്‍ കാണുക. കേരളത്തില്‍ ഇത്തരത്തിലുള്ള തുടര്‍ച്ചയായ സംഭവങ്ങളാണ് അടുത്തിടെ ഉണ്ടാകുന്നത്. കാസര്‍ഗോഡ് കടല്‍ത്തീരത്ത് ഒരു അധ്യാപിക മരിച്ച് കിടന്നതിന്റെ ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല. അതിന് മുമ്പാണ് വടക്കാഞ്ചേരി കുറാഞ്ചേരി റെയില്‍വേ മേല്‍പ്പാലത്തിനോട് ചേര്‍ന്നുള്ള കുന്നില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. 51 വയസ്സുള്ള ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനിയുടേതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഫെബ്രുവരി എട്ടിന് ഇവരെ കാണാതായതായി ബന്ധുക്കള്‍ ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

കുറാഞ്ചേരികേച്ചേരി സംസ്ഥാനപാതയോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുന്നിലാണ് വ്യാഴാഴ്ച കാലത്ത് ജഡം കണ്ടത്. മൂന്ന് ദിവസമെങ്കിലും പഴക്കമുണ്ട്. മുഖഭാഗം കത്തിക്കരിഞ്ഞ് വികൃതമായിട്ടുണ്ട്. സമീപത്ത് കത്തിക്കരിഞ്ഞ സാരിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. കന്നാസും മദ്യക്കുപ്പികളും പരിസരത്ത് ചിതറിക്കിടക്കുന്നുണ്ട്.

കാണാതായ അമ്പലപ്പാറ സ്വദേശിനി ചികിത്സയ്ക്കായി കുറാഞ്ചേരിയിലെ മാനസിക ചികിത്സാ കേന്ദ്രത്തില്‍ വരാറുണ്ട്. കാണാതാവുന്ന സമയം ഇവര്‍ ധരിച്ചിരുന്നത് നീലയില്‍ വെള്ള പൂക്കളുള്ള സാരിയാണ്. ജഡത്തിനു സമീപം കണ്ട സാരി ഇതിനോട് സാമ്യമുള്ളതാണ്. കഴുത്തിലും കാതിലും ആഭരണങ്ങളുണ്ട്. കഴുത്തിലെ മാല മുക്കുപണ്ടമാണെങ്കിലും ഹൈന്ദവ ആചാരരീതിയിലുള്ള താലി സ്വര്‍ണമാണ്.

തുറസ്സായ പുല്ലുപോലുമില്ലാത്ത സ്ഥലത്താണ് ജഡം കിടന്നിരുന്നത്. കൊലപ്പെടുത്തിയിട്ട് ഇവിടെ കൊണ്ടുവന്ന് കത്തിച്ചതാവാമെന്നും സംശയിക്കുന്നു. ഇവിടം സാമൂഹികവിരുദ്ധരുടെ താവളമാണ്. സംസ്ഥാനപാതയോട് ചേര്‍ന്നാണെങ്കിലും ഉള്‍ഭാഗം മണ്ണെടുത്ത ഈ സ്ഥലത്ത് കുന്നിന്റെ അവശിഷ്ടങ്ങള്‍ മറയായിനില്‍ക്കുന്നതിനാല്‍ പെട്ടെന്ന് ശ്രദ്ധ പതിയില്ല.

തമിഴ്‌നാട് സ്വദേശിയായ മുത്തു എന്നയാളാണ് ജഡം കണ്ടത്. വിവരമറിഞ്ഞ് എട്ടുമണിയോടെ പോലീസ് സ്ഥലത്തെത്തി. പോലീസ് നായയും സയന്റിഫിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍, പോലീസ് കമ്മിഷണര്‍ ആര്‍. ആദിത്യ, അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എസ്. സിനോജ്, സി.ഐ. കെ. മാധവന്‍കുട്ടി തുടങ്ങിയവരും സ്ഥലത്തെത്തി. മന്ത്രി എ.സി. മൊയ്തീനും സ്ഥലത്തെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ജഡം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

വിവിധ സ്‌റ്റേഷനുകളില്‍ കാണാതായ സ്ത്രീകളുടെ വിവരം ശേഖരിച്ചപ്പോഴാണ് ഒറ്റപ്പാലത്ത് സ്ത്രീയെ കാണാതായവിവരം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

വ്യാഴാഴ്ച രാവിലെ സംസ്ഥാന പാതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു.

മൃതദേഹത്തിന്റെ കഴുത്തില്‍ ഒരു മാലയും സമീപത്തായി മദ്യക്കുപ്പികളുമുണ്ടായിരുന്നു. മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീകളെ കാണാതായ കേസുകളെക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് പ്രാഥമികഘട്ടത്തില്‍ ശേഖരിക്കുന്നത്. വിവരമറിഞ്ഞ് ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും മന്ത്രി എ.സി.മൊയ്തീന്‍ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് പ്രവേശിക്കുന്നു  (43 minutes ago)

ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു?  (54 minutes ago)

SABARIMALA പ്രതികള്‍ക്കെല്ലാം ജാമ്യം ?  (59 minutes ago)

ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി  (1 hour ago)

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള  (2 hours ago)

വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി  (2 hours ago)

കഞ്ചാവ് കടത്ത്: പ്രതികൾക്ക് 2 വർഷം വീതം തടവും 20000 വീതം പിഴയും  (2 hours ago)

പത്മ പുരസ്കാരം തെറിക്കാൻ തന്നെയാണ് സാധ്യത  (2 hours ago)

അധ്യാപകന് 161 വർഷം കഠിന തടവും 87000 രൂപ പിഴയും   (2 hours ago)

കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഈ മാസം ഒമ്പതിന് നാടിന് സമര്‍പ്പിക്കും...  (3 hours ago)

'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്‍;  (3 hours ago)

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി... പ്രമേഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും  (3 hours ago)

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല  (3 hours ago)

ബജറ്റ് അവതരണം തുടങ്ങി....  (3 hours ago)

Malayali Vartha Recommends