മദ്യം നല്‍കി അബോധാവസ്ഥയിലാക്കി കാട്ടിൽ കൊണ്ടുപോയി ദേഹം കടിച്ചു പറിച്ചു.. തുടയിലും കാലിലും സിഗററ്റ് കൊണ്ട് പൊള്ളിച്ചു, യുവതിക്ക് നേരിടേണ്ടിവന്നത് ക്രൂര പീഡനം
സമൂഹ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് തിരുവനന്തപുരത്ത് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്. യുവതിയെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ യുവതി മൊഴി നൽകി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭര്‍ത്താവും സുഹൃത്തുക്കളും തന്നോട് കാട്ടിയ ക്രൂരതകള്‍ യുവതി വിവരിച്ചത്.
ഭര്‍ത്താവാണ് തന്നെക്കൊണ്ട് ആദ്യം മദ്യം കുടിപ്പിച്ചതെന്ന് യുവതി വെളിപ്പെടുത്തി. പിന്നീട് ഭര്‍ത്താവും സുഹൃത്തുക്കളും ഇളയ മകനെയും കൂട്ടി പുറത്ത് പോയി. എന്നിട്ട് വെള്ളം എടുക്കാനെന്ന് പറഞ്ഞ് അവരില്‍ ഒരാള്‍ അകത്ത് കയറുകയും തന്റെ തോളില്‍ കയ്യിടുകയും ചെയ്തതായി യുവതി പറഞ്ഞു. തുടര്‍ന്ന് യുവതി അവിടെ നിന്നോടി.
പുറത്തേക്ക് ഓടി രക്ഷപ്പെടുന്നതിനിടെ ചേച്ചീടെ ഭര്‍ത്താവ് വഴക്കുണ്ടാക്കുകയാണെന്ന് ഒരു പയ്യന്‍ വന്നു പറഞ്ഞു. അതിനുശേഷം നാല് വയസ്സുള്ള മൂത്ത മകനൊപ്പം തന്നെ ബലംപ്രയോഗിച്ച് ഒരു ആട്ടോയില്‍ വലിച്ചു കയറ്റി കാട്ടിലേക്ക് കൊണ്ടുപോയി കുറെ ഉപദ്രവിച്ചു.
കടിക്കുകയും തുടയിലും കാലിലും സിഗററ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. ക്രൂരമര്‍ദ്ദനത്തിനിടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് മര്‍ദ്ദനമേറ്റുള്ള മകന്റെ നിലവിളികേട്ടാണ് ഉണരുന്നത്. മകനെ വീട്ടിലാക്കി വരാമെന്ന് അവരോട് കള്ളം പറഞ്ഞാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. ഓടി റോഡിലെത്തിയ ഞാന്‍ അവിടെ കണ്ട ചെറുപ്പക്കാരുടെ അരികില്‍ അഭയം തേടുകയായിരുന്നു.
ആട്ടോയില്‍ കയറ്റിപോകുമ്ബോള്‍ നാല് പേരെ വണ്ടിയില്‍ ഉണ്ടായിരുന്നുള്ളൂവെന്നും പിന്നീട് ആറേഴ് പേരുണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. സംഭവ ശേഷം മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് പൊലീസിനോട് ഒന്നും തുറന്നു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
യുവതി കൂട്ട ബലാത്സംഗത്തിന്നിരയായ സംഭവത്തില്‍ ഗൂഢാലോചന നടന്നതായി പൊലീസ് നിഗമനം. ആസൂത്രിതമായ ഗൂഢാലോചന സംഭവത്തിനു പിന്നില്‍ നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. യുവതിയെയും കുട്ടികളെയും കൂട്ടി ഭര്‍ത്താവ് പുതുക്കുറിച്ചിയിലെ വീട്ടില്‍ എത്തുമ്ബോള്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളും ഈ വീട്ടിലുണ്ട്. സുഹൃത്തുക്കളുടെ അരികിലേക്ക് ഭര്‍ത്താവ് യുവതിയെ എത്തിക്കുകയായിരുന്നു. നാല് സുഹൃത്തുക്കളാണ് അവിടെ ഉണ്ടായിരുന്നത്. ഭര്‍ത്താവും സുഹൃത്തുക്കളും മദ്യപിച്ചപ്പോള്‍ യുവതിക്കും നിര്‍ബന്ധിച്ച് മദ്യം നല്‍കുകയായിരുന്നു. ഇതിനു ശേഷമാണ് സുഹൃത്തുക്കള്‍ ഓട്ടോയില്‍ വലിച്ചിഴച്ച് കയറ്റി പത്തേക്കര്‍ എന്ന വിജന സ്ഥലത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്തത്.
പോത്തന്‍കോടുള്ള വീട്ടില്‍ നിന്ന് ഭാര്യയേയും കുട്ടികളെയും കൂട്ടി ബീച്ച് കാണിക്കാന്‍ ഇറങ്ങിയതില്‍ തന്നെ പൊലീസ് അപകടം മണക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് എവിടെയും പ്രവേശനം തന്നെ അനുവദിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഭര്‍ത്താവിന്റെ നീക്കങ്ങള്‍ സംശയാസ്പദമെന്നു തന്നെയാണ് പൊലീസ് വിലയിരുത്തുന്നത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഭര്‍ത്താവ് ബലാത്സംഗ പ്രശ്‌നത്തില്‍ തന്റെ പങ്കു നിഷേധിക്കുന്നുണ്ട്. താന്‍ മദ്യപിച്ച് അബോധാവസ്ഥയില്‍ ആയിരുന്നെന്നാണ് ഭര്‍ത്താവ് മൊഴി നല്‍കിയത്. ഭാര്യയേയും കൂട്ടി സുഹൃത്തിന്റെ വീട്ടിലെത്തി സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപാനം, നിര്‍ബന്ധിച്ച് ഭാര്യയ്ക്ക് മദ്യം നല്‍കല്‍. ബോധമില്ലാത്തതിനാല്‍ അവിടെ നടന്നത് തനിക്ക് അറിയില്ലെന്ന് പറയുക. ഇതിലൊക്ക ഭര്‍ത്താവിന്റെ ചെയ്തികളിലുള്ള അസ്വാഭാവികത തന്നെയാണ് പൊലീസ് മണക്കുന്നത്.
വ്യാഴാഴ്ചയാണ് കേരളത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗം തലസ്ഥാനത്ത് അരങ്ങേറുന്നത്. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. വഴിയരികിൽ കിടക്കുന്നത് കണ്ട യുവതിയെ ചില യുവാക്കളാണ് വീട്ടിലെത്തിച്ചത്. പോത്തൻകോട്ടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് പുതുക്കുറിച്ചി കടപ്പുറത്ത് എത്തിച്ചാണ് അതിക്രമത്തിന് ഇരയാക്കിയത്. നാട്ടുകാരുടെ സഹായത്തോടെ സ്വന്തം വീട്ടിലെത്തിയ യുവതിയെ പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്.
യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർത്താവുൾപ്പെടെ നാല് പേരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയെന്നാണ് റൂറൽ എസ്പി നൽകുന്ന വിവരം
https://www.facebook.com/Malayalivartha