ഭർത്താവ് സ്നേഹത്തോടെ കടൽ കാണിക്കാൻ കൊണ്ടുപോകാമെന്ന് പറഞ്ഞത് ഇതിനായിരുന്നെന്ന് ഭാര്യ അറിഞ്ഞില്ല. ..നിർബന്ധിച്ചു മദ്യം കുടിപ്പിച്ചതിന് ശേഷം കൂട്ടുകാർക്കൊപ്പം ക്രൂര പീഡനത്തിന് ഇരയാക്കി ...അര്‍ധ ബോധാവസ്ഥയിൽ ഓടി രക്ഷപ്പെട്ട യുവതി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ....
ഭർത്താവ് സ്നേഹത്തോടെ കടൽ കാണിക്കാൻ കൊണ്ടുപോകാമെന്ന് പറഞ്ഞത് ഇതിനായിരുന്നെന്ന് ഭാര്യ അറിഞ്ഞില്ല. ..നിർബന്ധിച്ചു മദ്യം കുടിപ്പിച്ചതിന് ശേഷം കൂട്ടുകാർക്കൊപ്പം ക്രൂര പീഡനത്തിന് ഇരയാക്കി ...അര്‍ധ ബോധാവസ്ഥയിൽ ഓടി രക്ഷപ്പെട്ട യുവതി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ....
തിരുവനന്തപുരത്ത് ആണ് സംഭവം ..കണിയാപുരം സ്വദേശിനിയാണ് ഭർത്താവിന്റെ നേതൃത്വത്തിൽ ക്രൂരമായ പീഡനത്തിന് ഇരയായത്. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കണിയാപുരം പള്ളിനട സ്വദേശിനിയായ യുവതി രണ്ടും കുട്ടികളുടെ അമ്മയാണ് .. ഭർത്താവും കുട്ടികളും ഒന്നിച്ച് യുവതി പോത്തന്‍കോടെ ഭര്‍തൃവീട്ടിലായിരുന്നു താമസം. കടല്‍തീരത്ത് കൊണ്ടുപോകുന്നെന്ന് പറഞ്ഞാണ് ഭര്‍ത്താവ് പുതുകുറിച്ചിയിലേക്ക് കൊണ്ടുപോയത് എന്ന് യുവതി പറയുന്നു.. അവിടെ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചതിനുശേഷമാണ് ക്രൂരമായി പീഡിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
രണ്ട് ദിവസമായി ഭര്‍ത്താവ് ബീച്ചില്‍ കൊണ്ടുപോകാറുണ്ടായിരുന്നു. ഇന്നലെയും അങ്ങനെ കൊണ്ടുപോയി. ഒരു അപ്പൂപ്പനും അമ്മൂമ്മയും മാത്രമുള്ള വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് ഭര്‍ത്താവ് മദ്യപിച്ചു. എന്നെയും മദ്യം കുടിപ്പിച്ചു.
അതുകഴിഞ്ഞ് ഭര്‍ത്താവ് കൂട്ടുകാര്‍ വന്നപ്പോള്‍ അവരുടെ കൂടെ പുറത്ത് പോയി. കുറച്ചുകഴിഞ്ഞ് അവരില്‍ ഒരാള്‍ മുറിയിലേക്ക് വന്ന് എന്‍റെ തോളില്‍ പിടിച്ചു. ആ വീട്ടിലെ അമ്മൂമ്മ മോള്‍ വേഗം രക്ഷപ്പെടൂ, അവര് ശരിയല്ലെന്ന് പറഞ്ഞു. അഞ്ച് വയസ്സുള്ള മൂത്ത മകന്‍ എന്‍റെ ഒപ്പമുണ്ടായിരുന്നു. ഇളയ ആള്‍ ഭര്‍ത്താവിനൊപ്പം പുറത്തുപോയിരുന്നു.
ഞാന്‍ കുഞ്ഞുമായി പുറത്തേക്ക് ഇറങ്ങി. അപ്പോള്‍ സുഹൃത്തുക്കള്‍ വന്ന് ഭര്‍ത്താവ് അവിടെ അടിയുണ്ടാക്കുന്നു, ചേച്ചി ഒന്ന് വരണം എന്ന് പറഞ്ഞു. പുറത്ത് ഒരു വണ്ടിയുണ്ടായിരുന്നു. അതില്‍ എന്നെ കയറ്റിക്കൊണ്ടുപോയി. കാട്ടിലേക്ക് കൊണ്ടുപോയി അടിക്കുകയും കടിക്കുകയുമൊക്കെ ചെയ്തു. സിഗരറ്റ് കുറ്റികൊണ്ട് തുടയില്‍ പൊള്ളിച്ചു.
അപ്പോഴേക്കും എന്‍റെ ബോധം പോയിരുന്നു. പിന്നെ ബോധം വന്നപ്പോഴേക്കും ചുരിദാറിന്‍റെ പാന്‍റൊന്നും കാണുന്നില്ലായിരുന്നു. മോനെയും അവര് അടിച്ചു. അതോടെ മോനെ ഒന്ന് വീട്ടിലെത്തിക്കണമെന്നും എങ്കില്‍ ഞാന്‍ കൂടെ വരാമെന്നും അവരോട് പറഞ്ഞു. റോഡില്‍ എത്തിയപ്പോള്‍ അവര് വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടു.
ഞാന്‍ മോനെയും കൂട്ടി ഓടി. ഒരു ബൈക്ക് കണ്ടപ്പോള്‍ കൈ കാണിച്ചു. അയാളാണ് ഒരു വണ്ടിയില്‍ വീട്ടിലെത്തിച്ചത്. പിന്നീട് എന്നെ ആശുപത്രിയിലാക്കി. അപ്പോഴേക്കും എന്‍റെ ബോധം പോയിരുന്നു. കുറച്ച് കഴിഞ്ഞ് ഭര്‍ത്താവും ഇളയ കുട്ടിയും എത്തി. കേസ് കൊടുക്കരുതെന്ന് പറഞ്ഞു. എന്നെ രക്ഷിച്ച് വീട്ടിലെത്തിച്ചവര്‍ പൊലീസിനെ അറിയിച്ചിരുന്നു. പൊലീസെത്തി ഭര്‍ത്താവിനെ കൊണ്ടുപോയി".
തന്നെ ഉപദ്രവിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് യുവതി പറഞ്ഞു. മന്‍സൂര്‍ എന്നയാളാണ് ഏറ്റവും ഉപദ്രവിച്ചത്. അയാളുടെ പേര് മറ്റുള്ളവര്‍ പറയുന്നുണ്ടായിരുന്നു. മറ്റുള്ളവരെയും കണ്ടാല്‍ അറിയാമെന്ന് യുവതി പറഞ്ഞു. അഞ്ച് വയസ്സുള്ള മകനാണ് കേസിലെ സാക്ഷി. ഇന്ന് കൂടുതല്‍ പരിശോധന നടത്തും. പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തു.
വീട്ടില്‍ എന്നും പ്രശ്നങ്ങളായിരുന്നുവെന്നും ഒരു മാസമായിട്ടേയുള്ളൂ ഭര്‍ത്താവുമൊത്ത് ഒരുമിച്ച് പോയിട്ടെന്നും യുവതി പറഞ്ഞു. ഭര്‍ത്താവ് പെയ്ന്‍റിങ് ജോലി ചെയ്യുന്നയാളാണ്. പള്ളിയില്‍ പരാതി കൊടുത്ത ശേഷമാണ് ഭര്‍ത്താവ് വന്ന് വിളിച്ചുകൊണ്ടുപോയതെന്നും യുവതി പറഞ്ഞു.
വ്യാഴാഴ്ച്ചയാണ് ഭര്‍ത്താവ് മദ്യം നല്‍കി സുഹൃത്തുക്കള്‍ യുവതിയെ പീഡിപ്പിച്ചത്. കേസില്‍ യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയിലാണ്. ഭര്‍ത്താവടക്കം ആറു പേരാണു കസ്റ്റഡയിലുള്ളതെന്നാണു സൂചന. അതേസമയം, യുവതിക്കു വൈദ്യപരിശോധന നടത്തും. പ്രതികള്‍ മദ്യം നല്‍കി അവശയാക്കിയെന്നും കൂടുതലൊന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നുമാണ് യുവതി പറയുന്നത്.
പൊലീസെത്തി യുവതിയെ ചിറയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അര്‍ധ ബോധാവസ്ഥയിലുള്ള സ്ത്രീയുടെ ശരീരത്തില്‍ നിരവധി പരിക്കുകളും ഉണ്ട്. യുവതിയുടെ ഭര്‍ത്താവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha