ലോക്ക് ഡൗൺ; കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടമായി സംഘടിച്ചതിനുപിന്നിൽ വ്യാജ സന്ദേശമെന്ന് പോലീസ് നിഗമനം...സംഘടിത പ്രതിഷേധം മനപ്പൂർവമാകാം എന്ന് തൃണമൂൽ കോൺഗ്രസ്സും
കർശന ജാഗ്രത നിർദ്ദേശങ്ങൾ കട്ടിൽ പറത്തിക്കൊണ്ട് കേവലം വാട്സ് ആപ്പ് സന്ദേശത്തിന്റെ പേരിൽ തെരുവിലിറങ്ങിയ ജനങ്ങൾ .അവരുടെ ആവശ്യം ഭക്ഷണമോ സുരക്ഷയോ ആകാൻ വഴിയില്ല മറിച്ച് മറ്റാരുടെയോ ചട്ടുകമാകാൻ ശ്രമിക്കുകയായിരുന്നു എന്ന് തന്നെയാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇത് ഒരു തരത്തിലുള്ള ക്രിമിനൽ ഗൂഢാലോചനയാകാം എന്നത് തന്നെയാണ് ഇതിലൂടെ ഇപ്പോൾ സംശയിച്ചിരിക്കുന്നത് .എന്നാൽ ഇവർക്ക് ഇതിനുള്ള ധൈര്യം പകർന്നതാര് തന്നെയായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ പല പൊതു പ്രവർത്തകരും വിളിച്ചു പറയുന്ന സാഹചര്യത്തിൽ ഇതിന്റെ നിജസ്ഥിതി അറിയാനുള്ള അന്വേഷണത്തിലാണ് കേരളം പോലീസ് .
കോട്ടയം പായിപ്പാട് ലോക്ക് ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികൾ സംഘടിച്ചതിലെ ഗൂഡാലോചന കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് മുന്നോട്ടു തന്നെയാണ് . സംഘം ചേർന്നതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇന്നലെ രാത്രി തന്നെ തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ പൊലീസ് വിശദമായ തെരച്ചിൽ നടത്തി. നിരവധി പേരെ ചോദ്യം ചെയ്തു. എറണാകുളം റേഞ്ച് ഐജി മഹേഷ്കുമാർ കാളിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ലോക്ക് ഡൗൺ ലംഘിച്ച് ആയിരത്തിലധികം വരുന്ന അതിഥി തൊഴിലാളികളാണ് ഇന്നലെ കോട്ടയം പായിപ്പാട്ടെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.എന്നാൽ ഇപ്പോൾ ഏതാനും ചില ആളുകൾ സാമൂഹിക വിരുദ്ധ പ്രവണതകൾ നടത്തി വരുന്നു എന്നത് തന്നെയാണ് വ്യക്തമാകുന്നത് .അതിനാൽ തന്നെ ഇപ്പോൾ ബംഗാളിൽ നിന്നും ജർഖന്ദിൽ നിന്നും കേരളത്തിലേക്ക് നിരവധി ഫോൺ കോളുകൾ വന്നുകൊണ്ടിരിക്കുകയാണ് .
അന്യസംസ്ഥാന തൊഴിലാളികൾക്ക് സുരക്ഷാ ഉറപ്പു വരുത്തുന്ന കാര്യത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രവർത്തനത്തിൽ ഞങ്ങൾക്ക് പൂർണമായും വിശ്വാസമുണ്ട് എന്നായിരുന്നു തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര പറഞ്ഞത് .രാജ്യത്തു പ്രഖ്യാപിച്ചിരിക്കുന്ന മൂന്നാഴ്ചത്തെ ലോക്ക് ഡൌൺ ഏറ്റവും ഭംഗിയായി നടപ്പിലാക്കാനും മാതൃക കാട്ടാനും കേരളം കിണഞ്ഞു പരിശ്രമിക്കുമ്പോൾ ഇത്തരം അനിഷ്ട സംഭവം മനപൂർവ്വമാണ് നടന്നതാകാം എന്ന് തന്നെയാണ് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്സും കരുതുന്നതെന്ന് വ്യക്തമാക്കുകയാണ്.അഥിതി തൊഴിലാളികൾക്ക് ആവശ്യമായ സഹായം സംസ്ഥാന സർക്കാർ നൽകുമെന്ന് ഉറപ്പുണ്ട് എന്നായിരുന്നു മഹുവയുടെ പ്രതികരണം .എന്നാൽ ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ ഇവരെ സ്വന്തം നാട്ടിൽ എത്തിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്
ലോക് ഡൗൺ നിലനിൽക്കുന്നതിനിടെ നാട്ടിലേക്ക് പോകാൻ വാഹനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. രാവിലെ പതിനൊന്ന് മണിയോടെ പായിപ്പാട് കവലയിലേക്ക് ആയിരത്തോളം വരുന്ന അതിഥി തൊഴിലാളികൾ വലിയ തോതിൽ സംഘടിച്ചെത്തിയത് .കൂട്ടത്തോടെയെത്തിയ തൊഴിലാളികൾ റോഡിൽ കുത്തിയിരിക്കുകയും പിന്നീട് അവർ വലിയ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു പൊലീസ് കുറവായിരുന്നതിനാൽ തൊഴിലാളികളെ നിയന്ത്രിക്കാനായില്ല. പിന്നീട് പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്ന് കൂടുതൽ പൊലിസെത്തി. അരമണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിൽ രണ്ട് മണിയോടെ അതിഥി തൊഴിലാളികൾ ക്യാമ്പുകളിലേക്ക് മടങ്ങിയത്.
https://www.facebook.com/Malayalivartha