കോവിഡ്19; രോഗം സ്ഥിരീകരിച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ ഹെൽത്ത് ഇൻസ്പെക്ടർക്കൊപ്പം ജോലി ചെയ്തവരെ ക്വാറന്റീനിൽ വിടുന്നതിൽ ആരോഗ്യവകുപ്പിന് സംഭവിച്ചത് ഗുരുതര അനാസ്ഥ....സംസ്ഥാനത്ത് കടുത്ത ആശങ്ക...ഹെൽത്ത് ഇൻസ്പെക്ടറോടൊപ്പം ജോലി ചെയ്തിരുന്നവർ ഇടപെട്ടത് നൂറോളം പേരുമായി
സംസ്ഥാന സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്ത വിധം മുന്നോട്ട് പോകുമ്പോൾ തന്നെ ഗുരുതരമായ കൃത്യവിലോപനം നടത്തിയതിന്റെ പേരിൽ ആരോഗ്യ വകുപ്പിലെ ഏതാനും പ്രവർത്തകരുടെ പ്രവൃത്തി ഇപ്പോൾ നാടിനു മറ്റൊരു ആശങ്ക കൂടി സൃഷ്ടിച്ചിരിക്കുകയാണ് .കൊറോണയുടെ സമൂഹ വ്യാപനം തടയുവാൻ സർക്കാർ സ്വീകരിച്ച ബ്രേക്ക് ദി ചെയിൻ വലിയ സ്വീകാര്യതയും അതോടൊപ്പം തന്നെ അതിനെ അനന്തരഫലമായി വലിയ തോതിലുള്ള നിയന്ത്രണവുമാണ് കേരളത്തിൽ നടപ്പിലാക്കുവാൻ കഴിഞ്ഞത്.മൊത്തം 202 പേർക്കാണ് കേരളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് .എന്നാൽ സർക്കാർ കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ ഭാഗമായി പലരുംരോഗമുക്തി പ്രാപിച്ചു എന്ന് തന്നെയാണ് നിലവിൽ വ്യക്തമാകുന്നത് .എന്നാൽ കൊച്ചിയിൽ നടന്ന അനിഷ്ടസംഭവം ഇപ്പോൾ ഏവരെയും ആശങ്കയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ്.
നെടുമ്പാശേരി വിമാനത്താവളത്തിൽ കോവിഡ്19 സ്ഥിരീകരിച്ച ഹെൽത്ത് ഇൻസ്പെക്ടർക്കൊപ്പം ജോലി ചെയ്തവരെ ക്വാറന്റീനിൽ വിടുന്നതിൽ ആരോഗ്യവകുപ്പിന് അനാസ്ഥ കാണിച്ചു എന്നത് സോഷ്യൽ മീഡിയ വലിയ തോതിൽ വിമർശനം നടത്തിയ കാര്യമായി മാറിക്കഴിഞ്ഞു . രോഗബാധിതനായി ഇദ്ദേഹം കഴിഞ്ഞ 21ന് ജോലിയിൽ നിന്ന് പോയെങ്കിലും അദ്ദേഹത്തോട് ഒപ്പം കൂടെ ജോലി ചെയ്തവർക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്താതിരുന്നത് കാര്യം കൂടുതൽ ഗുരുതരമാക്കിയേക്കും എന്നാണ് വിലയിരുത്തൽ. ഹെൽത്ത് ഇൻസ്പെക്ടർക്കൊപ്പം ജോലി ചെയ്തവർ സമ്പർക്ക വിലക്കിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത് ഇന്നലെയാണ്. ഇദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതും ഇന്നലെയായിരുന്നു. ഇതോടെയാണ് ഇപ്പോൾ കടുത്ത ആശങ്ക ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്നത്
വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കടുത്ത പനിയുമായി മടങ്ങിയത് മാർച്ച് 21നാണ്. തൊട്ടടുത്ത ദിവസം അതായത് മാർച്ച് 22ന് രാജ്യാന്തര സർവീസുകൾ നിർത്തിവച്ചതോടെ ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ള ആരോഗ്യ സംഘവും വിമാനത്താവളം വിട്ടു. ക്വാറന്റീനിൽ പോകേണ്ടതല്ലേയെന്ന് നഴ്സുമാരടക്കം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ആരോഗ്യ വകുപ്പിൽ നിന്നും ലഭിക്കാതെ വന്നതോടെ ഇവർക്ക് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലേക്കു മടങ്ങേണ്ടി വന്നു. ജില്ലയിലെ പിഎച്ച്‌സികളിൽ നിന്ന് ഉൾപ്പെടെ എത്തിയവരായിരുന്നു ഇവർ.
ഇതിനിടെയാണ് ഈ സംഘത്തിലുണ്ടാിയരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു തൊട്ടുപിന്നാല വിമാനത്താവളത്തിൽ ജോലിയിലുണ്ടായിരുന്നവർ ജോലി സ്ഥലത്തു നിന്നു മടങ്ങിയ ദിവസം മുതൽ 14 ദിവസത്തേയ്ക്ക് ക്വാറന്റീനിൽ പോകണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഉത്തരവ് ഇറക്കുകയായിരുന്നു. മാർച്ച് 22ന് നെടുമ്പാശേരിയിലെ ഡ്യൂട്ടി അവസാനിപ്പിച്ച് പോയ മെഡിക്കൽ സംഘത്തിലുള്ളവർ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ജോലിസ്ഥലത്തും വീട്ടിലും ഉൾപ്പടെ നൂറുകണക്കിന് ആളുകളുമായി ഇടപെട്ടിട്ടുണ്ട് എന്നത് നിലവിലെ കാര്യങ്ങൾ ഗുരുതരമാക്കും.
എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസർ പുറത്തിറക്കിയ ഉത്തരവു പ്രകാരം ഐസലേഷൻ ഡ്യൂട്ടികളിൽ ഉള്ളവർക്ക് ഡ്യൂട്ടി കാലാവധി കഴിഞ്ഞാൽ പിന്നീട് 14 ദിവസം സമ്പർക്ക വിലക്ക് ഏർപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഈ ഗുരുതരമായ വീഴ്ച ജില്ലാ ഭരണകൂടത്തിന് ഇരട്ടി ജോലിയാണ് സൃഷ്ട്ടിച്ചിരിക്കുന്നത് .ആരോഗ്യ വകുപ്പിന്റെ കൃത്യമായ നിർദ്ദേശം ലഭ്യമായിരുന്നുവെങ്കിൽ കൂടുതൽ ജാഗ്രത പാലിച്ചേനെ എന്നാണ് ഇവർ പറയുന്നത്.
https://www.facebook.com/Malayalivartha