ചന്ദനക്കുടം നേര്‍ച്ചക്കിടെ ആനപ്പുറത്ത് സി എ എ വിരുദ്ധ ബാനർ ; ഇടഞ്ഞ് യുവമോർച്ച ;കാളിയാറോഡ് ചന്ദനക്കുടം നേര്‍ച്ചയ്ക്കിടെ ആനപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ പരാതിയുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍; ആനപ്പുറത്തിരുന്ന് ബാനര്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണന്ന് ആവശ്യപ്പെട്ടാണ് പരാതി
കാളിയാറോഡ് ചന്ദനക്കുടം നേര്‍ച്ചയ്ക്കിടെ ആനപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ പരാതിയുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തെ പരസ്യമായി എതിര്‍ത്തുകൊണ്ട് ആനപ്പുറത്തിരുന്ന് ബാനര്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണന്ന് ആവശ്യപ്പെട്ടാണ് പരാതി. ചേലക്കര പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.
നേര്‍ച്ചക്കിടെ പൗരത്വ നിയമത്തിനെതിരെ ആനപ്പുറത്തിരുന്ന് നടത്തിയ പ്രതിഷേധത്തിന്റെ ഫോട്ടോയും വീഡിയോയും വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണ് യുവമോര്‍ച്ചയുടെ പരാതിയില്‍ പറയുന്നത്.ഉത്സവങ്ങളില്‍ നിയമവിരുദ്ധമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനങ്ങളെ വിഭജിക്കുന്ന നിയമത്തെ കേരളത്തിലെ മതസൗഹാര്‍ദ സമൂഹം ഒറ്റക്കെട്ടായി നേരിടും എന്ന ആശയത്തോടെയായിരുന്നു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടത്.കേരളത്തിൽ പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.പൗരത്വ നിയമത്തിനെതിരെ
കേരളവും സുപ്രീംകോടതിയിൽ സൂട്ട് സമർപ്പിച്ചിരുന്നു.
അതിനിടെ ദേശവ്യാപകമായി പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ഇപ്പോഴും നടക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടക്കുന്ന ദല്‍ഹിയിലെ ജാഫറാബാദിന് സമീപം മൗജ്പൂരില്‍ സംഘര്‍ഷം. പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പിയിലെ വിവാദ നേതാവ് കപില്‍ മിശ്രയുടെ റാലി നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാര്‍ക്ക് സമീപത്തുകൂടി കടന്നു പോകവെ കല്ലേറുണ്ടായതായാണ് റിപ്പോര്‍ട്ട്.
വൈകീട്ട് നാലുമണിയോടെ ഒരു സംഘമാളുകള്‍ കല്ലേറിയുകയായിരുന്നു. തുടര്‍ന്നാണ് ഇത് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. സംഘര്‍ത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.നിയമത്തെ അനുകൂലിക്കുന്നവര്‍ സംഘര്‍ഷത്തിനിടെ ജയ് ശ്രീറാം എന്ന മുദ്രാവാക്യം വിളിക്കുന്നതായി പുറത്തുവന്ന വീഡിയോകളില്‍ വ്യക്തമാണ്.
സംഘര്‍ത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൊലീസിന്റെ വലിയ സംഘവും അര്‍ധ സൈനിക വിഭാഗവും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രണ വിധേയമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ചയാണ് നൂറുകണക്കിന് സ്ത്രീകളുടെ നേതൃത്വത്തില്‍ ജാഫറാബാദില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ അടച്ചിരുന്നു.
പൗരത്വ ഭേദഗതി നിയമം ഭയക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം യുക്തിക്ക് നിരക്കുന്നതല്ലെന്ന പ്രസ്താവനയുമായി ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് രംഗത്തെത്തി.. ഈ ഭയത്തിന് കാരണം സര്‍ക്കാര്‍ തന്നെയാണെന്നും അവര്‍ തന്നെ ഭയം വേണ്ടെന്നു പറയുന്നതും യുക്തിരഹിതമാണെന്നാണ് ചീഫ് ജസ്റ്റിസ് പറയുന്നത്. 18 വര്‍ഷത്തെ ചീഫ് ജസ്റ്റിസ് സേവനം പൂര്‍ത്തിയാക്കി ഫെബ്രുവരി 24 ന് വിരമിക്കാനിരിക്കെയാണ് പ്രദീപ് നന്ദ്രജോഗിന്റെ പരാമര്‍ശം.
ഭരണഘടനാ മൂല്യങ്ങളിലൂന്നിയും ഇതിനെ നോക്കിക്കാണാം. ഭരണഘടനയുടെ സാങ്കേതിത ഭാഷയ്ക്കപ്പുറത്തു നിന്നാണത്. അപ്പോള്‍ മതപരമായ ഏതു തരത്തിലുള്ള വിവേചനവും ഭരണഘടനാ മൂല്യങ്ങളുടെ അടിത്തറയ്ക്ക് എതിരാണ്,’ എന്നായിരുന്നു പ്രദീപ് നന്ദ്രജോഗിന്റെ അഭിപ്രായം.അതേ സമയം എന്‍.ആര്‍.സി വ്യവസ്ഥകള്‍ സര്‍ക്കാര്‍ പുറത്തിറക്കും വരെ കാത്തിരിക്കണമെന്നും നന്ദ്രജോഗ് പറയുന്നു. എന്നാല്‍ അസമില്‍ സംഭവിച്ചതുള്‍പ്പെടുള്ള കാര്യങ്ങള്‍ കണ്ട് സര്‍ക്കാര്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഭയമുണ്ടെന്നും നന്ദ്രജോഗ് കൂട്ടിച്ചേര്‍ത്തു. ദേശീയ മാധ്യമമായ ദ പ്രീ പ്രസ് ജേര്‍ണലിനോടാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha