തിരുവനന്തപുരം കഠിനംകുളത്ത് ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; ഓടിരക്ഷപ്പെട്ട യുവതി വഴിയിൽ കണ്ട വാഹനത്തിലുണ്ടായിരുന്നവരോട് സഹായം തേടി ; മദ്യം നൽകിയത് ഭർത്താവെന്നു വീട്ടമ്മയുടെ മൊഴി; യുവതിയുടെ ഭർത്താവുൾപ്പെടെ നാല് പേർ പോലീസ് കസ്റ്റഡിയിൽ
വളരെ ഞെട്ടലുളവാക്കുന്ന ഒരു വാർത്തയാണ് തിരുവനന്തപുരം കഠിനംകുളത്തു നിന്നും റിപ്പോർട്ട് ചെയുന്നത് . ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു. കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതിക്കു ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി . ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പോത്തൻകോട് ഉള്ള ഭർത്താവിന്‍റെ വീട്ടിലായിരുന്ന യുവതിയെ വൈകീട്ട് നാലോടുകൂടി ഭർത്താവ് വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിൽ കൊണ്ടുപോയി. ഇവിടെവെച്ച് ആറു പേരടങ്ങുന്ന സംഘം നിർബന്ധിച്ച് യുവതിക്ക് മദ്യം നൽകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.
ഇവിടെനിന്ന് ഓടിരക്ഷപ്പെട്ട യുവതി വഴിയിൽ കണ്ട വാഹനത്തിലുണ്ടായിരുന്നവരോട് സഹായം തേടി. പിന്നീട് നാട്ടുകാർ യുവതിയുടെ കണിയാപുരത്തെ വീട്ടിൽ എത്തിച്ചു. തുടർന്ന് പൊലീസ് എത്തി ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ചിറയൻകീഴ് ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം യുവതി വീട്ടിലേക്കു തിരിച്ചെത്തി. ഭർത്താവിന്റെ നേതൃത്വത്തിലായിരുന്നു ക്രൂരത അരങ്ങേറിയത്. മദ്യം നൽകിയത് ഭർത്താവെന്നു വീട്ടമ്മ പോലീസിന് മൊഴി നൽകിഇവരുടെ ദേഹത്ത് മുറിവുകളുണ്ട്. കടലോരത്തെ ഒരു വീട്ടില്‍ കൊണ്ടുപോയാണ് ഭര്‍ത്താവും സംഘവും യുവതിയെ ആക്രമിച്ചത്. അബോധാവസ്ഥയില്‍ ആയതിനാല്‍ യുവതിയുടെ മൊഴിയെടുക്കാന്‍ ആദ്യം കഴിഞ്ഞിരുന്നില്ല .
ഇന്നലെയാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. യുവതിയുടെ ഭര്‍ത്താവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു .ഇവരുടെ വിവാഹം കഴിഞ്ഞിട്ടു ഒരുമാസം മാത്രമേ ആയിരുന്നുള്ളു .
. സംഭവത്തിൽ യുവതിയുടെ ഭർത്താവിനേയും മൂന്നു സുഹൃത്തുക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നു റൂറൽ എസ പി പറഞ്ഞു. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്നും റൂറൽ എസ് പി പറഞ്ഞു . മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha