കൊലപാതകത്തിനിടെ കാൽ കയറുകൊണ്ട് കെട്ടി, കറൻറടിപ്പിക്കാൻ ശ്രമിച്ചു, ഗ്യാസ്കുറ്റി തുറന്നുവെച്ചു എന്നതൊക്കെ വെച്ചുനോക്കിയപ്പോൾ മകനെ സംശയമുണ്ടായിരുന്നു ; ബിലാലിനെക്കുറിച്ചോർത്ത് കരയാത്ത ഒരാളും കുടുംബത്തിലില്ല; ഞങ്ങൾ ആ വീട്ടിൽ വാടകക്ക് താമസിച്ചിട്ടുണ്ട്; അവരുമായി നല്ല അടുപ്പമായിരുന്നു ;എന്നിട്ടും.. ഹൃദയം നുറുങ്ങുന്ന വേദനയുമായി ബിലാലിന്റെ പിതാവ്
കൊല ചെയ്തത് മകനായാലും ഫലം അനുഭവിക്കണമെന്ന് താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ ബിലാലിന്റെ പിതാവ് നിസാം ഹമീദ്. കുറ്റം ചെയ്തവനാണെങ്കിൽ അവനെ നിയമത്തിന്റെ വഴിയിൽ കൊണ്ടുപോയി തൂക്കിക്കൊല്ലുകയോ പരമാവധി ശിക്ഷ നൽകുകയോ ചെയ്യട്ടെ. ഇടക്കിടെ വീടുവിടുന്ന ബിലാലിനെ ഞായറാഴ്ച രാത്രിയും കാണാതായി. തുടർന്ന് വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകി. കൊലപാതകം അറിഞ്ഞപ്പോൾ ബിലാലിനെ സംശയിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സുഹൃത്തുക്കളെക്കൊണ്ട് വിളിപ്പിച്ചപ്പോൾ എടുത്തു. അപ്പോഴാണ് കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞത്.
കൊല ചെയ്തത് മകനായാലും ഫലം അനുഭവിക്കണമെന്നാണ് ബിലാലിെൻറ പിതാവ് നിസാം ഹമീദ് പറയുന്നത് .
കൊലപാതകത്തിനിടെ കാൽ കയറുകൊണ്ട് കെട്ടി, കറൻറടിപ്പിക്കാൻ ശ്രമിച്ചു, ഗ്യാസ്കുറ്റി തുറന്നുവെച്ചു എന്നതൊക്കെ വെച്ചുനോക്കുേമ്പാൾ എനിക്ക് അവനെ സംശയമുണ്ടായിരുന്നു. ഇവൻ മിസ്സിങ്ങുമാണ്. ആ ഭയം എെൻറ മനസ്സിലുണ്ട്. ആരോടും പറയാനും കഴിയുന്നില്ല. ഉദ്യോഗസ്ഥന്മാർ വന്ന് കാര്യങ്ങളൊക്കെ ചോദിച്ചേപ്പാൾ ഞാൻ അവരോട് പറഞ്ഞു. എറണാകുളത്ത് ഉെണ്ടന്നാണ് കിട്ടിയിരിക്കുന്ന വിവരമെന്നും പറഞ്ഞു. അവെൻറ ഫോൺനമ്പറും കൊടുത്തു.
ബിലാലിനെക്കുറിച്ചോർത്ത് കരയാത്ത ഒരാളും കുടുംബത്തിലില്ല. വിലകൂടിയ വസ്തുക്കൾ പലതും വാങ്ങിക്കൊടുത്തിരുന്നു. മുമ്പ് ബിലാലിന്റെ പേരിൽ രണ്ട് ക്രിമിനൽ കേസുണ്ടായിരുന്നു. ബിലാൽ ചെറുപ്പം മുതൽ പ്രത്യേക പ്രകൃതക്കാരനാണ്. കൊലപാതക വാർത്ത അറിഞ്ഞപ്പോൾ ബിലാലിനെ സംശയിച്ചിരുന്നു. സ്ഥിരമായി പബ്ജി കളിച്ചിരുന്ന ആളാണ്. കൊല ചെയ്തത് ബിലാലാണെങ്കിൽ അതിന്റെ ഫലം അനുഭവിക്കട്ടെയെന്നും പിതാവ് പറഞ്ഞു.
ചെറുപ്പം മുതൽ ബിലാൽ പ്രത്യേക പ്രകൃതക്കാരനാണ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ വീട് വിട്ട് ഇറങ്ങിപ്പോകുന്ന സ്വഭാവം ഉണ്ടായിരുന്നു. മുമ്പ് ബിലാലിെൻറ പേരിൽ രണ്ട് ക്രിമിനൽ കേസുണ്ടായിരുന്നു. മനോരോഗ വിദഗ്ധരുടെ ചികിത്സയും തേടിയിരുന്നു -നിസാം ഹമീദ് പറഞ്ഞു.
ഞാൻ ഗൾഫിൽ ജോലി നോക്കുന്ന സമയത്തും ബിലാൽ വീട്ടിൽനിന്ന് പല പ്രാവശ്യം ഇറങ്ങിപ്പോയിരുന്നു. ഭാര്യയും മോളും മാത്രമാണ് വീട്ടിലുള്ളത്. അവെന തപ്പി നടക്കാനോ ഒന്നും ആളില്ല. 12 വർഷം ഗൾഫിൽ ജോലി ചെയ്ത ശേഷം ഞാൻ നിർത്തിേപ്പാന്നു. ടൗണിൽ കച്ചവടം തുടങ്ങിയശേഷം ഇവനെ ഒപ്പം നിർത്തി. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തിയെടുക്കണമെന്നതായിരുന്നു ആഗ്രഹം.
ഞായറാഴ്ച രാത്രി എട്ടുമണിക്ക് ഇവനെ കാണാതായിരുന്നു. പരിസരത്തും റൂമിലുമെല്ലാം തപ്പിയപ്പോൾ ഇവെൻറ ചെരുപ്പോ മൊബൈൽ ഫോണോ ഒന്നും കാണാനില്ലായിരുന്നു. കടയിൽചെന്ന് അന്വേഷിച്ചപ്പോൾ അവിടെയുമെത്തിയിട്ടില്ല. നേരെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽചെന്ന് കാണാതായ വിവരം പറഞ്ഞു. പിന്നീട് രാത്രി 12.15 വരെ നഗരത്തിൽ ബസ്സ്റ്റാൻഡും റെയിൽവേ സ്റ്റേഷനുമടക്കമുള്ള സ്ഥലങ്ങളിലും അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല. ഫോൺ സ്വിച്ച്ഓഫായ നിലയിലായിരുന്നു. ഞാൻ വിളിച്ചാലും അവൻ സാധാരണ ഗതിയിൽ എടുക്കാറില്ല.
തിങ്കളാഴ്ച ഉച്ചയോടെ ഫോൺ ഓൺ ആയി. കടയിലെ ബായിമാരെെക്കാണ്ട് വിളിപ്പിച്ചപ്പോൾ അവൻ ഫോൺ എടുത്തു. ‘എറണാകുളത്ത് ഇടപ്പള്ളിയിൽ ഹോട്ടലിൽ ജോലിക്ക് നിന്നിട്ടുണ്ട്. ഇനി ബാപ്പയുടെ കൂടെ ജോലിക്ക് നിൽക്കുന്നില്ല’ എന്നാണ് അവരോട് പറഞ്ഞത്. അവൻ അവിടെയുണ്ടല്ലോ എന്ന് ഞാൻ മനസ്സിൽ സമാധാനിക്കുകയും ചെയ്തു. സ്റ്റേഷനിൽചെന്ന് ഞാൻ വിവരം പറഞ്ഞു. നിങ്ങൾ പോയി വിളിച്ചുകൊണ്ടുവന്നോളൂ എന്നു പറഞ്ഞു. ഞങ്ങൾ ആ വീട്ടിൽ വാടകക്ക് താമസിച്ചിട്ടുണ്ട്. ഈ വീട് പണിയുന്ന സമയത്ത് ആറു മാസം ആ വീട്ടിലായിരുന്നു താമസം. അവരുമായി നല്ല രീതിയിലായിരുന്നു. ഞങ്ങളുടെ വീട് കേറിത്താമസത്തിന് അവർ വന്നിരുന്നു.
ഞാൻ ഇത്രനാളും ഉണ്ടാക്കിയത് മുഴുവൻ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ജീവിതമാണ് അവന്റേത്. അവനെക്കുറിച്ചോർത്ത് കരയാത്ത ആരും ഈ കുടുംബത്തിലില്ല. എെൻറ വണ്ടിയിൽതന്നെ കടയിലും മറ്റും കൊണ്ടുപോകും. കഴിയുന്നതും അവനെ ഒറ്റക്ക് വിടാറില്ലായിരുന്നു. മാനസികാസ്വാസ്ഥ്യത്തിനുള്ള ഗുളിക അവൻ സ്ഥിരമായി കഴിക്കില്ല. 29000 രൂപയുടെ മൊബൈൽ ഫോൺ അടക്കം അവന് വാങ്ങിച്ചുകൊടുത്തു. ആകെയുള്ള ഒരു മോനല്ലേ. ഉപേക്ഷിക്കാനൊക്കില്ലല്ലോ. അവൻ എങ്ങനെയെങ്കിലും നന്നാകട്ടേ എന്ന ചിന്തയായിരുന്നു ഞങ്ങൾക്ക്. മാല പൊട്ടിക്കാൻ ശ്രമിച്ചതിനും ബസിന്റെ ബാറ്ററി മോഷ്ടിച്ചതിനും രണ്ടു കേസുകൾ അവന്റെ പേരിലുണ്ടായിരുന്നു. കോടതിയിലും സ്ഥിരമായി ഞാൻ അവന്റെ യൊപ്പം പോകുമായിരുന്നു.
അടുത്ത സുഹൃത്തുക്കളൊന്നും അവനില്ല. മൊബൈലിൽ പബ്ജി ഗെയിം കളിച്ചിരിക്കലാണ് ബിലാലിെൻറ പ്രധാന ഹോബി. മകൻ തെറ്റു ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കട്ടെ എന്നു പറഞ്ഞ നിസാം, ഇനി അവെൻറ കേസിെൻറ കാര്യത്തിലൊന്നും താൻ ഇടപെടില്ലെന്നും വ്യക്തമാക്കി.
കൊലക്കേസുമായി ബന്ധപ്പെട്ട കാർ ആലപ്പുഴ മുഹമ്മദൻസ് സ്കൂളിന് സമീപത്തുനിന്നും കണ്ടെത്തി. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച കാറാണ് കണ്ടെത്തിയത്. ബിലാലിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച രാത്രി പൊലീസ് കൊച്ചിയിൽ നിന്നു കസ്റ്റഡിയിൽ എടുത്ത ബിലാലിന്റെ അറസ്റ്റ് വ്യാഴാഴ്ച പുലർച്ചെയാണ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha