കേരളത്തിന് ഇനി ആ ലക്ഷ്യം മാത്രം; ഉത്പാദനവും സേവനവും നിശ്ചലമാക്കി അധിക കാലം മുന്നോട്ട് പോകാനാവില്ലന്നു പഠനം
ആൾക്കൂട്ടം കേന്ദ്രസർക്കാർ നിരോധിക്കുകയാണ്. രാഷ്ട്രീയ സാമൂഹിക ഒത്തുചേരലുകളും ഉത്സവങ്ങളും ആരാധനയുമെല്ലാം ഇതിൽപെടും. രോഗവ്യാപനം തടയണം. ലോക്ക്ഡൗണിൽ നിന്ന് രാജ്യം പുറത്തുകടക്കുന്നു. ഈ നിലയിൽ അധികം തുരനാവില്ല. ഉത്പാദനവും സേവനവും നിശ്ചലമാക്കി അധിക കാലം മുന്നോട്ട് പോകാനാവില്ല.
ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശം ലഭിച്ചിട്ടില്ല. അതിനായി കാത്തിരിക്കുകയാണ്. ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞെങ്കിലും വലിയ ആൾക്കൂട്ടം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മാർഗനിർദ്ദേശം വരുന്ന മുറ്ക്ക് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ മതമേധാവികളുമായും മതസ്ഥാപന മേധാവികളുമായും ചർച്ച നടത്തി. ആരാധനാലയങ്ങളിൽ സാധാരണ നില പുനസ്ഥാപിച്ചാൽ വലിയ ആൾക്കൂട്ടമുണ്ടാകും. അത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും സർക്കാർ നിലപാടിനോട് എല്ലാവരും യോജിച്ചു. ഹിന്ദു, കൃസ്ത്യൻ, മുസ്ലിം വിഭാഗങ്ങളോട് വെവ്വേറെ ചർച്ച നടത്തി. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താമെന്ന് എല്ലാവരും പറഞ്ഞു. മുതിർന്ന പൗരന്മാരും മറ്റ് രോഗമുള്ളവരും ആരാധനാലയത്തിൽ എത്തും. ഇവർ വരുന്നത് അപകടമാണ്.
ഇവരെ കൊവിഡ് പെട്ടെന്ന് പിടികൂടാം. പിടിപെട്ടാലിവരെ സുഖപ്പെടുത്താനും പ്രയാസം. പ്രായമായവരിലും ഇതര രോഗികളിലും മരണനിരക്ക് കൂടുതലാണ്. ഇത് ഗൗരവമായി കാണണം. ഈ വിഭാഗം ആളുകളുടെ കാര്യത്തിൽ പ്രത്യേക നിയന്ത്രണം കൊണ്ടുവരുന്നതിനോട് മതനേതാക്കൾ യോജിച്ചു.
കേന്ദ്ര മാർഗദനിർദ്ദേശം വന്നാലെ സംസ്ഥാനത്തെ കാര്യം തീരുമാനിക്കൂ. രോഗവ്യാപനം ഒഴിവാക്കാനുതകുന്ന പ്രായോഗിക നിർദ്ദേശങ്ങൾ മതനേതാക്കൾ മുന്നോട്ട് വച്ചു. ഇവ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കും. കേന്ദ്ര നിർഡദ്ദേശം വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ആരാധനാലയങ്ങൾ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരിനോട് ചോദിക്കുന്ന ചില പ്രസ്താവനകൾ കണ്ടു. കാര്യങ്ങൾ മനസിലാക്കാതെയുള്ള പ്രസ്താവനകാളാണ് ഇവയെന്ന് കരുതുന്നില്ല. കേന്ദ്രസർക്കാരാണ് ഇക്കാര്യം തീരുമാനിച്ചത്. വിദ്യാലയങ്ങളും അടഞ്ഞുകിടക്കുകയാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പരിപാടികൾക്ക് വിലക്കുണ്ട്. ഇളവുകളുടെ ഭാഗമായി ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് തകേന്ദ്രസർക്കാർ പറഞ്ഞ സാഹചര്യത്തിലാണ് ഇന്ന് ചർച്ച നടത്തിയത്.
ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നത് വിശ്വാസികൾക്ക് വലിയ പ്രശ്നമുണ്ടാക്കുന്നുണ്ട്. എന്നാൽ സമൂഹത്തെ കരുതിയുള്ള നിയന്ത്രണങ്ങളോട് എല്ലാ മതങ്ങളും യോജിച്ചു. ഇക്കാര്യത്തിൽ വലിയ ഐക്യമാണ് ഉള്ളത്. ഒത്തൊരുമയോടെ ലോക്ക്ഡൗൺ കാലത്ത് പ്രവർത്തിച്ചു. ബന്ധപ്പെട്ടവരോട് അതിന് നന്ദി പറയുന്നു. തുടർന്നും നിസ്സീമമായ സഹകരണം ഉണ്ടാകണം.
ആരാധനാലയങ്ങൾ അടച്ചിടേണ്ട സാഹചര്യം വന്നപ്പോഴും സർക്കാർ മതനേതാക്കളുമായി ചർച്ച നടത്തി. ഓരോ ഘട്ടത്തിലും അവരെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായം കണക്കിലെടുത്തുമാണ് മുന്നോട്ട് പോകുന്നത്. കൊട്ടിയൂർ ഉത്സവത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു. ആൾക്കൂട്ടം ഒഴിവാക്കി ചടങ്ങുകൾ മാത്രം നടത്താനാണ് നിർദ്ദേശിച്ചത്.
https://www.facebook.com/Malayalivartha