കുറ്റപ്പെടുത്തുന്നവർ അറിയണം കാക്കിയുടെ നന്മ; ആത്മഹത്യയ്ക്കു ശ്രമിച്ച അസം സ്വദേശിയായ പെൺകുട്ടിയെ രക്ഷിച്ചു പൊലീസുകാർ, ശുചീകരണ ലായനി കുടിച്ച് അബോധാവസ്ഥയിലായ പെൺകുട്ടിയെ ജീപ്പിൽ കയറ്റി; കൃത്യസമയത്ത് എത്തിച്ച് ജീവൻ രക്ഷിച്ചു
ലോക്ഡൗൺ ദിവസം ഷീ ലോഡ്ജിൽ ആത്മഹത്യയ്ക്കു ശ്രമിച്ച അസം സ്വദേശിയായ പെൺകുട്ടിയെ രക്ഷിച്ചു പൊലീസുകാർ. ലോക്ഡൗണിന്റെ തിരക്കുകൾക്കിടയിലും ആംബുലൻസ് വരാൻ കാത്തു നിൽക്കാതെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് പൊലീസ് ജീപ്പിൽ രക്ഷാപ്രവർത്തനം നടത്തിയത്. ശനി രാത്രി 9നാണ് പെൺകുട്ടി നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് കരച്ചിലും ബഹളവും ആരംഭിച്ചത്.
വലിയമ്മ മരിച്ചെന്നും അവസാനമായി കാണണമെന്നുമായിരുന്നു ആവശ്യം. ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്ര സാധ്യമല്ലെന്നു ഷീ ലോഡ്ജ് അധികൃതർ അറിയിച്ചെങ്കിലും വഴങ്ങിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ ശുചീകരണ ലായനി കുടിച്ച് അബോധാവസ്ഥയിലായ നിലയിൽ പെൺകുട്ടിയെ മുറിയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ലോഡ്ജ് അധികൃതർ ആംബുലൻസ് സേവനദാതാക്കളെ വിളിച്ചു.
ഒപ്പം വെസ്റ്റ് പൊലീസിലും വിളിച്ചു.സി.ഐ. സനീഷിന്റെ നിർദേശപ്രകാരം സീനിയർ സിപിഒ ഷിബു ജോർജ്, സിപിഒ കെ.എസ്. സുജിത് എന്നിവർ സ്ഥലത്തെത്തി. ആംബുലൻസ് വരാൻ വൈകുമെന്നു കണ്ടതോടെ ജീപ്പിൽ കയറ്റി. ഷീ ലോഡ്ജ് ജീവനക്കാരി ഗീതയേയും ജീപ്പിൽ കയറ്റി ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നു മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. കൃത്യസമയത്ത് എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായതായി ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പൊലീസ് വണ്ടി 28 കിലോമീറ്റർഓടിയ വാർത്ത നമ്മൾ കേട്ടറിഞ്ഞത്. . ചെറുപുഴ പഞ്ചായത്തിലെ പാറോത്തുംനീർ സ്വദേശി പുളിഞ്ചക്കാതടത്തിൽ അനീഷിന്റെയും ജ്യോതിയുടെയും കുഞ്ഞാണ് പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ അന്ന് രക്ഷപ്പെട്ടത്.ഇരുവരുടെയും വിഷമം കണ്ട ഓട്ടോറിക്ഷ ഡ്രൈവർ ചെറുപുഴ പൊലീസ് സ്റ്റേഷനിലെത്തി ഇൻസ്പെക്ടർ എം.പി.വിനീഷ്കുമാറിനോട് വിവരം അറിയിക്കുകയായിരുന്നു. ആംബുലൻസ് വിളിക്കാൻ കാത്തു നിൽക്കാതെ സീനിയർ പൊലീസ് ഓഫീസർ സുധീർകുമാറിനോടും ഡ്രൈവർ കെ. മഹേഷിനോടും കുട്ടിയെ എത്രയും വേഗം പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിക്കാൻ ഇൻസ്പെക്ടർ നിർദേശിച്ചു.
പിന്നാലെ ഇരുവരും ചേർന്ന് കുഞ്ഞിനെയും മാതാപിതാക്കളേയും പൊലീസ് വണ്ടിയില്‍ കയറ്റി പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 20 മിനിറ്റ് കൊണ്ട് 28 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഇവർ കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചത്. തക്ക സമയത്ത് ചികിത്സ ലഭിച്ചതിനാൽ നവജാത ശിശു സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ലോക്ഡൗണിനെതുടര്‍ന്ന് ഭക്ഷണവും വെള്ളവും ലഭിക്കാതെ റോഡില്‍ കുഴഞ്ഞു വീണ തൃശ്ശൂര്‍ കൊരട്ടിയിലെ ഇതര സംസ്ഥാനക്കാരനായ വൃദ്ധന് രക്ഷകരായത് ജനമൈത്രി പോലീസും ആരോഗ്യപ്രവര്‍ത്തകരുമാണ്. അവശ്യ സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര ചരക്ക് വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് രാത്രി ഭക്ഷണവും കുടിവെള്ളവും നല്‍കി വരുന്ന 'സ്നേഹ സ്പര്‍ശം' പദ്ധതിയ്ക്ക് കഴിഞ്ഞ ദിവസം തൃശ്ശൂര്‍ കൊരട്ടിയില്‍ തുടക്കമായിരുന്നു .
.പോലീസിന്റെ ഭാഗത്തുനിന്നുള്ള ചെറിയ പാകപ്പിഴയും വലിയ വർത്തയാണിന്ന് .ലോക്ക്ഡോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നമ്മുടെ എല്ലാം സുരക്ഷിതത്വത്തിനായി തെരുവിൽ കർമ്മ നിരതരായിരിക്കുന്നവരെ നാം മനസിലാക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
https://www.facebook.com/Malayalivartha