കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും എന്ന് പരാതി; പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു...സൂപ്പർ മാർക്കറ്റ് ഉടമയും അനന്തരവന്മാരും പോലീസ് കസ്റ്റഡിയിൽ
കൊറോണ വ്യാപനത്തെത്തുടർന്ന് സംസ്‌ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കടകളിൽ വ്യാപകമായി പൂഴ്ത്തിവെയ്പ്പ് നടക്കുന്നുണ്ടെന്ന് റിപ്പോർട്ട്. കഴക്കൂട്ടത്ത് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ സൂപ്പർമാർക്കറ്റ് മാർക്കറ്റ് ഉടമയും ജീവനക്കാരും മർദ്ദിച്ചതായി പരാതി. പൂഴ്ത്തിവയ്പ്പ് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് കയ്യേറ്റം ചെയ്തത്. മേലംകുളത്ത് പ്രവർത്തിക്കുന്ന ബൈ ആൻഡ് സെയ്ൽ സൂപ്പർ മാർക്കറ്റ് ഉടമയും ജീവനക്കാരും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തെന്നാണ് പരാതി . ടിഎസ്ഒ ഷാനവാസ്, റേഷനിംഗ് ഇൻസ്പെക്ടർമാരായ സുഫില, സിമി, ഷിബു, ഡ്രൈവർ ജയകൃഷ്ണൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.
വ്യാപകമായി കരിഞ്ചന്തയും പൂഴ്ത്തി വയ്പ്പുമുണ്ടെന്ന പരാതിയെ തുടർന്ന് പരിശോധന കർശമനമാക്കാൻ ജില്ലാ കളക്ടർ ഉത്തരവ് നൽകിയിരുന്നു . ഇതിന്‍റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഡ്രൈവർ ജയകൃഷ്ണനെയും റേഷനിംഗ് ഇൻസ്പെക്ടർ സുഫിലയേയും മെഡിക്കൽ കോളേജിലേക്ക് മാറ്റി . സംഭവമറിഞ്ഞ് കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കടയുടമ ജോൺസൺ യോഹന്നാൻ, അനന്തരവന്മാരായ നിതിൻ കെ സാമുവൽ, നിഖിൽ കെ സാമുവൽ, എന്നിവർ കഴക്കൂട്ടം പോലീസിന്റെ കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha